തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരുന്നു മാറി നല്‍കി; അബോധാവസ്ഥയിലായ രോഗി വെന്റിലേറ്ററില്‍

thrissur medical college

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരുന്നു മാറി നല്‍കിയതായി പരാതി. ഹെല്‍ത്ത് ടോണിക്കിന് പകരം ചുമയുടെ മരുന്നാണ് രോഗിയ്ക്ക് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരുന്നു മാറി കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി.

ഒരു മാസം മുന്‍പാണ് അമലിന് വാഹനാപകടത്തില്‍ പരിക്കേറ്റത്. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കേ കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജിലെ ന്യായവില മരുന്ന് സ്റ്റോറില്‍ നിന്നാണ് മരുന്ന് മാറി നല്‍കിയത്. ഇത് കുടിച്ചതോടെ ചൊറിച്ചില്‍ അനുഭവപ്പെടുകയും ശരീരം തടിച്ച് പൊങ്ങാനും തുടങ്ങി. ആരോഗ്യനില വഷളായ രോഗിയെ ഉടന്‍ തന്നെ ഐസിയുവിലേക്കും തുടര്‍ന്ന് വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. മികച്ച ചികിത്സയ്ക്ക് ഡോക്ടര്‍ 3200 രൂപ കൈക്കൂലി വാങ്ങിയതായും മരുന്ന് ഏതെന്ന് അധികൃതര്‍ നോക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.