ഹൈദരാബാദ്: അച്ഛനൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ നായ്ക്കൂട്ടം കടിച്ചുകൊന്നു. ഹൈദരാബാദിലെ ഷംഷാബാദിൽ വ്യാഴാഴ്ച രാവിലെയാണ് ദാരുണാമായ സംഭവമുണ്ടായത്. തെരുവുനായ്ക്കൾ കുഞ്ഞിന്റെ ശരീരഭാഗങ്ങൾ തിന്നുന്നതു കണ്ടെന്നും ഉടൻതന്നെ പൊലീസിനെ അറിയിക്കുകയായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തെലങ്കാനയിൽ ഷംഷാബാദ് നഗരത്തിലെ രാജീവ് ഗൃഹകൽപ കോംപ്ലക്സിലെ താൽക്കാലിക വീട്ടിൽ താമസിക്കുന്ന തൊഴിലാളി കെ.സൂര്യകുമാറിന്റെ ഒരു വയസ്സുള്ള മകൻ കെ.നാഗരാജുവാണു കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നു പൊലീസ് പറഞ്ഞു. നഗരത്തിൽ കഴിഞ്ഞ മാർച്ചിനുശേഷം ഇതു ഒൻപതാം തവണയാണു തെരുവുനായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്നത്.
ബുധനാഴ്ച രാത്രി മൂത്ത കുട്ടി നാഗരാജു, 20 ദിവസം പ്രായമായ ഇളയകുഞ്ഞ് എന്നിവർക്കൊപ്പം താൽക്കാലിക വീട്ടിൽ കഴിയുകയായിരുന്നു. പുലർച്ചെ ഒന്നരയോടെ നായ്ക്കളുടെ ബഹളം കേട്ടുണർന്ന നാട്ടുകാർ സൂര്യകുമാറിനെ വിളിച്ചുണർത്തി. ഇദ്ദേഹം ഉണർന്നു നോക്കിയപ്പോൾ നാഗരാജുവിനെ കാണാനില്ലായിരുന്നു. പുറത്തേക്ക് ഓടി വന്നു നോക്കിയപ്പോൾ കുഞ്ഞ് മരിച്ചു കിടക്കുന്നതാണു കണ്ടത്. സംഭവ സമയത്തു കുട്ടികളുടെ മാതാവ് എവിടെയായിരുന്നെന്നു വ്യക്തമല്ല.
read also….മദ്യനയ അഴിമതി; അഞ്ചാം സമൻസിനും ഇ.ഡിയ്ക്കു മുൻപിൽ ഹാജരാകാതെ അരവിന്ദ് കെജ്രിവാൾ
നാഗരാജുവിനു പാൽ കൊടുത്ത് രാത്രി 12.15ന് ഞങ്ങൾ ഉറങ്ങിയിരുന്നു. അപ്പോൾ സംശയാസ്പദമായ യാതൊന്നു ശ്രദ്ധിച്ചിരുന്നില്ല.’’– സൂര്യകുമാർ പൊലീസിനോടു പറഞ്ഞു. 2023 ഫെബ്രുവരിയിൽ ആംബർപേട്ടിൽ നാലു വയസ്സുകാരനെയും സമാനമായ രീതിയിൽ നായ്ക്കൂട്ടം കടിച്ചു കൊന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ