Kerala

പീരുമേട്ടിൽ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ല; കൊലപാതകമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്, ഭര്‍ത്താവ് ബിനു പൊലീസ് കസ്‌റ്റഡിയില്‍

പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.പോസ്റ്റ്‌ മോർട്ടം പരിശോധനയിൽ ആണ് ഇത് കണ്ടെത്തിയത്.തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്.സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞത്. വന്യമൃഗ ആക്രമണത്തിൻ്റെ ലക്ഷണങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയില്ല. സീതയുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടുത്തത്തിൻ്റെ പാടുകൾ കണ്ടെത്തി. ഭർത്താവ് ബിനു പൊലീസ് കസ്‌റ്റഡിയിലാണ്.സീതയുടെ തലയുടെ വലതു ഭാഗം പലതവണ പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചിട്ടുണ്ട്. തലയുടെ ഇടത് വശത്തും ക്ഷതമുണ്ട്.ഇത് മരത്തിൽ ഇടിപ്പിച്ചതാകാമെന്നാണ് സൂചന. തലയുടെ പിന്നിലെ പരിക്ക് വീഴ്‌ചയിൽ സംഭവിച്ചതാകാം എന്നാണ് കരുതുന്നത്.