ഇന്നലെ രാത്രിയോടെ പ്രധാനമന്ത്രി സമരക്കാര്‍ അറിയാന്‍ വേണ്ടി സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇട്ടു. അതില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് എടുത്ത കാര്യങ്ങള്‍ വിശദീകരിച്ചു. ഇനി എടുക്കാന്‍ പോകുന്ന നടപടികളും വിശദീകരിച്ചു. ഇത് സമരത്തെ തണുപ്പിക്കുമോ എന്നത് അടക്കം 28 ദിവസം നിരാഹാരം കിടന്ന സോനം വാങ്ചുകിന്റെ അടുത്ത നടപടിയും, പാറ്റകളുടെ(സി.ജെ.പി) അടുത്ത നടപടിയും എന്താണ് എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. പാറ്റകള്‍ സമരം നിര്‍ത്തുമോ. സോനത്തിന്റെ നിരാഹാരം ശമിപ്പിച്ച ഫോര്‍മുലയെന്തായിരുന്നു. സമരത്തിനു പിന്തുണ നല്‍കുന്നവരുടെ പേരില്‍ എടടുത്ത കേസുകള്‍ പിന്‍വലിക്കുമോ. എല്ലാം കണ്ടിറിയേണ്ടതാണ്. കാരണം, സമരത്തിന്റെ പ്രധാന ഭാഗം പ്രതിപക്ഷം ഏറ്റെടുത്തു കഴിഞ്ഞു. ഇനി അതൊരു എതിര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടും. എന്നാല്‍, വിദ്യാഭ്യാസ മന്ത്രിയെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നിടത്താണ് സമരക്കാരും സര്‍ക്കാരും നില്‍ക്കുന്നത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയം ഇപ്പോള്‍ അപ്രസക്തമായിക്കഴിഞ്ഞു. മന്ത്രിയുടെ രാജിുയിലേക്ക് കാര്യങ്ങള്‍ നീങ്ങി. എന്നാല്‍, സര്‍ക്കാര്‍ അതിനു തയ്യാറല്ല. സമരക്കാര്‍ പിന്‍ തിരിയാനും തയ്യാറല്ല.
- ഇതാണ് പ്രധാനമന്ത്രി പറഞ്ഞത്
സുഹൃത്തുക്കളെ, ചോദ്യ പേപ്പര്‍ ചോര്‍ച്ച ഒരു നിസാര വിയമല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അത് അത്യധികം വേദനയുണ്ടാക്കി. അതുകൊണ്ടാണ് സംഭവം നടന്ന് രണ്ടരമാസത്തിനിടെ കര്‍ശനമായ നിരവധി നടപികള്‍ സ്വീകരിച്ചത്. കുറ്റവാളികള്‍ പിടിയിലായി ജയിലിലായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം. അതിന് പുന പരീക്ഷ ഉടനടി നടത്തേണ്ടത് അത്യാവശ്യമായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ 22 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ചെയ്തു. 19-ാം തീയതി ഫലം പ്രഖ്യാപിക്കുകയും ചെയ്തു. പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ സന്തോഷം രാജ്യത്ത് എല്ലായിടത്തു നിന്നും വരുന്നുണ്ട്. എന്നാല്‍, അതുകൊണ്ടുമാത്രം തൃപ്തിയടഞ്ഞ് വിശ്രമിക്കുന്നവരല്ല ഞങ്ങള്‍. ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ കുറ്റത്തിന് അതിവേഗ കോടതികള്‍ രൂപീകരിക്കാന്‍ വകുപ്പുകള്‍ക്ക് ഞാന്‍ ഇന്ന് നിര്‍ദ്ദേശം നല്‍കി. അര്‍ദ്ധരാത്രിയോടെ ഇതിന്റെ കരട് എനിക്കു ലഭിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അതിവേഗ കോടതിക്കുള്ള വ്യവസ്ഥകളും കഠിനമായ ശിക്ഷകളും അടങ്ങുന്ന ഈ കരട് മന്ത്രിസഭ ചര്‍ച്ച ചെയ്യും. സഹപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഇത് അന്തിമമാക്കും. ബില്ല് പാര്‍ലമെന്റില്‍ എത്രയും വേഗം പാസാക്കിഎടുക്കാനുള്ള ശ്രമം ഉണ്ടാകും.
- സമരം തുടരുമെന്ന് അഭിജിത് ദീപ്‌കെ
സോനം വാങ്ചുകിന്റെ നിരാഹാരസമരം അവസാനിപ്പിച്ചെങ്കിലും സമാധാനപരമായ സമരം തുടരുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. വാങ്ചുകിന്റെ അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ ദീപ്‌കെ, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരേയ്ക്കും പോരാട്ടും തുടരുമെന്നും പ്രതികരിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് പ്രതികരണം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ചാണ് തന്റെ 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം വാങ്ചുക് ഇന്ന് അവസാനിപ്പിച്ചത്. ’26 ദിവസത്തെ നിരാഹാരസമരം അവസാനിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് ആശ്വാസവും കൃതജ്ഞതയുമുണ്ട്. സോനം സാര്‍, അങ്ങയുടെ അസാധാരണമായ ധൈര്യത്തിനും വലിയ ത്യാഗത്തിനും നന്ദി. നിങ്ങളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് ഒരു രാജ്യത്തിന്റെ തന്നെ മനഃസാക്ഷിയെ തട്ടിയുണര്‍ത്തിയിരിക്കുകയാണ്. ഈ രാജ്യത്തിന് വിലമതിക്കാനാവാത്തതാണ് അങ്ങയുടെ ജീവന്‍.’ അഭിജിത് എക്‌സില്‍ കുറിച്ചു.
‘ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ കാണുന്നത് രാജ്യത്തിന്റെ ശത്രുക്കളെപ്പോലെ’; മോദി സര്‍ക്കാരിനെതിരെ സോണിയ ഗാന്ധി കൂടാതെ, വാങ്ചുകിന്റെ നിരാഹാരം അവസാനിപ്പിച്ചെങ്കിലും വിദ്യാര്‍ഥികളുടെ സമരം അവസാനിക്കുകയില്ലെന്നും അയാള്‍ പറഞ്ഞുവെച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെയ്ക്കും ജന്തര്‍ മന്തറില്‍ സിജെപി സമാധാനപരമായ സമരവുമായി മുന്നോട്ടുപോകുമെന്നും ദീപ്‌കെ കൂട്ടിച്ചേര്‍ത്തു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുമാണ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് നിരാഹാര സമരം നടത്തിയത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദയുടെയും ജിതേന്ദ്ര സിങ്ങിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.
















