കർണാടകയിൽ സ്ത്രീധനപീഡനം സഹിക്കവയ്യാതെ അഞ്ച് മാസം ഗർഭിണിയായ യുവതി പെട്രോളൊഴിച്ച് തീയിട്ട് ആത്മഹത്യ ചെയ്തു. സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലെ നവീന്റെ ഭാര്യയും സ്റ്റാഫ് നഴ്സുമായിരുന്ന ശ്വേത (30) ആണ് മരിച്ചത്. സംഭവത്തിൽ ഭർതൃപിതാവ് സണ്ണപ്പ, ഭർതൃമാതാവ് ജാനകി, ഭർത്താവ് നവീന്റെ സഹോദരൻ ഹേമന്ത്, ഹേമന്തിന്റെ ഭാര്യ ദിവ്യ എന്നിവർ ആണ് അറസ്റ്റിലായത്.
കർണാടകയിലെ സോറബ താലൂക്കിലെ ഉളവി ഹോബ്ലിയിലുള്ള ഹൊഡബട്ടെയിലാണ് സംഭവം നടക്കുന്നത്. ശ്വേതാ ഉളവി ഡയഗ്നോസ്റ്റിക് സെന്ററിൽ നഴ്‌സായിരുന്നു. 2020 ആയിരുന്നു ശ്വേതയും ഹൊഡബട്ടെ സ്വദേശിയായ നവീനും വിവാഹിതരായത്. ഇവർക്ക് നാല് വയസ്സുള്ള മകളും ഉണ്ട്. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഭർത്താവും ശ്വേതയും ഭർതൃ വീടിന്റെ അടുത്ത് താമസിക്കാൻ വന്നത്. രണ്ടാമത് അഞ്ചു മാസം ഗർഭിണിയായിരുന്നു ശ്വേത.
ഭർത്താവിന്റെ വീടിന്റെ അടുത്ത് താമസത്തിന് വന്ന അന്ന് മുതൽ ആയിരുന്നു പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ശ്വേത സ്ത്രീധനം തരാൻ ഉള്ളത് ബാക്കി നൽകണം എന്നും അല്ലകിൽ ആ വീട് ഇട്ട് പോകണം എന്നും പറഞു നിരന്തരം ശാരീരികവും മാനസികവും ആയി ഭർതൃ വീട്ടുകാർ ഉപദ്രവിക്കാറുണ്ടായിരുന്നു. അവസാനം മാർച്ച് 30ന് ഭർത്താവിന്റെ വീട്ടിൽ വെച്ച് തന്നെ ശ്വേത ദേഹത്ത് തീ കൊളുത്തുകയായിരുന്നു.
സംഭവ ദിവസം പ്രതികൾ ശ്വേതയുടെ വീട്ടിൽ എത്തി, വാക്കിലൂടെയും ശാരീരികവുമായും ആക്രമിച്ചു. ശേഷം ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. പീഡനവും അപമാനവും സഹിക്കാൻ കഴിയാതെയാണ് ശ്വേത തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ ശ്വേതയെ ഉടൻതന്നെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെക്കിലും ചികിത്സയിലിരിക്കെ ഏപ്രിൽ ഒന്നിന് ശ്വേത മരണത്തിന് കീഴടങ്ങി.
ശ്വേതയുടെ മരണത്തിന് പിന്നാലെയാണ് സ്ത്രീധന പീഡനത്തിന്റെ പേരിൽ കേസ് എടുത്തത്. സോറബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്.
















