ഏപ്രിൽ 18 മുതൽ, ഇന്ത്യയുടെ പരമോന്നത നീതിപീഠം സുപ്രീം കോടതി വിവാഹബന്ധത്തിന്റെ രൂപരേഖകളെ മാറ്റിമറിച്ചേക്കാവുന്ന കേസിൽ വാദം കേൾക്കാൻ തുടങ്ങും.
ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത് .
പല അവസരങ്ങളിലും സുപ്രീം കോടതി ശരിവെച്ചിട്ടുള്ളതുപോലെ – ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം LGBTQIA+ പൗരന്മാർക്കും ബാധകമാക്കണമെന്ന് ഹർജികാർ വാദിക്കും .