തിരുവനന്തപുരം കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോർപ്പറേഷൻ ആസ്ഥാനത്തെത്തി. ഞങ്ങൾ പടിപടിയായി ഉയർന്നുവരും. ബിജെപിയുടെ അഭിമാനകരമായ നേട്ടം. പ്രധാനമന്ത്രി വികസനരേഖ അവതരിപ്പിക്കാനെത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ തവണ ജയിക്കേണ്ടതായിരുന്നു. തൃശൂരിൽ താമര വിരിഞ്ഞു ഇപ്പോൾ തിരുവനന്തപുരത്ത്. ഞങ്ങൾക്ക് ഇത് വലിയ അധ്വാനം, ശ്രമം ആണ്. പടിപടിയായി ഉയർന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറായി വി വി രാജേഷിനെ തെരഞ്ഞെടുത്തു. എം ആർ ഗോപനാണ് വി വി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വി ജി ഗിരികുമാർ പിൻതാങ്ങി. 51 വോട്ടുകള്‍ നേടിയാണ് വി വി രാജേഷ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് വി വി രാജേഷിന് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകളാണ് ലഭിച്ചത്.
















