പ്രണയബന്ധത്തിലെ എതിർപ്പിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി പെട്രാളൊഴിച്ച് കത്തിച്ച സംഭവത്തിൽ പിതാവും സഹോദരനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ആണ് സംഭവം. ഇരുപത്തി മൂന്നുകാരിയായ സരസ്വതി മാലിയാനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ യുവതിയുടെ പിതാവ് രജ്‍വീർ സിങ്ങിനെയും, സഹോദരൻ സുമിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. സഹോദരന്റെ സുഹൃത്ത് ഗുർദയാൽ സിങ്ങിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
2019ലായിരുന്നു സരസ്വതിയുടെ ആദ്യ വിവാഹം. രണ്ടുവർഷത്തിന് ശേഷം ഇവർ വിവാഹമോചിതയായി. ഇതിന് പിന്നാലെ മറ്റൊരു വിവാഹം നടത്താൻ വീട്ടുകാർ ശ്രമിച്ചെങ്കിലും യുവതി എതിർത്തു. ഇതിനുപിന്നാലെ സരസ്വതി അമിത്ത് എന്ന യുവാവുമായി പ്രണയത്തിലാവുകയും ഇരുവരും ഒന്നിച്ച് താമസം തുടങ്ങുകയും ചെയ്തു. എന്നാൽ വീട്ടുകാർ അമിത്തുമായുള്ള ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ വീട്ടുകാരെ അനുനയിപ്പിക്കാനായി യുവതി സ്വന്തം വീട്ടിലേക്കു പോയിരുന്നു.
പിതാവും സഹോദരനും കൂടി യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും. ശേഷം മൃതദേഹം 5 കിലോമീറ്റർ അകലെയുള്ള കാട്ടില്‍ എത്തിച്ച് അവിടെ വച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനായി കൊലപാതകത്തിനു ശേഷം യുവതിയുടെ കുടുബം സരസ്വതിയെ കാണാനില്ലെന്ന പരാതിയുമായി എത്തുകയായിരുന്നു. ജൂൺ 3നാണ് കാടിനു സമീപത്തെ കനാലില്‍ നിന്നു കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രണയ ബന്ധത്തിലൂടെ കുടുംബത്തിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കിയതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകിയെന്ന് പോലീസ് പറഞ്ഞു.
STORY HIGHLIGHT: young woman was killed