COCONUT TAMARIND CHICKEN CURRY

Latest News

താരിഫ് യുദ്ധം; ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാൻ ചൈന, 8500ലധികം വിസ നൽകി രാജ്യം താരിഫ് യുദ്ധം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധമായി മാറികൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യ ഈ കാര്യത്തിൽ നയപരമായ നീക്കമാണ് നടത്തുന്നത്. അതിനാൽ തന്നെ അമേരിക്കയ്ക്കെതിരായ നടപടിയിൽ ചൈന ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോൾ ഇന്ത്യക്കാർക്ക് വിസ അനുവദിച്ചിരിക്കുകയാണ് ചൈന. 2025 ജനുവരി 1 നും ഏപ്രിൽ 9 നും ഇടയിൽ ഇന്ത്യയിലെ ചൈനീസ് എംബസി ഇന്ത്യൻ പൗരന്മാർക്ക് 8,500-ലധികം വിസകളാണ് അനുവദിച്ചത്.ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള ആദ്യശ്രമാമായാണ് കണക്കാക്കപ്പെടുന്നത്.ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്‌ഹോങ് കൂടുതൽ ഇന്ത്യക്കാരെ ചൈന സന്ദർശിക്കാൻ ക്ഷണിച്ചു. “2025 ഏപ്രിൽ 9 വരെ, ഇന്ത്യയിലെ ചൈനീസ് എംബസിയും കോൺസുലേറ്റുകളും ഈ വർഷം ചൈനയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് 85,000-ത്തിലധികം വിസകൾ നൽകിയിട്ടുണ്ട്. കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കളെ ചൈന സന്ദർശിക്കാൻ സ്വാഗതം ചെയ്യുക, തുറന്നതും സുരക്ഷിതവും ഊർജ്ജസ്വലവും ആത്മാർത്ഥവും സൗഹൃദപരവുമായ ചൈന അനുഭവിക്കുക,” എക്‌സിലെ ഒരു പോസ്റ്റിൽ സൂ പറഞ്ഞു. 2023-ൽ 180,000 ആയിരുന്നു ചൈന നൽകിയത്. എന്നാൽ ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ മാത്രം 85,000 വിസകൾ അനുവദിച്ചത് എണ്ണത്തിൽ ഗണ്യമായ വർധനവാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷം, ചൈനീസ് എംബസി വിസ അപേക്ഷാ ആവശ്യകതകൾ പുതുക്കി, നിരവധി പ്രധാന ഇളവുകൾ അവതരിപ്പിച്ചു. ഇന്ത്യൻ അപേക്ഷകർക്ക് ഇനി വിസ അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതില്ല. പകരം, പ്രവൃത്തി ദിവസങ്ങളിൽ അവർക്ക് നേരിട്ട് വിസ കേന്ദ്രങ്ങളിൽ അവ സമർപ്പിക്കാം. കൂടാതെ, 180 ദിവസത്തിൽ താഴെയുള്ള താമസത്തിനായി ഹ്രസ്വകാല, സിംഗിൾ അല്ലെങ്കിൽ ഡബിൾ എൻട്രി വിസകൾക്ക് അപേക്ഷിക്കുന്ന വ്യക്തികളെ വിരലടയാളം പോലുള്ള ബയോമെട്രിക് ഡാറ്റ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.ഇത് കൂടാതെ ചൈനീസ് എംബസി വിസ അപേക്ഷാ ഫീസും കുറച്ചിട്ടുണ്ട്, അപേക്ഷകർക്ക് പുതിയതും കുറഞ്ഞതുമായ നിരക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ഇന്ത്യയുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ രാജ്യങ്ങൾക്കും വ്യാപാര തീരുവ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പുകൾ നൽകുകയും വാഷിംഗ്ടണിന്റെ പ്രധാന വ്യാപാര പങ്കാളിയും സാമ്പത്തിക എതിരാളിയുമായ ചൈനയെ മാത്രം ലക്ഷ്യം വയ്ക്കുകയും ചെയ്ത സമയത്താണ് ചൈന അയസൽ രാജ്യത്തിന് കൂടുതൽ പരി​ഗണന നൽകുന്നത് എന്നതും ശ്രദ്ദേയമാണ്. ചൈനീസ് ഇറക്കുമതിക്ക് യുഎസ് തീരുവ 145 ശതമാനമായി ഉയർത്തിയ ട്രംപ്, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് പുതിയ തീരുവകൾ നിർത്തലാക്കിയിരുന്നു. പ്രതികാരമായി, ചൈന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്തി.യുഎസിന്റെ താരിഫ് യുദ്ധത്തിൽ ഇന്ത്യയും മറ്റ് രാജ്യങ്ങളും തങ്ങളോടൊപ്പം നിൽക്കണമെന്ന് ചൈനയും അഭ്യർത്ഥിച്ചു .

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist