നിതീഷ് കുമാർ രാജ് ഭവനിൽ എത്തി ഗവർണർക്ക് രാജി സമർപ്പിച്ചതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ നിതീഷ് കുമാറിനെ പരിഹസിച്ച് രംഗത്തെത്തി.
“ചവറുകൾ വീണ്ടും ചവറ്റുകുട്ടയിലേക്കുതന്നെ പോകുന്നു. കൂട്ടത്തിൽ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളും!”- സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ രോഹിണി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. അതേസമയം ഇന്ന് രാവിലെ നിതീഷ് കുമാർ രാജിവയ്ക്കുന്നതിന് മുമ്പ്, രോഹിണി “ഞങ്ങൾക്ക് ശ്വാസമുള്ളിടത്തോളം, വർഗീയ ശക്തികൾക്കെതിരായ പോരാട്ടം തുടരും…” എന്ന് എക്സിൽ ട്വീറ്റ് ചെയ്തിരുന്നു.
ഇന്ന് ഗവർണറെ കണ്ട് രാജ്യ സമർപ്പിച്ച നിതീഷ് കുമാർ ബിജെപി പിന്തുണയോടെ പുതിയ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തേക്കും. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് രതീഷ് കുമാർ ഇന്ത്യ മുന്നണിയുമായി പിരിയുവാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചനകൾ. ഇന്നത്തെ രാജിയെ തുടർന്ന് നിതീഷ് മുൻ സഖ്യം ഉപേക്ഷിച്ച് പുതിയ സഖ്യം രൂപീകരിക്കുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു.
READ ALSO…സഖ്യത്തിനില്ല, ഒറ്റയ്ക്ക് മത്സരിക്കും, വിട്ടുവീഴ്ചയില്ലാതെ തൃണമൂൽ കോൺഗ്രസ്
അതേസമയം, രോഹിണിയുടെ മുൻ ട്വീറ്റിന് മണിക്കൂറുകൾക്ക് ശേഷം, “രോഹിണി ആചാര്യ ട്വീറ്റ് ചെയ്തത് ബിജെപി അനുഭാവികൾ ഉൾപ്പെടെയുള്ള മുഴുവൻ രാജ്യത്തിൻ്റെയും വികാരമാകാം എന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി എക്‌സിൽ എഴുതി.നേരത്തെ, ബിഹാറിലെ മഹാസഖ്യ സർക്കാർ തകർച്ചയുടെ വക്കിലാണെന്ന് ജെഡിയുവിൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവും വക്താവുമായ കെസി ത്യാഗി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം നിതീഷ് കുമാറിനെ ആവർത്തിച്ച് കുറ്റപ്പെടുത്തുകയാണെന്നും.കെസി ത്യാഗി ചൂണ്ടിക്കാട്ടിയിരുന്നു.
ആർ ജെ ഡിക്ക് പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നതിന് അനുകൂലമായ സാഹചര്യമാണെന്ന് ചില ആർജെഡി നേതാക്കൾ പറയുന്നുണ്ട്. 243 അംഗ നിയമസഭയിൽ ജെഡിയുവും ബിജെപിയും ചേർന്ന് 122 അംഗങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ബിഹാറിലെ രാഷ്ട്രീയ വിഷയത്തിൽ ചരട് വലികൾ തുടർന്നുകൊണ്ടേയിരിക്കുമെന്ന് ഉറപ്പാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















