കാമം തലയ്ക്കുപിടിച്ച മനുഷ്യൻ മൃഗത്തേക്കാൾ അധഃപതിക്കുന്ന കാഴ്ചയാണ് നാം ചുറ്റും കാണുന്നത്. പിഞ്ചുകുഞ്ഞുങ്ങളെന്നോ വയോധികരെന്നോ വ്യത്യാസമില്ലാതെ, ആർത്തലയ്ക്കുന്ന ഈ ‘ഭ്രാന്ത്’ സമൂഹത്തെയാകെ വിഴുങ്ങുകയാണ്. പണത്തിന് വഴങ്ങുന്ന സാഹചര്യങ്ങൾ ഈ ലോകത്ത് സുലഭമായിരിക്കെത്തന്നെ, തനിക്ക് വഴങ്ങാത്ത സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുന്ന സൈക്കോപാത്തുകൾ നമുക്കിടയിൽ സ്വയര്യവിഹാരം നടക്കുന്നു.
നിർഭാഗ്യകരമെന്നു പറയട്ടെ, ക്രൂരമായ പീഡനത്തിന് ഇരയായവളെ ചേർത്തുപിടിക്കുന്നതിന് പകരം അവളുടെ വസ്ത്രത്തിന്റെ നീളം അളക്കാൻ പോകുന്ന ഒരു വികലമായ പൊതുബോധം ഇന്നും നമുക്കിടയിലുണ്ട്. സ്വന്തം ചോരയെപ്പോലും വിശ്വസിക്കാൻ കഴിയാത്തവിധം ഭയം വിതയ്ക്കുന്ന ഇത്തരം നീചപ്രവൃത്തികൾക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്നവർ ഉള്ളതുകൊണ്ടാകാം അതിക്രമങ്ങൾ ദിനംപ്രതി ഏറിവരുന്നത്.
പത്തനംതിട്ടയിൽ നടന്ന ടിഞ്ചു മൈക്കിളിന്റെ കൊലപാതകം ഇത്തരമൊരു ക്രൂരമനസ്സാക്ഷിയുടെ നേർചിത്രമായിരുന്നു. പന്ത്രണ്ട് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയ ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾ ആര് മാസത്തിനുള്ളിൽ ഒരു നരാധമൻ ചവിട്ടിമെതിച്ചു. കാമുകനൊപ്പം സന്തോഷത്തോടെ ജീവിക്കാനിരുന്ന ടിഞ്ചുവിനെ പീഡിപ്പിച്ചു കൊന്ന ശേഷം, ആ കുറ്റം കാമുകന്റെ തലയിൽ കെട്ടിവച്ച് രക്ഷപെടാൻ ശ്രമിച്ച നാസർ എന്ന വ്യക്തിയുടെ കുടിലബുദ്ധി കേരളക്കരയെ നടുക്കിയതാണ്. ഒടുവിൽ ആരും പ്രതീക്ഷിക്കാത്ത ഒരിടത്തുനിന്ന് ‘ദൈവത്തിന്റെ വിരലടയാളം’ പോലെ ഒരു തെളിവ് ഉയർന്നുവന്നപ്പോൾ ആ കള്ളനും ക്രൂരനും നിയമത്തിന് മുന്നിൽ അടിയറവ് പറയേണ്ടി വന്നു.
12 വർഷമായി പ്രണയത്തിലായിരുന്നു വെക്തികളായിരുന്നു ടിജിനും ടിഞ്ചുവും. ജീവിതത്തിൽ ഒന്നിക്കുമെന്നും ഒരുമിച്ചുജീവിക്കുമെന്നും ഇരുവരും സ്വപ്നം കണ്ടിരുന്നു. എന്നാൽ വീട്ടുകാർ വില്ലനായി ഇവരുടെ ജീവിതത്തിൽ വന്നു. ഇവരുടെ പ്രണയ ബന്ധത്തിനെ ശക്തമായി എതിർത്തതിനെത്തുടർന്ന് ഇവർക്ക് വേറെ വിവാഹം കഴിക്കേണ്ടി വന്നു . എന്നാൽ വീട്ടുകാർ കണ്ടെത്തിയ രണ്ടുപേരുടെയും വിവാഹ ജീവിതങ്ങൾ പരാജയമായിരുന്നു. ഇതിനിടെ ടിഞ്ചു ഭർത്താവിനെ ഉപേക്ഷിക്കുകയും കാമുകനായ ടിജിനൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു . ടിജിനും ഭാര്യയും അകന്നതിന് പിന്നാലെയാണ് ടിഞ്ചു വീണ്ടും ടിജിന്റെ ജീവിതത്തിലേക്കെത്തിയത്.
ആറ് മാസത്തോളമായി ഇരുവരും ഒന്നിച്ചു ജീവിക്കുന്നതിനിടയിലാണ് ടിഞ്ചുവിനെ ടിജിന്റെ വീട്ടിൽ ഒരിക്കൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ടിജിനും അച്ഛനും പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്. ആദ്യം അതൊരു ആത്മഹത്യ ആണെന്നാണ് കരുതിയത് എങ്കിലും പിന്നീട് കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു . കാമുകനായ ടിജിനാണ് ആദ്യം സംശയത്തിന്റെ നിഴലിലാകുന്നത് . താൻ ടിഞ്ചുവിനെ കൊന്നിട്ടില്ല എന്ന് ടിജിൻ ആവർത്തിച്ചു പറഞ്ഞിട്ടും പോലീസിന്റെ ചോദ്യം ചെയ്യലിനും ക്രൂരമായ മർദനത്തിനും ഇരയാകേണ്ടി വന്നു. ഇതോടെ ശാസ്ത്രീയമായി അന്വഷണം വേണം എന്ന് ടിജിൻ ആവശ്യപ്പെട്ടു . ഇതിനു പിന്നാലെ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും യാതാർത്ഥ പ്രതിക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെ തൂങ്ങാൻ ഉപയോഗിച്ച കയറിലെ കുരുക്ക് സാദാരണ കുരുക്കല്ല എന്നത് ശ്രദ്ധയിൽ പെടുന്നത്. തടിപ്പണിക്കർ ലോറിയിലും മരത്തിലുമൊക്കെ കെട്ടുന്ന ഒരു പ്രത്യേകതരം കുരുക്കാണ് എന്ന് മനസിലായതോടെ തടിപ്പണിക്കാർ കച്ചവടക്കാർ എന്നിവരിലേക്ക് അന്വഷണം മാറി. ഒടുവിൽ അന്വേഷണം നസീറിലേക്ക് എത്തി.
തടിവ്യാപാരിയായിരുന്ന നസീർ പലപ്പോഴും ടിഞ്ചു താമസിക്കുന്ന വീട്ടിൽ എത്തിയിരുന്നു. അന്ന് ടിജിനും അച്ഛനും പുറത്തുപോയത് മനസിലാക്കി ടിഞ്ചുവിന്റെ വീട്ടിലെത്തിയ നസീർ വെള്ളം ചോദിക്കുകയും അതെടുക്കാൻ പോകുന്നതിനിടയിൽ ഒപ്പം വീട്ടിൽ കയറിയ നസീർ ടിഞ്ചുവിനെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അവസാനം ബലപ്രയോഗത്തിനിടയിൽ നസീർ ടിഞ്ചുവിന്റെ തലയിടിച്ച് ബോധം കെടുത്തി. ബോധം പോയ ടിഞ്ചുവിനെ കിടപ്പുമുറിയിലിട്ട് നസീർ ക്രൂരമായി പീഡിപ്പിച്ചു. തെളിവ് നശിപ്പിക്കാൻ കിടപ്പുമുറിയിൽ ടിഞ്ചുവിനെ കെട്ടി തൂക്കുകയും ചെയ്തു. ടിഞ്ചുവിന്റെ സംസ്ക്കാര ചടങ്ങുകളിൽ നസീർ മുൻനിരയിൽ തന്നെ പങ്കെടുക്കുമ്പോൾ കാമുകൻ ടിജിൻ പോലീസിന്റെ മർദനത്തിനിരയാവുകയായിരുന്നു.
യുവതിയുടെ നഖത്തിനിടയിൽ നിന്നും ലഭിച്ച ഡിഎൻഎ സാമ്പിളുകളും ശരീരത്തിൽ നിന്നും ലഭിച്ച ബീ.ജ.ത്തിന്റെ ഡിഎൻഎ യും നസീറുമായി സാമ്യമുള്ളതാണ് എന്ന് കണ്ടെത്തി. ഇതോടെ അതുവരെ പ്രതിയായി കുറ്റമാരോപിച്ച കാമുകൻ ടിജിൻ നിരപരാധിയാണ് എന്ന് തെളിഞ്ഞത് . കൊലപാതകം നടത്തി അത് ടിജിന്റെ തലയിലിട്ട് രക്ഷപെടാനായിരുന്നു നസീറിന്റെ ശ്രമം . പ്രതി നസീറിന് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.
















