തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്കെതിരായി സമൂഹമാധ്യമമായ സോഷ്യൽ മാധ്യമമായ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവരങ്ങൾ ഫേസ്ബുക്ക് ഔദ്യോഗികമായി നീക്കംചെയ്തു. ഫാക്ട് ചെക്ക് നടത്തിയാണ് ഫേസ്ബുക്കിന്റെ നടപടി. എന്നാൽ വ്യാജ പ്രചരണക്കാർക്കെതിരെ നിയമ നടപടി തുടരുമെന്ന് പ്രതാപൻ അറിയിച്ചു.
എംപി എന്ന നിലയിയിൽ ടി.എൻ. പ്രതാപൻ കുറവ് ഫണ്ട് മാത്രമാണ് മണ്ഡലത്തിൽ വിനിയോഗിച്ചത്, ഖുർആനെ വെച്ച് ഭരണഘടനയെ അപമാനിച്ചു, ആറ്റുകാൽ പൊങ്കാലയെ അപമാനിച്ചു തുടങ്ങിയ സംഘപരിവാറിന്റെ വ്യാജപ്രചാരണങ്ങളാണ് ഫേസ്ബുക്ക് ഔദ്യോഗികമായി നീക്കിയതെന്ന് തൃശൂർ എംപി പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് ഫാക്ട് ചെക്ക് നടത്തി. പ്രചരണങ്ങൾ നുണയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്നാണ് അത്തരം കണ്ടന്റുകൾ പൂർണമായി നീക്കിയതെന്ന് ടി.എൻ. പ്രതാപൻ അറിയിച്ചു.