വിവാഹം എന്നത് കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള ഒത്തുചേരൽ മാത്രമല്ല; പരസ്പരമുള്ള വിശ്വാസത്തിന്റെയും ആപത്തിൽ തളരാതെ കൂടെ നിൽക്കുമെന്ന വാഗ്ദാനത്തിന്റെയും പവിത്രമായ ഒരു ബന്ധമാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന രണ്ട് പേർ ഒരായിരം സ്വപ്നങ്ങളുമായി ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങുമ്പോൾ, ആ ബന്ധത്തിന് ജീവന്റെ വിലയുണ്ടായിരുന്നു. എന്നാൽ ഇന്ന്, പലപ്പോഴും വിവാഹബന്ധങ്ങൾ ക്രൂരമായ കൊലക്കയറുകളായി മാറുന്ന കാഴ്ചയാണ് നാം ചുറ്റിലും കാണുന്നത്. ഒരുമിച്ചു ജീവിക്കേണ്ടവർക്കിടയിലേക്ക് കടന്നുകൂടുന്ന മൂന്നാമതൊരാളും, അവിഹിത ബന്ധങ്ങളും പടുത്തുയർത്തിയ പല കുടുംബങ്ങളെയും തകർത്തെറിയുന്നു.
അത്തരത്തിൽ വിശ്വസ്തതയെ വഞ്ചിച്ച്, സ്വന്തം താല്പര്യങ്ങൾക്കായി താലിച്ചാർത്തിയവനെത്തന്നെ ഇല്ലാതാക്കിയ ഒരു ഞെട്ടിക്കുന്ന വാർത്തയാണ് കർണാടകയിലെ തുമകൂരുവിൽ നിന്നും പുറത്തുവരുന്നത്. കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി തണലായി നിന്ന ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊന്ന്, അതൊരു സ്വാഭാവിക മരണമായി ചിത്രീകരിക്കാൻ ശ്രമിച്ച ആശ എന്ന സ്ത്രീയുടെയും കാമുകന്റെയും കഥ.
കർണാടകയിലെ തുംകൂർ ജില്ലയിൽ ആയിരുന്നു 46 വയസ്സുള്ള പി. ആശയും 50 വയസ്സുള്ള ഭർത്താവ് പരമേശും ജീവിച്ചിരുന്നത്. ആശയുടെ രണ്ടാം വിവാഹമായിരുന്നു അത്. പരമേശ് ദിവസ വേതന തൊഴിലാളിയും ആശ വീട്ടുജോലിയും ചെയ്താണ് ജീവിച്ചു പൊയ്ക്കൊണ്ടിരുന്നത്. ഇവരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന വ്യക്തിയായിരുന്നു 48 വയസ്സുകാരനായ ചന്ദ്രപ്പ. ആദ്യമൊക്കെ ആശയും ചന്ദ്രപ്പയും വലിയ സുഹൃത്തുക്കളായിരുന്നു. പതിയെ അത് പ്രണയമായി മാറുകയായിരുന്നു.
അങ്ങനെയിരിക്കെയാണ് 2026 ജനുവരി 29 ന് രാത്രി പരമേശ് മരണപ്പെടുന്നത്. ഹൃദയാഘാതമാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു പോസ്റ്റ് മോർട്ടം നടത്താതെ മൃതദേഹം ഇരുവരും ദഹിപ്പിക്കാനായി തീരുമാനിച്ചു. ആർക്കും പരമേശിന്റെ മരണത്തിൽ സംശയങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ പരമേശ് മരിച്ചു 19 ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴേക്കും ആശയും ആൺ സുഹൃത്തായ ചന്ദ്രപ്പയും തമ്മിൽ വിവാഹം കഴിച്ചു. ഇതിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും പരമേശിന്റെ സഹോദരിക്കും സംശയമായി.
അങ്ങനെ ആണ് പരമേശിന്റെ സഹോദരി നന്ദിത പോലീസിൽ പരാതി നൽകിയത്. പോലീസ് കേസ് അന്വേഷിക്കാൻ ആരംഭിച്ചു. പോലീസിനും ഇരുവരെയും സംശയം ഉണ്ടായിരുന്നു. തുടർന്ന് ഷായും ചന്ദ്രപ്പയെയും പോലീസ് ചോദ്യം ചെയ്തു. ഭയത്തിൽ അവർ നടത്തിയ കുറ്റകൃത്യങ്ങൾ എല്ലാം അവർ തുറന്നു പറഞു.
ആശക്ക് ചന്ദ്രപ്പയുമായി ഭർത്താവ് ഉള്ളപ്പോൾ മുതൽ ഉള്ള അടുപ്പമാണെന്നും ഒരുമിച്ചു ജീവിക്കാൻ പരമേശ് തടസമായതിനാലാണ് രണ്ടുപേരും ചേർന്ന് പരമേഷിന്റെ മുഖത്ത് തലയണ അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് എന്നും. പോലീസ് തഹസിൽദാറുടെ സാന്നിധ്യത്തിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പരമേഷിന്റേത് ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ പ്രതികളായ ആശയും ചന്ദ്രപ്പയും കുറ്റം സമ്മതിച്ചു.
















