തൃശൂർ: ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്‌സ് തുടങ്ങി സകല അന്വേഷണ ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് കേന്ദ്രസർക്കാർ പ്രതിപക്ഷനേതാക്കളെ വേട്ടയാടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംഘപരിവാർ ബന്ധം മാത്രമാണ് ഉന്നത പദവികളിലേക്കുള്ള മാനദണ്ഡം. ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ നമ്മൾ ഒന്നാകണം. സംസ്ഥാനം നേരിടുന്ന എല്ലാ വിഷയവും കോൺഗ്രസ് മനസിലാക്കുന്നു. കേരളം ആഗ്രഹിക്കുന്നത് നൽകാൻ കോൺഗ്രസിനാവുമെന്നും ഖാർഗെ പറഞ്ഞു. തൃശ്ശൂരില്‍ ബൂത്ത് പ്രസിഡന്റുമാരുടേയും വനിതാ നേതാക്കളുടേയും സമ്മേളനമായ ജനമഹാസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ന്യൂനപക്ഷങ്ങളേയും വനിതകളേയും ബാധിച്ചുവെന്ന് ഖാര്‍ഗെ പറഞ്ഞു.ഫെഡറലിസത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളെ ഞെരുക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നു. സാഹോദര്യം, പരസ്പര വിശ്വാസം എന്നീ ആശയങ്ങളില്‍ മോദി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോദി സര്‍ക്കാര്‍ സ്വകാര്യമേഖലയെ മാത്രം പ്രോത്സാഹിപ്പിക്കുന്നു. മറ്റ് മേഖലകളെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നു. ജാതിയുടേയും മതത്തിന്റേയും പേരില്‍ വോട്ട് തേടിയെത്തുന്ന ബിജെപിയുടെ തന്ത്രങ്ങളെ തിരിച്ചറിയണമെന്നാണ് സഹോദരിമാരോട് പറയാനുള്ളത്. കേരളത്തിലും യുവാക്കള്‍ക്കും എതിരായി അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയില്‍നിന്നും ആളുകള്‍ക്ക് നേരെ അതിക്രമം ഉണ്ടാവുന്നു. കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് മണിപ്പുരില്‍ പോകാമെങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയായ മോദിക്ക് സാധിക്കുന്നില്ല. രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനും ലക്ഷദ്വീപില്‍ വിനോദയാത്ര നടത്താനും ചിത്രമെടുക്കാനും മോദിക്ക് സമയമുണ്ട്, എന്നാല്‍ മണിപ്പുരില്‍ മാത്രം പോകാന്‍ സമയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ എല്ലാ ജനാധിപത്യസ്ഥാപനങ്ങളേയും ദുര്‍ബലപ്പെടുത്തുന്നു. ഇഡിയേയും സിബിഐയേയും ആദായ നികുതി വകുപ്പിനേയും ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു. കേരളത്തിലെ ജനങ്ങള്‍ എല്ലാ കാലത്തും പാവപ്പെട്ട ജനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടി നിലകൊണ്ടു. കേരളത്തില്‍ ജയിച്ചാല്‍ ഇന്ത്യയില്‍ തന്നെ ജയിക്കാന്‍ കഴിയും. കേരളത്തില്‍ ബിജെപിയുടേയോ മോദിയുടേയോ മറ്റ് പാര്‍ട്ടികളുടേയോ പതാക ഉയരാന്‍ അനുവദിക്കരുത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരേയും ബംഗാള്‍ മുതല്‍ ഗുജറാത്ത് വരേയുമുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. മറ്റുള്ളവര്‍ രാജ്യത്തിന്റെ ഏതാനും ഭാഗത്ത് മാത്രമേയുള്ളൂ. അവര്‍ക്ക് രാജ്യത്തെയും ജനങ്ങളേയും സംരക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















