ഇന്ത്യൻ പാർലമെന്റേറിയൻ മഹുവ മൊയ്ത്രയെ പാർലമെന്റിന്റെ ലോവർ സഭയിൽ നിന്ന് (ലോക്‌സഭ)’കാഷ്-ഫോർ-ക്വറി’ കേസിൽ ‘ അധാർമ്മിക പെരുമാറ്റ’ത്തിൻ്റെ പേരിൽ പുറത്താക്കി.
അവരെ പുറത്താക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു: “എംപി മഹുവ മൊയ്‌ത്രയുടെ പെരുമാറ്റം എംപിയെന്ന നിലയിൽ അധാർമികവും മര്യാദയില്ലാത്തതുമാണെന്ന കമ്മിറ്റിയുടെ നിഗമനങ്ങൾ ഈ സഭ അംഗീകരിക്കുന്നു. അതിനാൽ അവർ എംപിയായി തുടരുന്നത് ഉചിതമല്ല.”
വെള്ളിയാഴ്ച കാലത്ത് മൊയ്‌ത്രയെ പുറത്താക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് എത്തിക്‌സ് കമ്മിറ്റി മേശപ്പുറത്ത് എത്തിയിരുന്നു, മണിക്കൂറുകൾക്കകം പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപിയെ പുറത്താക്കി.
മൊയ്‌ത്രയെ പിന്തുണയ്ക്കുന്ന ടിഎംസിയും മറ്റ് പാർട്ടികളും ഹൗസിൽ അവരുടെ നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകിയില്ലെന്ന് വാദിച്ചു. ചർച്ചയ്ക്കിടെ പാർട്ടിക്കുവേണ്ടി സംസാരിക്കാൻ മൊയ്‌ത്രയെ അനുവദിക്കണമെന്ന് ടിഎംസി സ്പീക്കറോട് അഭ്യർഥിച്ചിരുന്നു.മൊയ്‌ത്രയ്ക്ക് ഹൗസിൽ സ്വയം സംസാരിക്കാൻ അവസരം നൽകില്ലെന്ന തന്റെ തീരുമാനം വിശദീകരിച്ച ബിർള, മുൻ സ്പീക്കർ സോമനാഥ് ചാറ്റർജിയും പ്രണബ് മുഖർജിയും സ്ഥാപിച്ച മാതൃകയാണ് താൻ പിന്തുടരുന്നതെന്ന് പറഞ്ഞു.
“ആരോപണങ്ങളുള്ള അംഗങ്ങൾക്ക് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കാൻ മതിയായ സമയം നൽകുമെന്ന് സോമനാഥ് ചാറ്റർജി പറഞ്ഞിരുന്നു. മുൻ സ്പീക്കർമാർ പിന്തുടരുന്ന പാരമ്പര്യം അടുത്ത സ്പീക്കർമാരും പിന്തുടരുന്ന പാരമ്പര്യം ഈ സഭയ്ക്കുണ്ട്,” അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















