ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ യുവനേതാവ് രാഘവ് ഛദ്ദയെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ‘അവകാശലംഘനം’ ആരോപിച്ച് നാല് എംപിമാരില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
ആം ആദ്മി നേതാവ് തന്റെ പ്രവൃത്തിയിലൂടെ സഭയുടെ അന്തസ് താഴ്ത്തിയെന്ന് ചദ്ദയെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ട് രജ്യസഭാ നേതാവ് പിയൂഷ് ഗോയൽ പറഞ്ഞു.
പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പ്രയോജനം കൗൺസിലിന് ലഭിക്കുന്നതുവരെ താൻ രാഘവ് ഛദ്ദയെ കൗൺസിലിന്റെ സേവനങ്ങളിൽ നിന്നു സസ്പെൻഡ് ചെയ്യുന്നുവെന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ അറിയിച്ചു.

ജൂലൈ 24ന് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റൊരു എഎപി എംപി സഞ്ജയ് സിംഗിന്റെ സസ്പെൻഷൻ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ബാക്കി ഭാഗത്തേക്ക് നീട്ടാനുള്ള പ്രമേയവും പിയൂഷ് ഗോയൽ അവതരിപ്പിച്ചു.
എന്നാല്‍, മുതിര്‍ന്ന നേതാക്കളുമായി നേര്‍ക്കുനേര്‍ നില്ക്കുന്ന 34 കാരനായ എംപിയെ അംഗീകരിക്കാന്‍ ഭരണകക്ഷി ഒരുക്കമല്ലാത്തതിനാലാണ് വ്യാജആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഛദ്ദ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















