കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ കുറ്റം സമ്മതിച്ച് അധോലോക കുറ്റവാളി രവി പൂജാരി. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് രവി പൂജാരി കുറ്റം സമ്മതിച്ചത്. എന്നാൽ ആളെ ഏർപ്പാടാക്കിയത് താനല്ലെന്ന് അദ്ദേഹം പറഞ്ഞു.
ക്വട്ടേഷൻ നൽകിയത് പെരുന്പാവൂർ-കാസർഗോഡ് സംഘമാണ്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും രവി പൂജാരി സമ്മതിച്ചു.
നാളെയോ മറ്റന്നാളോ രവി പൂജാരിയെ പനമ്പിള്ളി നാഗറിലെ ബ്യൂട്ടി പാർലറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. രവി പൂജാരിയെ കൂടാതെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്ത വിപിൻ, ബിലാൽ എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസിൽ രവി പൂജാരിയെ മുഖ്യപ്രതിയാക്കി കുറ്റപാത്രവും സമർപ്പിച്ചിട്ടുണ്ട്. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ അജാസ്, മോനായി എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി രവി പൂജാരിയെ ക്രൈംബ്രാഞ്ച് ബുധനാഴ്ചയാണ് ബംഗളൂരുവിൽനിന്നും കൊച്ചിയിലെത്തിച്ചത്.
2018 ഡിസംബർ 22 നായിരുന്നു നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ 2 പേർ വെടിയുതിർത്തത്.
Comments