
പാലക്കാട്: പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗവി സ്വദേശി ഈശൻ ആണ് പിടിയിലായത്. നേരത്തെ മൂന്ന് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കയറ്റിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാൽ ഇയാൾ പൊന്നമ്പലമേട്ടിലേക്ക് പോയിരുന്നില്ല.
സംഭവത്തില്‍ തമിഴ്നാട് സ്വദേശി നാരായണന് അടക്കം ഒന്‍പത് പേര്‍ക്കെതിരെ മൂഴിയാര്‍ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ക്ക് സഹായം ചെയ്ത് കൊടുത്ത വനം വികസന കോര്പറേഷന് ജീവനക്കാരായ രാജേന്ദ്രന്, സാബു എന്നിവരെ ആദ്യം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ശബരിമല പൊന്നന്പലമേട്ടിലേക്കുളള പ്രവേശനത്തിന് നിയന്ത്രണമേർപെടുത്തി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും ഇവിടേക്ക് കടക്കരുതെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പൊന്നമ്പലമേട്ടിൽ അനധികൃതമായി പ്രവേശിച്ച് പൂജ നടത്തിയ സംഭവത്തിൽ സ്വമേഥയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകി.
മേയ് എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്.