തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടികൂട്ടാൻ ഒരു കോടിയോളം രൂപ ചിലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്. നിയമസഭയിലാണ് പ്രതിപക്ഷം ഇതിനെ എതിർത്തത്. ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കാൻ എങ്ങനെയാണ് ഇത്രയും വലിയ തുക ചിലവഴിക്കാൻ കഴിയുകയെന്ന് പി.ടി തോമസ് എംഎൽഎ ചോദിച്ചു.
പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടതുണ്ട് അതിനാലാണ് ഇത്രയും പണം ചിലവഴിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി നൽകി. 98 ലക്ഷം രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിഫ് ഹൗസിന്റെ അറ്റകുറ്റ പണിക്കുള്ള കരാർ എടുത്തിരിക്കുന്നത്.
ക്ലിഫ് ഹൗസിലെ ഗൺമാൻമാർ,ഡ്രൈവർമാർ,ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ള വിശ്രമ മുറികളാണ് നവീകരിക്കുക. മറ്റ് മന്ത്രിമന്ദിരങ്ങളുടെയും അറ്റകുറ്റ പണികൾക്ക് വേണ്ടിയുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.