വടകര MDMA കേസിൽ അറസ്റ്റിലായത് ഡെലിവറി ബോയ്. ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഇയാളുടെ അക്കൗണ്ടിലൂടെ നടന്നത് ഒരു കോടിയോളം രൂപയുടെ ഇടപാട്. ലഹരി വാങ്ങാൻ എത്തുന്നവർക്ക് ജിജിലിന്റെ ഗൂഗിൾ പേ സ്കാനർ നൽകി.കേസിൽ ഇതുവരെ അറസ്റ്റിലായത് 4 പേർ, മൂന്നുപേർ അധ്യാപികമാരാണ്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പേരാമ്പ്ര ബിആർസിയിലെ ഒരു അധ്യാപികയെകൂടി ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അറസ്റ്റ് ചെയ്തവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിജിലിനെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ വടകര എസ്പി ഓഫീസിലാണ് ആദ്യമെത്തിച്ചത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോണിൽ നിന്നുള്ള കൂടുതൽ വിവരങ്ങളും ഡിജിറ്റൽ തെളിവുകളും വീണ്ടെടുക്കുന്നതിനായി വടകര സൈബർ സെല്ലിലേക്ക് മാറ്റി. പിടിയിലായ ജിജിൽ കുര്യാക്കോസ് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഒരു കോടി രൂപയോളമാണ് ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറിയത്.ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.
Story Highlights : kozhikode mdma case teachers arrest update