ആലപ്പുഴ; ജൂൺ ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് മൺസൂൺകാല ട്രോളിങ് നിരോധനത്തിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഫിഷെറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
ട്രോളിംഗ് നിരോധന സമയത്തും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മൽസ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല. അയൽ സംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുൻപ് കേരള തീരം വിട്ടു പോകാൻ നിർദേശം നൽകും.
കടൽ രക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോ മെട്രിക്ക് ഐ ഡി കാർഡ് കയ്യിൽ കരുതണം. ആവശ്യമായ ജീവൻ രക്ഷ ഉപകരണങ്ങൾ ഇല്ലാത്ത യാനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കും. ഇതുവരെ കളർ കോഡ് ചെയ്തിട്ടില്ലാത്ത ബോട്ടുകൾ നിരോധന കാലത്ത് കളർ ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി.