നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് കാവ്യാ മാധവന്റെ മാതാപിതാക്കളുടേയും ദിലീപിന്റെ സഹോദരിയുടേയും മൊഴിയെടുത്തു. തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്.
കേസില്‍ കാവ്യയുടെ പങ്ക് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്.കാവ്യക്ക് പനമ്പിള്ളി നഗറിലുള്ള സ്വകാര്യ ബാങ്കില്‍ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നെന്നും അച്ഛന്‍ മാധവന്റെ സഹായത്തോടെയാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും വിവരം ലഭിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് അച്ഛന്‍ മാധവന്റെ മൊഴിയെടുത്തത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിനെ വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ സംബന്ധിച്ചായിരുന്നു കൂടുതലും ചോദ്യങ്ങൾ . ഈ നമ്പര്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്ന കാവ്യപറയുന്നത് നുണയാണെന്നും കാവ്യയുടെ അമ്മയുടെ പേരിലാണ് സിം എടുത്തതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
















