ഏക്കറിന് 100 രൂപ നിരക്കിൽ പള്ളിക്ക് ഭൂമി കൈമാറി; യുഡിഎഫ് സർക്കാരിൻ്റെ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മാനന്തവാടി കല്ലോടി സെന്റ് ജോര്‍ജ് ഫെറോന പള്ളിക്ക് ഭൂമി കൈമാറിയ യുഡിഎഫ് സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. മാനന്തവാടി കല്ലോടി സെന്റ് ജോര്‍ജ് ഫെറോന പള്ളിക്ക് ഭൂമി കൈമാറിയ നടപടിയാണ് കോടതി റദ്ദാക്കിയത്. 2015ല്‍ യുഡിഎഫ് സര്‍ക്കാരാണ് 5.5 ഹെക്ടര്‍ ഭൂമിയാണ് ഏക്കറിന്  പതിച്ച് നല്‍കിയത്. ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു ഭൂമി നൽകിയത്.

സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ഹൈക്കോടതി ഹർജി നൽകിയത്. ആദിവാസികളടക്കം ഭൂമിക്ക് വേണ്ടി സര്‍ക്കാരിന് മുന്നില്‍ കാത്തുനില്‍ക്കുമ്പോളാണ് ഇത്തരം ഭൂമി നടപടികളെന്ന് കോടതി കുറ്റപ്പെടുത്തി. ഭൂമി പതിച്ച് നല്‍കിയ 2015ലെ വിപണി മൂല്യപ്രകാരം അന്ന്  മൂന്ന് കോടിയിലധികം വിലവരുന്ന ഭൂമിയാണ് പള്ളിക്ക് വെറും 100 രൂപ നിരക്കില്‍ സര്‍ക്കാര്‍ നല്‍കിയത്

രണ്ട് മാസത്തിനകം ഭൂമിയുടെ വിപണി മൂല്യം നിശ്ചയിക്കണമെന്ന് കോടതി നിർദേശിച്ചു. വിപണി വില നല്‍കിയാല്‍ മാത്രം ഭൂമി കൈമാറിയൽ മതിയെന്നും കോടതി വ്യക്തമാക്കി സമയപരിധിക്കുള്ളില്‍ തുക നല്‍കി വാങ്ങാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.