‘മമതയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് തെളിയിച്ചു’: അധിർ രഞ്ജൻ ചൗധരി

 

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റിലും തൃണമൂൽ കോൺഗ്രസ് സ്ഥനാർഥികളെ പ്രഖ്യാപിച്ചതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ. മമതയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് തെളിയിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രിയെ ഭയന്നാണ് മമത തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

‘‘മമതയെ പോലൊരു നേതാവിനെ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും വിശ്വസിക്കരുതെന്ന് തെളിയിച്ചിരിക്കുകയാണ്. താൻ ഇന്ത്യ സഖ്യത്തിൽ തുടർന്നാൽ പ്രധാനമന്ത്രി അസന്തുഷ്ടനാകുമോ എന്ന ഭയമാണ് മമതയ്ക്ക്. ഇന്ത്യ സഖ്യം വിട്ടതോടെ താൻ ബിജെപിക്ക് എതിരെ പോരാടുന്നില്ലെന്നും അസന്തുഷ്ടി വേണ്ടെന്നും മമത പ്രധാനമന്ത്രിക്കു വ്യക്തമായ സന്ദേശം നൽകി’’.– അധിർ രഞ്ജൻ ചൗധരി പറഞ്ഞു. 

ബംഗാളിൽ തൃണമൂലുമായി സീറ്റ് പങ്കിടുന്നതിൽ കരാർ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധിതവണ വ്യക്തമാക്കിയിരുന്നതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അത്തരമൊരു കരാറിന് ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല, ചർച്ചകളിലൂടെയാണ് അന്തിമരൂപം നൽകേണ്ടതെന്നാണ് കോൺഗ്രസ് കരുതുന്നത്. ബിജെപിക്ക് എതിരെ ഒന്നിച്ചു പോരാടൻ ഇന്ത്യാ സഖ്യം വേണമെന്നായിരുന്നു കോൺഗ്രസിന്‍റെ ആഗ്രഹമെന്ന് ജയറാം രമേശ് എക്സിൽ കുറിച്ചു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷവും സഖ്യസാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇപ്പോഴും വാതിലുകള്‍ തുറന്ന് തന്നെയാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന സമയം വരെയും സഖ്യത്തിന് സാധ്യതകള്‍ ഉണ്ടെന്നും ഖാർഗെ പറഞ്ഞു.

കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാറാലിയിൽ 42 സ്ഥാനാർഥികളുടെ പട്ടിക തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത പ്രഖ്യാപിക്കുകയായിരുന്നു.
 

Read More…….