ഇന്ന് സ്ഥാനാര്‍ത്ഥികളെല്ലാം ഓട്ടപ്പാച്ചിലിലാണ്. മണ്ഡല പര്യടനം ബൂത്ത് തല വോട്ടു പിടുത്തം. വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ തുടങ്ങി വളരെ തിരക്കേറിയ ദിവസമാണിന്ന്. നാളെ കലാശക്കൊട്ടിന്റെ ആവേശമായിരിക്കും. മുന്നണികളെല്ലാം പ്രവര്‍ത്തകരെ തെരുവിലിറക്കാനുള്ള ശ്രമത്തിലാണ്. ശക്തിപ്രകടനവും, വിജയ പ്രതീക്ഷയും ഉയര്‍ത്താനുള്ള ദിവസമാണ് നാളെ. വെകിട്ടോടെ കേരളം സ്തംഭിക്കുമെന്നുറപ്പാണ്. ഓരോ ജില്ലകളിലെയും നിയമസഭാ മണ്ഡലങ്ങളിലെ പ്രധാന ജംഗ്ഷനുകളില്‍ ആയിരിക്കും കളാശക്കൊട്ട് നടക്കുക. മണിക്കൂറുകള്‍ നീളുന്ന കലാശക്കൊട്ടു കഴിഞ്ഞാല്‍ പിന്നെ നിശബ്ം പ്രചാരണം മാത്രം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരുമെല്ലാം നാളെയോടെ അവസാനിക്കുമെന്ന് സാരം.
ഓരോ സ്ഥാനാര്‍ത്ഥികളുടെയും മനസ്സില്‍ വോട്ടു വീഴുന്നതിന്റെയും വോട്ടുറപ്പിക്കുന്നതിന്റെയും ചിന്തകള്‍ മാത്രമേ ഉണ്ടാകൂ. എങ്ങനെയും വോട്ടു പെട്ടിയില്‍ വീഴ്ത്തുക എന്നതാണ് ലക്ഷ്യം. ഭരണ പ്രതിപക്ഷ ആക്ഷേപങ്ങള്‍ തൊട്ട് വ്യക്തിഹത്യകള്‍ വരെ ഉണ്ടായിട്ടുണ്ട്. ഇതിനിടയില്‍ ബിജെപിയുടെ കിറ്റ് വിവാദവും, അഞ്ജലി നായരുടെ പേരുമാറ്റലും. പികെ ശശിയുടെ ഒറ്റപ്പാലം ഡീലും തുടങ്ങി തിരഞ്ഞെടുപ്പിന് ചൂട് കൂട്ടാന്‍ വിഷയങ്ങള്‍ നിരവധിയാണ് ഉണ്ടായതും. ഒപ്പം ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും, അവയുടെ വിശകലനങ്ങളും കൊണ്ട് വാര്‍ത്തകള്‍ക്ക് പോലും ചൂടാണ്. തിരുവനന്തപുരം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് വാശിയേറിയ മത്സരമാണ്.
വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒരേ സമയം ബി.ജെ.പിയിലെ ഒറ്റപ്പെടുത്തിലനെതിരേയും മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയുമാണ് മത്സരിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇന്ന് കേന്ദ്രമന്ത്രി ഓണ്‍ലൈന്‍ വഴി പ്രചാരണത്തില്‍ പങ്കെടുത്തപ്പോള്‍ വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിയുടെ പേരപോലും പരാമര്‍ശിക്കാത്തത് വലി ക്ഷീണമായിപ്പോയി എന്നാണ് ആര്‍. ശ്രീലേഖ പറയുന്നത്. ഇതോടെ പ്രചാരണ സമ്മേളനം ശ്രീലേഖ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. എം. സ്വരാജിന്റെ വാര്‍ത്താ സമ്മേളനത്തിലെ ശവം തൂക്കികള്‍ എന്ന പ്രയോഗം തെരഞ്ഞെടുപ്പില്‍ ആകെ ചര്‍ച്ചയായി. കോണ്‍ഗ്രസുകാരെ ശവം തൂക്കികള്‍ എന്നു പറഞ്ഞതിനു പിന്നാലെ തിരിച്ചും ആക്ഷേപം ചൊരിയാന്‍ കോണ്‍ഗ്രസ് നേതാക്കലും തയ്യാറായി.
നാളത്തെ കളാശക്കൊട്ട് കഴിയുമ്പോള്‍ നേതാക്കളും അണികളും പറഞ്ഞതിനും പ്രവര്‍ത്തിച്ചതിനുമെല്ലം ഉത്തരം കിട്ടും. 9ന് വോട്ടെടുപ്പും പിന്നെ കൊണ്ടിംഗും കഴിഞ്ഞാല്‍ ആര് ആരെ ഭരിക്കുമെന്നറിയാം.
















