കാഴ് വഴക്കങ്ങള്‍ എന്നത് നിയമസഭയുടെ അന്തസത്തയാണ്. നടപടി ക്രമങ്ങളോ, ചട്ടങ്ങളോ പാലിക്കാതെ ഒരംഗത്തിനും സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ല. റൂള്‍സ് ഓഫ് പ്രോസീജ്യര്‍ പാലിക്കുക എന്നതാണ് സഭയുടെ നട്ടെല്ല്. എന്നാല്‍, എല്ലാ കീഴ് വഴക്കങ്ങളും ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരം നല്‍കുന്നവര്‍ പാലിക്കുമ്പോള്‍, ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ഡെപ്യൂടച്ടി സ്പീക്കറുടെ ഇടപെടലോടെ നിയമസഭ ചിന്തിച്ചത്. കാരണം, നിയമസഭാ കീഴ് വഴക്കവും ചട്ടവും അനുശാസിക്കുന്ന പ്രകാരം സ്പീക്കര്‍ക്കോ, ഡെപ്യൂട്ടി സ്പീക്കര്‍ക്കോ സഭാ സമ്മേളനത്തില്‍ തങ്ങളുടെ അഭിപ്രായമോ, നിര്‍ദ്ദേശമോ, മണ്ഡലത്തിലെ വികസനത്തെ കുറിച്ചോ, മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളോ സഭാ സമ്മേളനത്തില്‍ ഉന്നയിക്കാന്‍ പാടില്ല.
അതിനുള്ള അവസരം നല്‍കിയിട്ടുമില്ല. നിയമസഭാ ചരിത്രത്തില്‍ ഇതുവരെയും അങ്ങനെയൊരു ആവശ്യം ഉന്നയിച്ചു കണ്ടിട്ടുമില്ല. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും നിഷ്പക്ഷരായിരിക്കണം എന്നതാണ് കീഴ് വഴക്കം. സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ സ്വീകാര്യതയുള്ള തീരുമാനങ്ങള്‍ എടുക്കുക, അംഗങ്ങളുടെ അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കുക, അധികാരവും, അധികാരമില്ലായ്മയും സ്പീക്കര്‍മാര്‍ക്ക് പ്രശ്‌നമല്ല എന്നതാണ്. എന്നാല്‍, സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളില്‍ എത്തുന്നതിനു മുമ്പ് അവരെ തെരഞ്ഞെടുത്ത മണ്ഡലത്തിലെ ജനങ്ങള്‍, അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത് സഹായമാണ്. മറ്റു അംഗങ്ങള്‍ അവരവരുടെ മണ്ഡലങ്ങളില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും, മണ്ഡലത്തിനു വേണ്ടി സഭയില്‍ ചോദിച്ചു വാങ്ങുന്ന വിഹിതവും, ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരവും സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കുമില്ല.
ഇത് നീതി നിര്‍വഹണത്തിന്റെ പോരായ്മയാകുന്നുണ്ട് എന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ നിയമസഭയില്‍ പറഞ്ഞത്. ഡെപ്യൂട്ടി സ്പീക്കറുടെ സ്ഥാനം പോലും പ്രതിപക്ഷ നിരയുടെ ആദ്യ കസേരയിലാണ്. അവിടെ നിശബ്ദം സഭാ നടപടികള്‍ കേട്ടിരിക്കാനല്ലാതെ ഇഠപെടാനോ, അഭിപ്രായമോ മറുപടി പറയാനോ കഴിയാത്ത കസേരയായി ഡെപ്യൂട്ടി സ്പീക്കര്‍ മാറുന്നു. സ്പീക്കറുടെ അഭാവത്തില്‍ സഭ നിയന്ത്രിക്കാന്‍ മാത്രമാണ് ഡെപ്യൂട്ടി സ്പീക്കര്‍ നിയോഗിക്കപ്പെടുന്നത്. അതായത്, സഭയില്‍ എല്ലാ അവകാശങ്ങളുമുണ്ടെങ്കിലും ഒരവകാശവും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥാനം. ഇത് പാടില്ല എന്നാണ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞത്. സഭയിലെ സബ്മിഷന്‍ കോളിംഗ് അറ്റന്‍ഷന്‍, ക്വസ്റ്റിയന്‍ അഴര്‍ എല്ലാത്തിലും സ്വന്തം മണ്ഡലത്തിന്റെ കാര്യങ്ങള്‍ സഭയില്‍ പറയാനുള്ള അവകാശം വേണമെന്നാണ് ഷാനിമോള്‍ പറഞ്ഞത്.
ഇത് സഭയുടെ എല്ലാ ചട്ടങ്ങളും, കീഴ് വഴക്കങ്ങളും ബഹുമാനത്തോടെ കണ്ടുകൊണ്ടാണ് ഷാനിമോള്‍ പറഞ്ഞതും. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്നും മറുപടി നല്‍കി. അതേസമയം, ഇതൊരു നീതി പൂര്‍വ്വമല്ലാത്ത നടപടിയാണെന്ന് ുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ആതുകൊണ്ടു മാത്രം സ്വന്തം മണ്ഡലത്തിലെ ആവശ്യങ്ങള്‍ പറയാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകാന്‍ പാടില്ല. നിയമസഭാ നടപടികളില്‍ സ്പീക്കര്‍ പദവിയില്‍ ഇല്ലാത്തപ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രിയും സ്പീക്കറോട് ആവശ്യപ്പെട്ടു.
ചരിത്രത്തിലേക്ക് ഇടംപിടിക്കുന്ന രണ്ടു നിയമസഭാ നടപടിക്രമങ്ങളാണ് പുതിയ സര്‍ക്കാരിന്റെ വകയായി വരാന്‍ പോകുന്നത്. അതില്‍ ആദ്യത്തേത് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെ ഒരു ചടങ്ങില്‍ പരസ്യപ്പെടുത്തിയിരുന്നു. സഭയില്‍ ജനങ്ങള്‍ക്കും ചോദ്യം ചോദിക്കാനുള്ള അവസരം എന്നത്്. പക്ഷെ, അതെത്രത്തോളം പ്രാവര്‍ത്തികമാണ് എന്നതില്‍ സംശമുണ്ട്. കോടതിയില്‍ പ്രതിതന്നെ വാദിക്കുന്നതു പോലെയാകുമോ എന്ന ആസങ്ക പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. വാദിക്കും പ്രതിക്കും വേണ്ടി കോടതികളില്‍ എത്തുന്നത് വക്കീലന്‍മാരാണ്. അഴരിലൂടെയാണ് പ്രതിയും വാദിയും തങ്ങളുടെ കാര്യങ്ങള്‍ കോടതിയില്‍ നിരത്തുന്നത്. സമാനമായ കാര്യം തന്നെയാണ് നിയമസഭയിലും നടക്കുന്നത്. അഞ്ചു വര്‍ഷത്തെ നിയോജക മണ്ഡലത്തിലെ കാര്യങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി സഭയില്‍ ഉന്നയിക്കാനും തീരുമാനം എടുപ്പിക്കാനുമാണ് ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുത്ത് അയയ്ക്കുന്നത്. അല്ലാതെ നിയമസഭയില്‍ ജനങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ അവസാനം എന്താകുമെന്ന് കണ്ടുതന്നെ അറിയണം.
രണ്ടാമത്തേതാണ് ഡെപ്യൂട്ടി സ്പീക്കറുടെ അഭിപ്രായ പ്രകടനത്തിന്റെ അവകാശം. അതില്‍ കാര്യമുണ്ടെങ്കിലും ആവശ്യങ്ങള്‍ ചോദിക്കുന്നതോടെ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന പദവിയുടെ അന്തസത്ത ചോര്‍ന്നു പോകുമോ എന്ന ആശങ്കയുണ്ടാകും. നീതിപൂര്‍വ്വം ഭരണ-പ്രതിപക്ഷ അംഗങ്ങളെ കാണേണ്ട സ്ഥാനമാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എന്നത്. അതിനാല്‍ത്തന്നെ, അവരുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം എത്രത്തോളം ആകാമെന്ന് നിയമസഭയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനിക്കാനുമാകില്ല.
















