ഏറെ ആരാധകരുള്ള ഗായകരാണ് അമൃതയും അഭിരാമിയും. അമൃതം ഗമയ എന്ന ബാന്റിലൂടെ കേരളത്തിൽ സജീവമാണ് ഇരുവരും. എന്നാൽ സ്വീകാര്യതയുള്ളതു പോലെ കടുത്ത വിമർശനങ്ങളെയും ഇവർ നേരിടേണ്ടതായി വരുന്നുണ്ട്.
കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നടന്ന പ്രോഗ്രാമിൽ വളരെയധികം വിമർശനം അഭിരാമി നേരിട്ടു. പരിപാടിക്കിടെ താരം ഹെഡ് ബാംഗിംഗ് ചെയ്തതിനെ കളിയാക്കി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു. കഞ്ചാവാണോ എന്ന നിലയിലേക്ക് വരെ നിമർശനം എത്തി.
എന്നാൽ ഇപ്പോഴിതാ വിമർശനങ്ങൾക്കെല്ലാം കുറിക്കു കൊള്ളുന്ന മറുപടിയുമായി താരം എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ…
അത് മുടിയാട്ടമല്ല. അത് ഹെഡ് ബാംഗിംഗ് ആണ്. ഒരുപാട് കമന്റുകള്‍ വന്നു. എംഡിഎംഎ ആണെന്നൊക്കെ പറഞ്ഞു. ആവശ്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ട്. ഇനി അത് കൂടെ എന്റെ തലയില്‍ വച്ച് തരരുത്. എന്നെ ഒരു ഡ്രഗി കൂടെ ആക്കരുത്” എന്നും അഭിരാമി പറയുന്നു. ചിലര്‍ എന്നെ ഹെഡ് ബാംഗിംഗിനെക്കുറിച്ച് പഠിപ്പിക്കുക വരെ ഉണ്ടായി. ഹെഡ് ബാംഗിംഗ് റോക്ക് കള്‍ച്ചറിന്റെ ഭാഗമാണ്.
എന്റെ അത്രയും മുടിയുള്ള ഒരാള്‍ ഹെഡ് ബാംഗിംഗ് ചെയ്താല്‍ അങ്ങനെയേ വരത്തുള്ളൂ. അതില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. ഹെഡ് ബാംഗിംഗ് തന്നെ ഒരുപാട് തരത്തിലുണ്ട്. ഞാനിത് ജീവിക്കാന്‍ വേണ്ടി ചെയ്തതല്ല. അമൃതം ഗമയയ്ക്ക് പത്ത് വര്‍ഷമായി. ഞങ്ങള്‍ക്ക് ഞങ്ങളുടേതായൊരു യാത്രയുണ്ടായിരുന്നു. ദൈവസഹായത്താല്‍ ഇതുവരെ ഞങ്ങളുടെ ഷോയ്ക്ക് മോശം അഭിപ്രായം കേട്ടിട്ടില്ല. അതിനാലാണ് ഇത്രയും പുരുഷാധിപത്യമുള്ള ഒരു ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാന്‍ സാധിച്ചത്.
എന്റെ ആദ്യത്തെ സ്‌റ്റേജ് മുതല്‍ ഞാന്‍ ചെയ്യുന്നതാണ് ഹെഡ് ബാംഗിംഗ്. തുടക്കകാലത്തൊന്നും സോഷ്യല്‍ മീഡിയ ഇത്ര സജീവമായിരുന്നില്ല. ഷോക്ക് അടിച്ചതാണെന്ന് പറഞ്ഞ് ഏതോ ചാനലുകാര്‍ വീഡിയോ ഇട്ടിരിക്കുന്നതൊക്കെ കണ്ടു. അതൊക്കെ തമാശയാണ്, അതില്‍ കുഴപ്പമില്ല. പക്ഷെ അതിന് താഴെ വരുന്ന ഹേറ്റ് കമന്റുകള്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോള്‍, അത് ഏത് കലയാണെങ്കിലും, അവരെ ലെജന്റ്‌സുമായി താരതമ്യം ചെയ്യരുത്. ഓരോരുത്തര്‍ക്കും അവരവരുടേതായ ശൈലിയും സ്‌റ്റൈലുമുണ്ട്. നൂറില്‍ നില്‍ക്കുന്ന ലെജന്റ്‌സുണ്ട്. പിച്ചവച്ച് വരുന്നവരെ അവരുമായി താരതമ്യം ചെയ്യരുത്. പഴയ രീതിയല്ല ഇപ്പോള്‍. ഓഡിയന്‍സിന്റെ എനര്‍ജി അനുസരിച്ച് പലരീതിയിലും പെര്‍ഫോം ചെയ്യേണ്ടി വരും. ഞങ്ങളുടെ ഷോകള്‍ ദാസേട്ടന്റേയും ചിത്ര ചേച്ചിയുടേയും സുജാത ചേച്ചിയുടേയും പോലെയാക്കാന്‍ പറ്റില്ല. ഞങ്ങളുടെ ഷോ കാണാന്‍ വരുന്നവര്‍ ഇരുന്ന് പാട്ട് കേള്‍ക്കാന്‍ വരുന്നവരല്ല. കൂടുതലും ചെറുപ്പക്കാരാണ്. അവര്‍ക്ക് ഡാന്‍സ് ചെയ്യണം, കൂടെ പാടണം.
ഞങ്ങള്‍ കേരളത്തിന്റെ പ്രിയപ്പെട്ടവരല്ല. കഷ്ടപ്പെട്ടാണ് പാടുന്നത്. ഇപ്പോഴത്തെ തലമുറയിലുള്ള പലര്‍ക്കും ലഭിക്കുന്നൊരു സ്വീകാര്യത ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്ക് ഒരു ഷോ വിജയിപ്പിച്ചെടുക്കാന്‍ ഒരുപാട് കഷ്ടപ്പെടണം. ഞങ്ങളുടെ പെര്‍ഫോമന്‍സുകള്‍ക്ക് പിന്നിലെ കഷ്ടപ്പാടുകള്‍ നിങ്ങള്‍ക്കറിയില്ലെന്നും താരം പറയുന്നു. ഹെഡ് ബാംഗിംഗ് പത്ത് വര്‍ഷാമായി ഞാന്‍ എല്ലാ ഷോകളിലും ചെയ്യുന്നതാണ്. കാണുന്നവരില്‍ ചിലര്‍ക്ക് അരോചകമായും മുടിയാട്ടമായുമൊക്കെ തോന്നാം. സത്യത്തില്‍ അത് സംഗീത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് എംഡിഎംഎ അടിക്കേണ്ട ആവശ്യമില്ലെന്നും അഭിരാമി വ്യക്തമാക്കുന്നു.
content highlight: Singer Abhirami