പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ട് പാക് താലിബാൻ

google news
pak

താലിബാന്‍ തങ്ങളുടെ തീവ്രനിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ പാകിസ്ഥാന്‍ താലിബാന്‍ തങ്ങളുടെ പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ടു. പട്ടികയില്‍ ഇടം പിടിച്ചത് പാകിസ്ഥാന്‍റെ ആഭ്യന്തരമന്ത്രിയും പാക് സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥരുമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. ഇവരോടൊപ്പം പാകിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരും ഈ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

പാകിസ്ഥാന്‍ നിരോധിച്ച തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാനും (ടിടിപി അഥവാ പാക് താലിബാന്‍) അതിന്‍റെ അനുബന്ധ സംഘടനയായ ജമാഅത്തുൽ അഹ്‌റാറും (ജുഎ) തയ്യാറാക്കിയ പുതിയ പട്ടികയില്‍ മറ്റ് നിരവധി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പാകിസ്ഥാനിലെ മുതര്‍ന്ന രാഷ്ട്രീയ നേതാക്കളായ ആഭ്യന്തര മന്ത്രി റാണാ സനാഉല്ല, പിഎംഎൽ-എൻ പാർട്ടി വൈസ് പ്രസിഡന്‍റ് മറിയം നവാസ്, ഉന്നത സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എന്നിവരെ പുതിയ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

വലതുപക്ഷ മത-രാഷ്ട്രീയ പാർട്ടിയായ ജമാഅത്ത്-ഐ മെയ് 19 ന് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒരു വിദൂര പ്രദേശത്ത് നടത്തിയ ചാവേർ ബോംബാക്രമണത്തിൽ നിന്ന് ഇസ്ലാമി തലവൻ സിറാജുൽ ഹഖ് രക്ഷപ്പെട്ടതായി ന്യൂസ് ഇന്റർനാഷണൽ വെള്ളിയാഴ്ച റിപ്പോർട്ട്ചെയ്തു. ഇതിന് പിന്നാലെയാണ് പാക് താലിബാന്‍റെ പുതിയ ഹിറ്റ് ലിസ്റ്റ് വന്നിരിക്കുന്നത്.  ' ആഭ്യന്തര മന്ത്രി റാണാ സനാവുല്ലയുടെയും പിഎംഎൽ-എൻ സീനിയർ വൈസ് പ്രസിഡന്‍റ് മറിയം നവാസിന്‍റെയും പേരുകൾ, സായുധ സേനാ നേതാക്കൾ, രഹസ്യാന്വേഷണ ഏജൻസികൾ, രാഷ്ട്രീയക്കാർ എന്നിവർക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിടുന്ന തീവ്രവാദ സംഘടനകളായ ടിടിപിയുടെയും ജുഎയുടെയും 'ഹിറ്റ് ലിസ്റ്റിൽ' ഉണ്ടെന്ന് റിപ്പോർട്ട് എടുത്ത് പറയുന്നു. 

മുതിർന്ന രാഷ്ട്രീയക്കാരെ തങ്ങളുടെ ലക്ഷ്യമാക്കുന്നതിന് പുറമേ, രാജ്യത്തെ സായുധ സേനയ്ക്കും നിയമ നിർവ്വഹണ ഏജൻസികളുടെ ചെക്ക് പോസ്റ്റുകൾക്കും നേരെയുള്ള ആക്രമണ പരമ്പരകളും ടിടിപി ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി മേധാവി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മെയ് 9 ന് രാജ്യവ്യാപകമായി നടന്ന കലാപത്തിൽ പങ്കെടുത്തവരെ ടിടിപി കമാൻഡർ സർബകാഫ് മുഹമ്മദ് പ്രശംസിക്കുകയും അക്രമികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. ഭീകരര്‍ക്കെതിരെ സുരക്ഷാ സേന ഓപ്പറേഷൻ ശക്തമാക്കിയതോടെ പാക്കിസ്ഥാനിൽ  കഴിഞ്ഞ മാസങ്ങളിൽ തീവ്രവാദ സംഭവങ്ങൾ വർധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags