കോഴിക്കോട്:ഇ.ടി.മുഹമ്മദ് ബഷീറിന്റ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ. ഇ ടി ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. 200 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ജപ്തി നടപടി. കോഴിക്കോട് സി.ജെ.എം കോടതിയുടെ നിർദേശം.
ഈ മാസം 21നകം വസ്തുവകകൾ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സി.ജെ. എം കോടതി നിർദേശം. പഞ്ചാബ് നാഷണൽ ബാങ്കും കനറാബാങ്കും സംയുക്തമായാണ് ഫിറോസിന്റെ കമ്പനിക്ക് വൻ തുക വായ്പ നൽകിയത്.
Comments