തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ടിപിആർ കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
ആഗസ്റ്റിൽ 18 ശതമാനത്തിന് മുകളിലുണ്ടായിരുന്ന ശരാശരി ടിപിആർ സെപ്റ്റംബർ ആദ്യ വാരത്തിൽ കുറഞ്ഞുവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബർ നാല് മുതൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളജുകളും തുറക്കും. അവസാന വർഷ വിദ്യാർഥികൾക്ക് മാത്രമാവും ക്ലാസുണ്ടാവുക. അധ്യാപകരും വിദ്യാർഥികളും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനൊപ്പം നിപക്കെതിരായ പ്രതിരോധവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപക്കെതിരെ എല്ലാ ജില്ലകളും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. സംസ്ഥാനത്ത് മൂന്ന് കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments