Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്’ തുടക്കം കുറിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 3, 2026, 01:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്’ തുടക്കം കുറിച്ചു. രാജ്യവ്യാപകമായി സംഘടിപ്പിച്ച ബൃഹത്തായ വീഡിയോ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത്, 28,000-ത്തിലധികം കേന്ദ്രങ്ങളില്‍ നിന്നായി ഒരുകോടിയിലധികം വരുന്ന യുവജനങ്ങളടങ്ങുന്ന സദസ്സിനെ പ്രധാനമന്ത്രി ഔദ്യോഗികമായി സ്വാഗതം ചെയ്തു. ഈ കൂട്ടായ്മയെ പ്രൗഢമായ ദേശീയ പ്രതിജ്ഞ ആയാണു വിശേഷിപ്പിച്ചത്.

  • അദ്ദേഹത്തിന്റെ വാക്കുകള്‍

ഇന്ന് നാമേവരും ഒരു വലിയ, പ്രധാനപ്പെട്ട പ്രതിജ്ഞയ്ക്കായി ഒന്നിച്ചിരിക്കുകയാണ്. ഈ പദ്ധതിയുടെ സമഗ്രമായ സ്വഭാവത്തെക്കുറിച്ച് വ്യക്തമാക്കവെ, ഇത് വ്യക്തിപരമായ ക്ഷേമത്തിന് അപ്പുറത്തേക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുഴുവന്‍ രാജ്യത്തിന്റെയും വിശാല താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന ഒന്നാണ്. ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്റെ’ പ്രധാന ലക്ഷ്യം ചൂണ്ടിക്കാട്ടി, വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ ശാരീരികക്ഷമതയും മാനസിക ശക്തിയും ഉയര്‍ന്ന ആത്മവിശ്വാസവുമുള്ള, സ്വയം വിനാശകരമായ ശീലങ്ങളില്‍നിന്ന് പൂര്‍ണമായും മുക്തമായ, യുവതലമുറ അനിവാര്യമാണ്. ‘ഇന്ന് രാജ്യം വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാന്‍ ഒരുങ്ങുമ്പോള്‍, നമ്മുടെ യുവജനങ്ങള്‍ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരും, ആത്മവിശ്വാസം നിറഞ്ഞവരും, ലഹരിമരുന്നുപോലുള്ള വിനാശകരമായ ശീലങ്ങളില്‍നിന്ന് സ്ഥിരമായി അകന്നു നില്‍ക്കുന്നവരുമായിരിക്കേണ്ടത് അനിവാര്യമാണ്.

ഈ യജ്ഞത്തിന്റെ തുടക്കം അനുസ്മരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ വര്‍ഷം വിശുദ്ധ ഭൂമിയായ കാശിയില്‍നിന്ന് പരീക്ഷണപദ്ധതിയായി ആരംഭിച്ച ഈ സംരംഭം ഇന്ന് കൈവരിച്ച വളര്‍ച്ചയില്‍ വലിയ സംതൃപ്തി പ്രകടിപ്പിച്ചു. ശാസ്ത്രീയമായ വ്യക്തത, ആത്മീയ ഊര്‍ജം, ആഴത്തിലുള്ള സാംസ്‌കാരിക സമര്‍പ്പണം എന്നിവയുടെ അതുല്യമായ സംയോജനമാണ് ഈ പ്രസ്ഥാനത്തിന് കരുത്തുപകരുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇതിന്റെ ഗണ്യമായ വളര്‍ച്ചയെക്കുറിച്ചും സംസാരിച്ചു. ‘കാശി പ്രഖ്യാപനത്തിനു കീഴില്‍ 125-ലധികം ആത്മീയ സംഘടനകളുടെയും നിരവധി സന്നദ്ധസംഘടനകളുടെയും പിന്തുണയോടെ, ആ ജനക്ഷേമ ആശയം ഇപ്പോള്‍ വിജയകരമായ ദേശീയ പദ്ധതിയായി മാറിയിരിക്കുന്നു.

ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത ദശലക്ഷക്കണക്കിനു യുവാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ലഹരിയില്‍ നിന്ന് അകന്നുനില്‍ക്കുമെന്നും സ്‌കൂളുകളിലും കോളേജുകളിലും സമൂഹത്തിലും ലഹരിമുക്തജീവിതമെന്ന സന്ദേശം സജീവമായി പ്രചരിപ്പിക്കുമെന്നുമുള്ള അവരുടെ ദൃഢനിശ്ചയത്തെ പ്രശംസിച്ചു. യജ്ഞത്തിന്റെ 100 ആഴ്ചത്തെ ഉത്കൃഷ്ടമായ ഭാവിപദ്ധതിയെക്കുറിച്ച് വിശദീകരിക്കവേ, വരാനിരിക്കുന്ന ഓരോ ഞായറാഴ്ചകളിലും പുതിയ പങ്കാളികളെ ആകര്‍ഷിക്കുന്നതിനായി കല, സംസ്‌കാരം, കായികം, ധ്യാനം എന്നിവ ഉള്‍ക്കൊള്ളുന്ന സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘വരാനിരിക്കുന്ന 100 ഞായറാഴ്ചകള്‍ പൂര്‍ണമായും ലഹരിമുക്തമായ ഇന്ത്യയിലേക്കുള്ള കരുത്തുറ്റ 100 ചുവടുവയ്പ്പുകളായി തീര്‍ച്ചയായും മാറും.

വിദ്യാര്‍ത്ഥികള്‍, NSS അംഗങ്ങള്‍, ‘മൈ ഭാരത്’ സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന കൂറ്റന്‍ ഓണ്‍ലൈന്‍ സദസ്സിനെ അഭിസംബോധന ചെയ്ത്, രാജ്യത്തെ യുവജനത പ്രകടിപ്പിച്ച ആഴത്തിലുള്ള അവബോധത്തിലും സംവേദനക്ഷമതയിലും ഗൗരവമേറിയ അര്‍പ്പണബോധത്തിലും പ്രധാനമന്ത്രി വലിയ അഭിമാനം പ്രകടിപ്പിച്ചു. യുവതലമുറയെ ഇന്ത്യയുടെ ‘അമൃത തലമുറ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, 2047-ഓടെ രാജ്യം ലക്ഷ്യമിടുന്ന വികസന നേട്ടങ്ങളിലേക്ക് വഴിനയിക്കാന്‍ അവരുടെ ഊര്‍ജവും ഭാവനയും കഴിവുകളും അത്യന്താപേക്ഷിതമാണെന്ന് ഓര്‍മിപ്പിച്ചു. ‘രാജ്യത്തിന്റെ ഭാവി മുന്നേറ്റത്തിനും നിങ്ങളുടെ സ്വന്തം ജീവിതത്തിനുമായി, ലഹരിയില്‍നിന്നു പൂര്‍ണമായും അകന്നുനില്‍ക്കേണ്ടത് അത്യാവശ്യമാണ്’ ശ്രീ മോദി ആവര്‍ത്തിച്ചു.

സ്റ്റാര്‍ട്ടപ്പുകള്‍, നിര്‍മിതബുദ്ധി, കായികരംഗം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളില്‍ ഇന്നത്തെ യുവാക്കള്‍ കൈവരിക്കുന്ന മികച്ച നേട്ടങ്ങളെ ലഹരി ഉപയോഗത്തിന്റെ വിനാശകരമായ ആഘാതങ്ങളുമായി താരതമ്യം ചെയ്ത്, ലഹരി എങ്ങനെ ശ്രദ്ധ തിരിക്കുകയും സ്വപ്നങ്ങളെ തകര്‍ക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി കടുത്ത മുന്നറിയിപ്പ് നല്‍കി. മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നത് മുതല്‍ മുതിര്‍ന്നവര്‍ക്ക് ദിവസേന മാനസിക വേദന ഉണ്ടാക്കുന്നത് വരെയുള്ള ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കവേ, സമൂഹത്തിലുണ്ടാകുന്ന ഇതിന്റെ ആഘാതത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ‘ഒരു കുടുംബത്തിലോ സമൂഹത്തിലോ ഇത്തരമൊരു തകര്‍ച്ച സംഭവിക്കുമ്പോള്‍, രാജ്യത്തിന്റെ മൊത്തത്തിലുള്ള ശക്തി തന്നെയാണ് ദുര്‍ബലപ്പെടുന്നത്’ – ശ്രീ മോദി നിരീക്ഷിച്ചു.

ലഹരിമരുന്നുകളുടെ വഞ്ചനാത്മക സ്വഭാവത്തെക്കുറിച്ച് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ പ്രധാനമന്ത്രി, ലഹരി നല്‍കുന്ന താല്‍ക്കാലിക ആവേശം അന്തിമമായി അവരുടെ കരിയറിലും കുടുംബജീവിതത്തിലും ശാശ്വതമായ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ആത്മീയ ആചാര്യന്മാരുടെയും ആഴത്തിലുള്ള ജ്ഞാനവും ശ്രീ ഗുരു ഗ്രന്ഥ സാഹിബിലെ പ്രത്യേക ഉപദേശങ്ങളും ഉദ്ധരിച്ച്, മനോനില തെറ്റിക്കുന്ന ലഹരിവസ്തുക്കളെ സമൂഹം ചരിത്രപരമായി തള്ളിക്കളഞ്ഞ കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ഒരു സാഹചര്യത്തിലും ലഹരിക്ക് സാമൂഹികമായ ഒരംഗീകാരവും നാം നല്‍കാന്‍ പാടില്ല’ – ശ്രീ മോദി വ്യക്തമാക്കി.

ReadAlso:

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

കാവേരി നദീജല തർക്കം; തമിഴ്നാടിന് വെള്ളം നൽകി കർണാടക | Kaveri River water dispute; Karnataka releases water to Tamil Nadu

കാവേരി നദീജലത്തർക്കം ; ഓ​ഗസ്റ്റ് 13-ന് കർണാടക ബന്ദ്, സംസ്ഥാനം നിശ്ചലമാകുമെന്ന് കന്നഡ സംഘടനകൾ

ലഹരിയില്‍നിന്നുള്ള മോചനത്തിനായി ലഭ്യമായ സമഗ്രമായ പിന്തുണാസംവിധാനങ്ങളെക്കുറിച്ച് വിശദീകരിക്കവേ, ലഹരിയെ മറികടക്കുന്നതില്‍ സാമൂഹിക സഹകരണം, യോഗ, ധ്യാനം, ആധുനിക പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുടെ ഫലപ്രാപ്തി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സാമൂഹിക അന്തസ്സിനെക്കുറിച്ചുള്ള തെറ്റായ ചിന്തകള്‍ മാറ്റിവച്ച് വൈദ്യസഹായത്തിന് മുന്‍ഗണന നല്‍കാന്‍ കുടുംബങ്ങളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം, കുട്ടികള്‍ ഇത്തരം കെണികളില്‍ അകപ്പെടുന്നത് തടയാന്‍ കുടുംബത്തിനുള്ളില്‍ തുറന്ന ആശയവിനിമയത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ‘ഒരു ചെറുപ്പക്കാരന്‍ അബദ്ധത്തില്‍ ലഹരിയുടെ കെണിയില്‍ അകപ്പെട്ടാല്‍ പോലും, അവര്‍ക്ക് മുന്നിലെ എല്ലാ വഴികളും എന്നെന്നേക്കുമായി അടഞ്ഞുപോയി എന്ന് അതിനര്‍ത്ഥമില്ല’ – ശ്രീ മോദി പറഞ്ഞു.

അധ്യാപകരോടായി പ്രത്യേക അഭ്യര്‍ത്ഥന നടത്തി, പതിവ് പഠനവിഷയങ്ങള്‍ക്കൊപ്പം ലഹരിയുടെ അപകടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുത്താനും ക്യാമ്പസുകളില്‍ പ്രത്യേക ലഹരിവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിടാനും കോളേജ്-സര്‍വ്വകലാശാലാ പ്രൊഫസര്‍മാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ലഹരിമുക്തി നേടി തിരിച്ചെത്തുന്നവരിലേക്ക് ശ്രദ്ധ തിരിച്ച്, അവരുടെ ഭൂതകാലവുമായി ബന്ധപ്പെട്ട അപമാനഭാരം പൂര്‍ണമായും ഒഴിവാക്കണമെന്നും അവര്‍ക്ക് അര്‍ഹമായ സാമൂഹിക ബഹുമാനവും രണ്ടാം അവസരവും നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ‘ലഹരിയോട് പോരാടി പുറത്തുവരുന്ന യുവാക്കള്‍ ദുര്‍ബലരല്ല; അവര്‍ യഥാര്‍ത്ഥ പോരാളികളാണ്, അവരുടെ അവിശ്വസനീയമായ ധൈര്യമാണ് അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം’

ഉപസംഹരിക്കവേ, ഈ സുപ്രധാന പോരാട്ടത്തില്‍ ഗവണ്‍മെന്റ് യുവാക്കള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. രാജ്യത്തുടനീളം നടക്കുന്ന സമാനതകളില്ലാത്ത ലഹരിവിരുദ്ധ നടപടികള്‍, ആയിരക്കണക്കിന് കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുക്കല്‍, ലഹരി വ്യാപാരികള്‍ക്കും കടത്തുകാര്‍ക്കുമെതിരെയുള്ള അറസ്റ്റ് നിരക്കിലെ വര്‍ദ്ധന എന്നിവ അദ്ദേഹം ഇതിനായി ചൂണ്ടിക്കാണിച്ചു. യുവതലമുറയുടെ പ്രതിരോധശേഷിയില്‍ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ഈ ദേശീയ ദൗത്യം മികച്ച വിജയം കൈവരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ‘നമ്മുടെ യുവാക്കള്‍ ലഹരിയില്‍ നിന്ന് അകന്നുനിന്ന്, ഊര്‍ജം സംരക്ഷിക്കുകയും വികസിത ഇന്ത്യക്കായുള്ള ലക്ഷ്യങ്ങളെ മുന്നോട്ടു? നയിക്കുകയും ചെയ്യുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Tags: SANKALP ABHIYAANANWESHANAM NEWSGoogle MeetPRIME MINISTERNARENDRA MODINASAMUKTH YUVA FOR VIKASITH BHARATH

Latest News

ഹെലികോപ്റ്റർ യാത്ര; ഔദ്യോഗിക ആവശ്യത്തിനാണ് പോയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്’ തുടക്കം കുറിച്ചു

ശക്തമായ കാറ്റിന് സാധ്യത: മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വീട്ടമ്മ മരിച്ചു

മഴക്കെടുതി, നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു: തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies