ഛത്തീസ്ഗഢിലെ കോര്‍ബയിൽ മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളികളെ ക്രൂരപീഡനത്തിരയാക്കി തൊഴിലുടമ. ജീവനക്കാരും രാജസ്ഥാന്‍ സ്വദേശികളുമായ അഭിഷേക് ഭംബി, വിനോദ് ഭംബി എന്നിവര്‍ക്കാണ് തൊഴിലുടമയായ ഛോട്ടു ഗുര്‍ജാറില്‍നിന്നും സഹായി മുകേഷ് ശര്‍മയില്‍നിന്നും അതി ക്രൂരമായ ആക്രമണം നേരിടേണ്ടിവന്നത്. ഛോട്ടുവും മുകേഷും ചേര്‍ന്ന് അഭിഷേകിന്റെയും വിനോദിന്റെയും ദേഹത്ത് വൈദ്യുതാഘാതം ഏല്‍പിക്കുകയും നഖങ്ങള്‍ പിഴുതെടുക്കുകയും ചെയ്തെന്നാണ് പരാതി.
തൊഴിലുടമയില്‍നിന്നുള്ള പീഡനത്തിന് പിന്നാലെ രക്ഷപ്പെട്ട അഭിഷേകും വിനോദും സ്വന്തംസ്ഥലമായ രാജസ്ഥാനിൽ എത്തിയ ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഛോട്ടുവിനും മുകേഷിനും എതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
STORY HIGHLIGHT: employer tortures