തിരുവനന്തപുരം :ആശ വർക്കർമാരുടെ ഓണറേറിയത്തിൽ1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധന. ഇതോടെ 7000 രൂപയായി പ്രതിഫലം ഉയരും. 26,125 പേർക്കാണ് നേട്ടം. ആശ പ്രവർത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഓണറേറിയം പൂർണമായും സംസ്ഥാന സർക്കാരാണ് നൽകുന്നതെന്ന് ധനവകുപ്പ് അറിയിച്ചു. കേന്ദ്ര സർക്കാർ ആശ വർക്കർമാർക്ക് ഇൻസെന്റിവായി നൽകുന്നത് 2000 രൂപയാണ്. അധിക പ്രവർത്തനങ്ങൾ നിർവഹിച്ചാൽ മാത്രം അധിക ഇൻസെന്റിവും ലഭിക്കും. കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്‌എം) പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച തുകയും മൂന്നു മാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.