തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അത് അതിന്റെ സമയത്ത് ചര്‍ച്ച ചെയ്യുമെന്നും ജയരാജന്‍ വ്യക്തമാക്കി. മുന്നണി യോഗത്തിലാണ് ഇപി ജയരാജൻ നിലപാട് വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം വേണമെന്ന് എംവി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടപ്പോഴായിരുന്നു ജയരാജൻ്റെ പ്രതികരണം.
എൽജെഡിയോടും ആർഎസ്പി ലെനിനിസ്റ്റിനോടും പ്രത്യേകം ചർച്ച നടത്താനാണ് സിപിഐഎമ്മിൻ്റെ തീരുമാനം. ഉഭയകക്ഷി ചർച്ചയാണ് ലക്ഷ്യം.
മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന പര്യടനത്തെ വേണമെങ്കില്‍ ജനസമ്പര്‍ക്കമെന്ന് വിശേപ്പിക്കാമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. അതേ സമയം യുഡിഎഫിന്റെ കാലത്തെ ജനസമ്പര്‍ക്ക പരിപാടിയെ എതിര്‍ത്ത എല്‍ഡിഎഫ് നിലപാട് ശരിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘അന്നത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് ഓരോ കാലഘട്ടത്തിലും നിലപാടെടുത്തിട്ടുണ്ടാകും. ആ നിലപാട് അന്നത്തെ കാലഘട്ടത്തിനനുസരിച്ച് ശരിയാണ്’ -ജയരാജന്‍ പറഞ്ഞു.
ഒരു പുതിയ കേരളം കെട്ടിപ്പടുക്കണം. കേരളം വളരെ വേഗത്തില്‍ വികസിക്കണം.പിന്നാക്കാവസ്ഥ പരിഹരിക്കണം. അതിന് ഒരു പരിപാടി വേണം. അതിനുള്ള പിന്തുണ ജനങ്ങളില്‍ നിന്ന് ആര്‍ജിച്ചെടുക്കാനുള്ള സര്‍ക്കാര്‍ പരിപാടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പുതുപ്പള്ളിയിലെ ജനവിധിയാണ് പരിപാടിക്ക് പിന്നിലെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളിയില്‍ ഒരു സഹതാപ തരംഗം അടിച്ചു, അതിനെ ഇതില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















