ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അധികാരമേറ്റതിന് ശേഷമുള്ള തന്റെ കന്നി നയതന്ത്ര സന്ദർശന വേളയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5 ട്രില്യൺ യെൻ (42 ബില്യൺ ഡോളർ) നിക്ഷേപിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കും. പതിനാലാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ കിഷിദ പൊതു-സ്വകാര്യ ഫണ്ടിംഗ് പദ്ധതി പ്രഖ്യാപിക്കുമെന്ന് നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു.
തന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ജപ്പാനീസ് പ്രധാനമന്ത്രി ഏകദേശം 300 ബില്യൺ യെൻ വായ്പയ്ക്ക് അംഗീകാരം നൽകുമെന്ന് നിക്കി പറയുന്നു. കാർബൺ കുറയ്ക്കൽ സംബന്ധിച്ച ഊർജ സഹകരണ രേഖയിലും ഒപ്പുവെക്കാൻ സാധ്യതയുണ്ട്.
കിഷിദയുടെ 5 ട്രില്യൺ യെൻ നിക്ഷേപം, മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ 2014 ലെ ഇന്ത്യാ സന്ദർശന വേളയിൽ വാഗ്ദാനം ചെയ്ത നിക്ഷേപത്തിലെ 3.5 ട്രില്യൺ യെൻ മറികടക്കും.
















