തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ കത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മേയറുടെ മൊഴിയെടുക്കുന്നത്.
മേയറുടെ വീട്ടിൽ വച്ച് ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ മേയർ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല.
സിപിഎമ്മിനെ നാണക്കേടിലാക്കിയ കോർപറേഷൻ കത്തു വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് അന്വേഷണം ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ഇതിനു പിന്നാലെ അന്വേഷണം ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ചിനോടു സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു.
അതേസമയം, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പരാതിയില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കേസെടുക്കാതെ വസ്തുതാ അന്വേഷണത്തിന് മാത്രമാണ് ഒരുങ്ങുന്നത്. കത്ത് വിവാദത്തില്‍ പാര്‍ട്ടിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തത്ക്കാലം മുന്നോട്ടുപോകേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ. വേഗത്തില്‍ നടപടിയിലേക്ക് പോയാല്‍ ആരോപണങ്ങളും മാധ്യമവാര്‍ത്തകളും ശരിയാണെന്ന് സ്ഥാപിച്ചുകൊടുക്കലാകും സംഭവിക്കുകയെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.
Comments