'25000 രൂപ തന്ന് അപമാനിക്കരുത്, പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്'; വിവാദപരാമർശവുമായി അലൻസിയർ

തിരുവനന്തപുരം: ചലചിത്ര പുരസ്‌കാര വിതരണ വേദിയിൽ വിവാദ പരാമർശവുമായി നടൻ അലൻസിയർ. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് അലൻസിയർ പറഞ്ഞു. പുരസ്കാരം ഏറ്റുവാങ്ങിയശേഷമാണ് അലൻസിയറുടെ വിവാദ പരാമർശം.
ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്പോൾ ആണ്‍കരുത്തുള്ള പ്രതിമ തരണം. ആണ്‍കരുത്തുള്ള പ്രതിമ കിട്ടുന്പോൾ അഭിനയം നിർത്തും. സ്പെഷൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ നൽകണമെന്നും അലൻസിയർ പറഞ്ഞു. 25000 രൂപ നൽകി അപമാനിക്കരുത് എന്നും അലൻസിയർ അഭിപ്രായപ്പെട്ടു.
അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലൻസിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര വിതരണ വേദിയിലായിരുന്നു അലന്‍സിയറിന്റെ വിമര്‍ശനങ്ങള്‍.
2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാര വിതരണം നിര്‍വഹിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2022ലെ ചലച്ചിത്ര അവാര്‍ഡിന്റെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിയായിരുന്നു പുസ്തക പ്രകാശനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം