തമിഴ്‌നാടി നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ഗവര്‍ണരുടെ നയപ്രഖ്യാപന പ്രസംഗം കേരളത്തിന് ഗുണകരമല്ലാത്ത പ്രഖ്യാനത്തോടെ തുടക്കം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള കേരള സര്‍ക്കാറിന്റെ നീക്കങ്ങള്‍ തടയുമെന്നാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നത്. തമിഴ്‌നാട് സര്‍ക്കാരുമായി മുല്ലപ്പെരിയാല്‍ വിഷയം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡിച സതീശന്‍ ഇന്നലെ മന്ത്രിസഭാ യോഗ തീരുമാനം അറിയിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ്. ഇതിനു തിരിച്ചടിയാണ് തമിഴ്‌നാടിന്റെ നയപ്രഖ്യാപനം.
അതേസമയം, നിയമസഭില്‍ വന്ദേമാതരം ഒഴിവാക്കി തമിഴ് തായ് വാഴ്ത്ത്(സംസ്ഥാന ഗാനം) ആലപിച്ചാണ് സഭ തുടങ്ങിയതെന്ന കൗതുകം ഉണ്ടായി. കേരളാ നിയമസഭയിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം ആലപിച്ചിരുന്നു. ഇരു സംസ്ഥാനങ്ങലിലും ഗവര്‍ണര്‍ ആര്‍ലേക്കര്‍ തന്നെയാണ്. തമിഴ്‌നാടിന്റെ ചുമതലയും ആര്‍ലേക്കര്‍ക്കാണ്. എന്നാല്‍, രണ്ടിടത്തും രണ്ടു രീതി എന്നതാണ് കൗതുകമായത്. തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യവും, സഭാനടപടികള്‍ക്ക് ഒടുവില്‍ ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് പതിവ് കീഴ്വഴക്കം നിയമസഭ നിലനിര്‍ത്തിയത്. കഴിഞ്ഞ മെയ് 10ന് മുഖ്യമന്ത്രിയായുള്ള വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗാനങ്ങളുടെ ക്രമം മാറ്റിയതിനെച്ചൊല്ലി വലിയ രാഷ്ട്രീയ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
തമിഴ്നാട്ടിലെ ദശാബ്ദങ്ങളായുള്ള കീഴ്വഴക്കമനുസരിച്ച് ഔദ്യോഗിക സര്‍ക്കാര്‍ ചടങ്ങുകള്‍ ആരംഭിക്കുന്നത് തമിഴ് ഭാഷയെ സ്തുതിച്ചുകൊണ്ടുള്ള ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചുകൊണ്ടാണ്, ചടങ്ങുകള്‍ അവസാനിക്കുന്നത് ദേശീയഗാനത്തോടെയുമാണ്. എന്നാല്‍ മെയ് 10ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഈ ക്രമത്തില്‍ മാറ്റം വരുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വന്ദേമാതരത്തിന്റെ ആറു ചരണങ്ങളുള്ള പൂര്‍ണ്ണരൂപം ചടങ്ങില്‍ ആദ്യം ആലപിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ തമിഴ് ഗീതം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ഭരണപക്ഷ സഖ്യകക്ഷികളും ഒരേപോലെ രംഗത്തെത്തിയിരുന്നു. അതേസമയം തമിഴ്‌നാടിന് അവകാശപ്പെട്ട നികുതി വരുമാന വിഹിതം കേന്ദ്രം കൃത്യമായും നീതിപൂര്‍വകമായും വിതരണം ചെയ്യണമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.