തനിക്ക് എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു എന്ന റിപ്പോർട്ടർ ടി വി യുടെ വ്യാജവാർത്തയ്ക്ക് എതിരെ പ്രതികരിച്ച് മാധ്യമ പ്രവർത്തകൻ ഷാജന്‍ സ്‌കറിയ രംഗത്ത്. റിപ്പോർട്ടർ ടിവി പറയുന്നു ഡോക്ടർ ജോജോ വി ജോസഫിന്റെ കാല് വെട്ടാൻ ഞാൻ ആഹ്വാനം ചെയ്‌തെന്നും അതിന്റെ പേരിൽ എനിക്കെതിരെ ജാമ്യം ഇല്ല വകുപ്പിൽ കേസ് എടുത്തെന്നും. അങ്ങനെ ഒരു ആഹ്വാനം ഞാൻ നടത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളവർ അതെനിക്ക് അയച്ച് തരണം എന്നപേക്ഷിക്കുന്നുവെന്നും റിപ്പോർട്ടറോട് പരാതിയില്ല.
വ്യാജ വാർത്താ ഫാക്ടറിയിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കണം? ഇങ്ങനെ തുടർച്ചയായി നുണ പറയുകയും കള്ളക്കേസ് കൊടുക്കുകയും ചെയ്യുന്ന ഡോ. ജോജോ വി ജോസഫ് എന്ന കാൻസർ വിദഗ്‌ധന്റെ അടുത്ത് ചികിത്സക്ക് പോവേണ്ടി വരുന്ന പാവം രോഗികളോട് സഹതാപമുണ്ടെന്നും അദ്ദേഹം പറയുന്നു. കാരിത്താസ് ആശുപത്രിയിൽ ചികിത്സിക്കാൻ പോകുന്നവരൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നു. ഡോക്ടര്‍ ജോജോ വി ജോസഫിന്റെ പരാതിയില്‍ കടവന്ത്ര പൊലീ കേസെടുത്തു എന്നും ഡോക്ടറുടെ കാൽ വെട്ടണം എന്നടക്കം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് ഷാജന്‍ സ്‌കറിയയ്ക്ക് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നുമാണ് റിപ്പോർട്ടർ ടീവി നൽകിയിരിക്കുന്ന വ്യാജ വാർത്ത.
രണ്ടാഴ്ച്ച മുന്‍പേ വാർത്ത ചെയ്യാതിരിക്കാന്‍ പണം ചോദിക്കുകയും പണം കൊടുക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറെ സമൂഹമാധ്യമത്തിലൂടെ ആക്രമിക്കുകയും ചെയ്തതിന് കടവന്ത്ര പൊലീസ് നേരത്തെ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് മാസത്തിനുളളില്‍ നാലാമത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുളള കുറ്റമാണ് ഷാജന്‍ സ്‌കറിയയുടെ പേരില്‍ എറണാകുളം ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നുമാണ് വാർത്തയിൽ പറയുന്നത്. ഇതിന് എതിരെയാണ് ഷാജൻ സക്കറിയ രംഗത്ത് വന്നിരിക്കുന്നത്.
STORY HIGHLIGHT : Call to amputate doctor’s leg; Shajan Skaria against Reporter TV’s fake news
















