വാഷിംഗ്ടണില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ ലിസ്റ്റുമായി വമ്പന്‍ റാലി

വാഷിംഗ്ടണ്‍: ലോകമെമ്പാടും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടക്കുകയാണ്. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ പേരുകൾ ഉൾക്കൊള്ളുന്ന നീണ്ട ലിസ്റ്റുമായിട്ടാണ് പ്രതിഷേധക്കാരെത്തിയത്. അക്രമത്തെ അപലപിക്കുക മാത്രമായിരുന്നില്ല ഈ ഒത്തുചേരലിന്‍റെ ലക്ഷ്യം. ഇസ്രായേലിന് പിന്തുണ നല്‍കുന്ന അമേരിക്കക്കെതിരെയും പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തി.

ലണ്ടൻ, പാരീസ്, ഇസ്താംബുൾ, ബെർലിൻ തുടങ്ങിയ പ്രധാന നഗരങ്ങളിലും ഫലസ്തീൻ അനുകൂല റാലികൾ നടന്നു. വാഷിംഗ്ടണിലെ ഒത്തുകൂടിയവരില്‍ ഭൂരിപക്ഷവും കുടുംബങ്ങളായിരുന്നു. കുട്ടികള്‍ക്കൊപ്പമാണ് ഇവര്‍ പ്രതിഷേധത്തിനെത്തിയത്. പലരും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കറുപ്പും വെളുപ്പും നിറഞ്ഞ കെഫിയ ധരിച്ചിരുന്നു. ഇസ്രായേലും ഹമാസും തമ്മിൽ ഉടനടി വെടിനിർത്തലിന് പ്രതിഷേധക്കാർ മുറവിളി കൂട്ടി. ഈ ആഹ്വാനം ഇസ്രായേലും ബൈഡൻ ഭരണകൂടവും ഇതുവരെ നിരാകരിച്ചിട്ടുണ്ട്. സംഘർഷത്തിൽ ഇസ്രായേലിന്‍റെ പ്രവർത്തനങ്ങൾക്ക് യുഎസ് ഗവൺമെന്‍റ് പിന്തുണ നൽകുന്നതിനെ അപലപിച്ചുകൊണ്ട് ഇസ്രായേലിനുള്ള യുഎസ് സാമ്പത്തിക സഹായം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കു….

ഹിന്ദുത്വ രാഷ്ട്രീയത്തിൽ പ്രതീക്ഷവെ്ക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ജാതി സെൻസസ് മുഖ്യ ആയുധമാക്കാനൊരുങ്ങി ജെ.ഡി.യു

വൈറ്റ് ഹൗസിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഫ്രീഡം പ്ലാസയ്ക്ക് ചുറ്റും കുറഞ്ഞത് നാല് ബ്ലോക്കുകളിലെങ്കിലും ജനക്കൂട്ടം അണിനിരന്നിരുന്നു. അടുത്തിടെ ഈ പ്രദേശങ്ങളില്‍ നടന്ന റാലികളെ മറികടക്കുന്നതായിരുന്നു വാഷിംഗ്ടണ്‍ ഡിസിയിലെ പ്രതിഷേധം. ഫലസ്തീനെ സ്വതന്ത്രമാക്കുക, നീതി എന്നിങ്ങനെ പ്രതിഷേധക്കാര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരുന്നു. പ്രകടനം വലിയ ഗതാഗതക്കുരുക്കിന് കാരണമായി. പ്രതിഷേധക്കാരില്‍ ചിലര്‍ ഒരു കപ്പല്‍ പോലും തടയാന്‍ ശ്രമിച്ചു. പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും പ്രതിഷേധം ഏറെക്കുറെ സമാധാനപരമായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു