തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യ ബന്ധന തുറമുഖ പ്രവേശന കവാടത്തിലെ ചാനലിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ഫിഷറീസ് മന്ത്രി സജി ചെറിയാനുമായി അദാനി പോർട്സ് അധികൃതരും തുറമുഖ ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിലാണ് അടിയന്തിരമായി മണ്ണ് നീക്കാനുള്ള തീരുമാനം ഉണ്ടായത്.
രാവിലെ പതിനൊന്നു മണിയോടെയാണ് ആരംഭിച്ച മണ്ണ് നീക്കൽ പ്രവർത്തി ആരംഭിച്ചത്. മണ്ണ് പൂർണമായും നീക്കം ചെയ്യുന്നതോടെ മത്സ്യ തൊഴിലാളികളുടെയും തീരദേശ വാസികളുടെയും ആശങ്ക ദൂരികരിക്കപ്പെടുമെന്നാണ് കരുതുന്നത്. എങ്കിലും വിഴിഞ്ഞം പോർട്ട് നിർമാണം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശനങ്ങൾക്ക് ഇതുകൊണ്ട് പരിഹാരമാകില്ല.
മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്തോടെ തീരദേശ സേന, മൽസ്യ തൊഴിലാളി ജനത, കടലോര ജാഗ്രത സമിതി, തുറമുഖ വകുപ്പ്, അദാനി പോർട്സ് കമ്പനി സുരക്ഷാ വിഭാഗം തുടങ്ങിയവർ ചേർന്നാണ് മണ്ണ് നീക്കം ചെയ്യുന്നത്. മണ്ണു മാന്തി യന്ത്രം ബാർജിൽ എത്തിച്ചു, വാർഫിൽ അടുപ്പിച്ചത് തീരദേശ സേനയുടെയും മൽസ്യത്തൊഴിലാളികളുടെയും സഹോയതോടെയായിരുന്നു.