തിരുവനന്തപുരം: കെ.ടി. ജലീലിനെ സി.പി.എം തള്ളിയെന്ന തരത്തിലെ പ്രചാരണം വ്യാഖ്യാനം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അദ്ദേഹം സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും നല്ല സഹയാത്രികനാണ്. ഇനിയും അത് തുടരും. അക്കാര്യത്തില്‍ അണുവിട സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ഉണ്ടായാൽ അതു പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും സഹകരണ വകുപ്പ് ഉണ്ട്. ഈ പറഞ്ഞ പ്രത്യേക ബാങ്കിന്റെ കാര്യത്തിലും സഹകരണ വകുപ്പ് നടപടി ആരംഭിച്ചതാണ്. കോടതി അത് സ്റ്റേ ചെയ്തത് കൊണ്ടാണ് തുടരാൻ പറ്റാത്തത്. അതിന് ഇ ഡി വരേണ്ട ആവശ്യമില്ല. ഇ ഡി വരേണ്ട സാഹചര്യം ഒരുക്കേണ്ടകതുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇ.ഡി വരാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീല്‍ പറഞ്ഞിട്ടുണ്ട്. ചന്ദ്രികയിലെ പ്രശ്നമാണ് ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. സി.പി.എമ്മിന് പാര്‍ട്ടിയുടേതായ നിലപാടുണ്ട്. അതിെന്റ ഭാഗമായി കാര്യങ്ങള്‍ നടത്തി േപാകുന്നുണ്ട്. അതിെന്റ ഭാഗമായി ജലീലും കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
പി.കെ. കുഞ്ഞാലിക്കുട്ടിയോട് ജലീല്‍ വ്യക്തിവിരോധം തീര്‍ക്കുന്നുവെന്ന രീതിയില്‍ ആരും കണ്ടിട്ടില്ല. സി.പി.എം-ലീഗ് ബന്ധം എന്താണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണെന്നും ഇതുസംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്കി.
Comments