വയനാട് തുരങ്ക പാതയുടെ ആരംഭ പ്രദേശമായ കോഴിക്കോട് ആനാക്കാംപൊയിൽ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാർപ്പിച്ചു. സുരക്ഷാ മുന്കരുതലിന്റെ ഭാഗമായിട്ടാണ് നടപടി. താത്കാലിക ക്യാമ്പായ മുത്തപ്പൻ പുഴയിലെ സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂളിലേക്കാണ് തൊഴിലാളികളെ മാറ്റിയത്. തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾ സർക്കാർ നിർദേശത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ പദ്ധതി പ്രേദേശത്ത് യാതൊരു സുരക്ഷാ പ്രശനങ്ങളും ഇല്ലാ എന്ന് തുരങ്ക പാതാ നിർമാണ കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.
അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം ആറായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ദുരന്തസ്ഥലം സന്ദർശിച്ചു. മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ തുരങ്കനിർമാണ പ്രവൃത്തികൾ തത്കാലം നിർത്തിവച്ചിരിക്കുകയാണ്. വിശദമായ പരിശോധനകൾക്ക് ശേഷമേ നിർമാണം പുനഃ രാരംഭിക്കൂവെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ പദ്ധതി ഉപേക്ഷിക്കില്ല.
സുരക്ഷയ്ക്ക് പ്രധാന്യം നൽകുമെന്നാണ് സർക്കാർ നിലപാട്. സർക്കാർ നിയോഗിക്കുന്ന വിദഗ്ദ സമിതി എല്ലാ കാര്യങ്ങളും പരിശോധിക്കുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ ഇരട്ടഅന്വേഷണം പ്രഖ്യാപിച്ചിരുന്നു. ദുരന്തവും, കേന്ദ്രനിർദേശങ്ങൾ കരാർ കമ്പനി പാലിച്ചോ എന്നതും വെവ്വേറെ അന്വേഷിക്കും. എന്നാൽ അന്വേഷണ എജൻസിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Story Highlights : Workers relocated from Anakkampoyil, the starting point of the Wayanad tunnel road
















