Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

50 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ ആണവദുരന്തം നടന്ന ചെർണോബിൽ ആണവനിലയം പിടിച്ചടക്കി റഷ്യ, ആശങ്കയോടെ നാറ്റോ രാജ്യങ്ങൾ

Web Desk by Web Desk
Feb 25, 2022, 02:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെർണോബിൽ ആണവനിലയം പിടിച്ചടക്കിയിരിക്കുകയാണ് റഷ്യ. റഷ്യൻ സൈന്യം ആണവനിലയത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ആണവനിലയത്തിന്‍റെ അധികൃതരെയും അവിടത്തെ ഉദ്യോഗസ്ഥരെയും റഷ്യൻ സൈന്യം ബന്ദികളാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ റേഡിയോ ആക്ടീവ് മേഖല കൂടിയാണ് ചെർണോബിൽ. ലോകത്തെ നടുക്കിയ ആണവദുരന്തം നടന്ന, സോവിയറ്റ് യൂണിയന്‍റെ പതനത്തിന് വലിയൊരു കാരണമായ ചെർണോബിൽ ഇനിയെന്തിനാണ് റഷ്യയ്ക്ക്? ആക്രമണത്തിന് റഷ്യയ്ക്ക് ഒപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന ബെലാറസിൽ നിന്ന് കീവിലേക്ക് ഏറ്റവുമെളുപ്പം എത്താനാകുന്നത് ചെർണോബിൽ വഴിയാണ്. 

1

റഷ്യൻ സൈന്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം കീവ് ആക്രമിച്ച് കീഴടക്കുകയെന്നതാണ്. അതിനാൽത്തന്നെ ബെലാറസിൽ അതിർത്തിയിൽ തയ്യാറായി നിൽക്കുന്ന റഷ്യൻ സൈന്യത്തിന് കീവിലേക്കുള്ള വഴി സുഗമമാക്കാൻ ചെർണോബിൽ പിടിച്ചടക്കിയേ മതിയാകു. അതല്ലാതെ ചെർണോബിലിന് സൈനികപരമായി യാതൊരു പ്രത്യേകതയുമുണ്ടായിട്ടല്ല റഷ്യ ആണവനിലയത്തെ ലക്ഷ്യമിടുന്നത്. ചെർണോബിൽ റഷ്യ പിടിച്ചെന്ന് ഇതുവരെ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുക്രൈൻ ഇക്കാര്യം ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് വെറും 108 കിലോമീറ്റർ മാത്രമാണ് ചെർണോബിലിലേക്കുള്ളത്. ഈ ആണവനിലയത്തിലെ നാലാമത്തെ റിയാക്ടറാണ്, 1986 ഏപ്രിലിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പൊട്ടിത്തെറിച്ചത്. സ്ട്രോൻഷ്യം, സീസിയം, പ്ലൂട്ടോണിയം എന്നിവയുടെ വികിരണം അന്നത്തെ യുക്രൈൻ, ബെലാറസ്, റഷ്യയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ വിതച്ചത് വലിയ പാരിസ്ഥിതിക പ്രത്യാഘാതമാണ്.

ചെർണോബിൽ ദുരന്തം ലോകത്തിന്‍റെ മനഃസാക്ഷിക്കേറ്റ ഏറ്റവും വലിയ ആഘാതം ആയിരുന്നു. ആയിരക്കണക്കിന് ആളുകൾ അന്ന് കൊല്ലപ്പെട്ടു. അതിനേക്കാൾ ഏറെ ഒരു ലക്ഷത്തോളം പേർ ലോകത്തെമ്പാടും കാൻസർ ബാധിച്ച് മരിക്കാൻ കാരണമാവുകയും ചെയ്തു. ആദ്യം ഇത്തരത്തിൽ ഒരു ദുരന്തം സംഭവിച്ചുവെന്ന് തന്നെ സ്ഥിരീകരിക്കാൻ സോവിയറ്റ് യൂണിയൻ വിസമ്മതിച്ചു. പിന്നീട് ഈ ദുരന്തത്തിന്‍റെ വ്യാപ്തി ലോകമറിഞ്ഞപ്പോൾ അത് സോവിയറ്റ് യൂണിയന്‍റെ പതനത്തിന് തന്നെ ഒരു കാരണമായി. മിഖായേൽ ഗോർബച്ചേവ് എന്ന സോവിയറ്റ് ഭരണാധികാരിയുടെ പ്രതിച്ഛായക്ക് ഏറ്റ ഏറ്റവും വലിയ ആഘാതമായി. 

2

ദുരന്തം നടന്ന് ആറ് മാസത്തിനകം ‘സാക്രോഫാഗസ്’ എന്ന പേരിൽ റിയാക്ടർ മൂടാനും അന്തരീക്ഷത്തിൽ വികിരണം തുടരുന്നത് തടയാനുമുള്ള പദ്ധതിയൊരുങ്ങി. 2016-ൽ ഈ സുരക്ഷാകവചം പുനർനിർമിക്കുകയും ചെയ്തു. നിലവിൽ യുക്രൈനിലെ മറ്റ് നാല് ആണവനിലയങ്ങൾ സുരക്ഷിതമായി പ്രവർത്തിക്കുന്നു. ചെർണോബിലിലെ ആണവഅവശിഷ്ടങ്ങൾ അവിടെത്തന്നെ സൂക്ഷിച്ചിരിക്കുകയുമാണ്. റഷ്യ നിയന്ത്രണം ഏറ്റെടുത്താൽ ചെർണോബിലിലെ ആണവ അവശിഷ്ടങ്ങൾ സുരക്ഷിതമായിത്തന്നെ തുടരുമോ എന്ന ആശങ്ക നാറ്റോ രാജ്യങ്ങളടക്കം ഉന്നയിക്കുന്നുണ്ട്. 

ReadAlso:

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

50 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ, ഇപ്പോഴും ആളുകളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ചെർണോബിൽ ദുരന്തത്തിന്റെ അൽപ്പം ചരിത്രം പരിശോധിക്കാം..

1970ൽ ഉക്രൈനിലെ പ്രിപ്യാറ്റ് നദീതീരത്ത് അക്കാലത്തെ ഏറ്റവും വലുതും ആധുനികവുമായ ആണവനിലയം സ്ഥാപിക്കപ്പെട്ടു. അന്നത്തെ പ്രധാന ലോകശക്തികളിലൊന്നായ സോവിയറ്റ് യൂണിയന്‍ തങ്ങളുടെ അഭിമാനസ്തംഭം എന്ന നിലക്കാണ് ചെര്‍ണോബില്‍ എന്ന് പേരിട്ട ഈ നിലയം പണിതുയര്‍ത്തിയത്. റഷ്യൻ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്ടറുകളുടെ ഗണത്തിൽപ്പെട്ടതും 1000 മെഗാ വാട്ട് വീതം ശേഷിയുള്ളതുമായ നാല് റിയാക്ടറുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കല്‍ക്കരി, ഡീസല്‍, ഗ്യാസ് എന്നിവ ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയാക്കി, ഈ നീരാവിയുടെ ഉന്നതമര്‍ദ്ദത്തിന്‍റെ സഹായത്താല്‍ ടര്‍ബൈന്‍ കറക്കി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് താപവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉണ്ടാക്കുന്നത്. ആണവ വൈദ്യുതനിലയങ്ങളില്‍ അണുവിഭജനത്തിലൂടെ ലഭിക്കുന്ന താപോര്‍ജ്ജത്തിലൂടെ ജലം നീരാവിയായി മാറുന്നു. ഇത്തരം നിലയങ്ങളില്‍ ചെയിന്‍ റിയാക്ഷനിലൂടെ അണു വിഭജനം നടക്കുന്നു.

1

ചെയിന്‍ റിയാക്ഷന്‍ നിയന്ത്രണവിധേയമല്ലെങ്കില്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ വളരെ വലിയ അളവില്‍ ഊര്‍ജ്ജം പുറത്തു വരികയും വന്‍ സ്‌ഫോടനത്തിന് കാരണമാകുകയും ചെയ്യും. ഈ പ്രവര്‍ത്തനം നിയന്ത്രിച്ച് ആവശ്യമായ അളവില്‍ ഊര്‍ജ്ജം ആവശ്യമായ അവസരങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു അന്ന് ഉക്രൈന്‍. ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം സ്ഥാപിക്കാൻ റഷ്യൻ സർക്കാർ തെരഞ്ഞെടുത്തത് ഉക്രൈനിലെ ചെർണോബിൽ എന്ന വനപ്രദേശമാണ്. 1986 ഏപ്രിൽ 25ന് രാത്രി നാലാം നമ്പർ റിയാക്ടറിൽ ഏതാനം എൻജിനീയർമാർ സുരക്ഷാ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. അടിയന്തിരഘട്ടങ്ങളില്‍ റിയാക്ടറുകളുടെ പ്രവർത്തനം നിർത്തേണ്ടി വരുമ്പോൾ ഇന്ധന അറയിലെ ചൂട് കുറക്കാനായി വെള്ളം പമ്പ് ചെയ്യാറുണ്ട്. ഇതിനുള്ള വാട്ടർ പമ്പുകൾ പ്രവർത്തിച്ചു തുടങ്ങാൻ ഒന്നര മിനിറ്റ് എടുക്കുന്നു. ഇത് 30 സെക്കന്‍റാക്കി കുറക്കാനായിരുന്നു പരീക്ഷണം. 

എന്നാൽ ഇതിനിടെ പവർ 200 മെഗാ വാട്ടായി കുറഞ്ഞു. അത്രയും പവർ കുറഞ്ഞത് നിലയത്തിന്‍റെ പ്രവർത്തനത്തെ താറുമാറാക്കി. അതിനിടെ കൂളിംഗ് പമ്പുകളും നിര്‍ജീവമായി. ഇതോടെ റിയാക്ടർ തണുപ്പിക്കാനായി പമ്പ് ചെയ്തുകൊണ്ടിരുന്ന ജലത്തിന്റെ അളവ് കുറഞ്ഞ് ചൂട് കൂടുകയും റിയാക്ടറിലെ ജലം നീരാവിയായി മാറാനും തുടങ്ങി. അതോടെ പവർ ഉല്‍പാദനം വര്‍ധിച്ചു. പ്രവർത്തന ശേഷിയിലും അനേകം ഇരട്ടി കടന്ന് പവർ 10000 മെഗാ വാട്ടിലെത്തിയപ്പോള്‍ മർദം താങ്ങാന്‍ സാധിക്കാതെയായി. ഒടുവില്‍ 26ന് വെളുപ്പിന് ഏകദേശം 1:30ന് നാലാമത്തെ നിലയം പൊട്ടിത്തെറിച്ചു. ഉയര്‍ന്ന താപനിലയില്‍ ഉണ്ടാകുന്ന ഹൈഡ്രിജന് തീപിടിച്ച് മൂന്ന് സെക്കന്റിനകം വീണ്ടും പൊട്ടിത്തെറിയുണ്ടായി. ആണവ നിലയത്തിലെ ഭൂരിപക്ഷം ജീവനക്കാരും ഒരു പിടി ചാരമായി മാറി. റിയാക്ടറിലെ 2000 ടൺ ഭാരമുള്ള ഉരുക്കു കവചം തകര്‍ത്ത് റേഡിയോ ആക്റ്റീവ് പദാർഥങ്ങൾ ആകാശത്ത് ഒരു കിലോമീറ്റർ ഉയരത്തിലേക്ക് ചീറ്റിത്തെറിച്ചു.

2

എന്നാല്‍ ഈ ദുരന്തം അവിടംകൊണ്ടും നിന്നില്ല. അതിലും വലിയ ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു. ചെർണോബിലിലെ ഉദ്യോഗസ്ഥർ ഇതിനെ ഏതൊരു ആണവശാലയിലും ഉണ്ടാകാവുന്ന സ്ഫോടനമായി മാത്രം കണ്ടു. അതുകൊണ്ടു തന്നെ നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളുമില്ലാതെ നിലയത്തിൽ അവശിഷ്ടങ്ങൾ നീക്കാന്‍ തുടങ്ങി. പ്രിപ്യാറ്റ് നഗരവാസികൾ ആകാംക്ഷയോടെ കാഴ്ചകൾ കാണാനെത്തി. പക്ഷെ, നൂറ് ഹിരോഷിമക്ക് തുല്യമായിരുന്നു ഇതിന്‍റെ വ്യാപ്തി. അരദിവസത്തിനുള്ളില്‍ പരിസരവാസികള്‍ അണുപ്രസരണമേറ്റ് മരിച്ചുവീഴാന്‍ തുടങ്ങി. നിലയത്തില്‍ നിന്ന് കിലോമീറ്ററുകളകലെ വരെ വികിരണങ്ങള്‍ വ്യാപിച്ചു. 20 മണിക്കൂറിനു ശേഷം കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസിലാക്കിയ അധികൃതർ പ്രിപ്യാറ്റ്, ചെർണോബിൽ നഗരങ്ങളിൽ നിന്നായി ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാൻ തുടങ്ങി. എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. 500ലധികം ഗ്രാമങ്ങളിൽ ഒന്നും ചെയ്യാനാകാത്ത വിധത്തിൽ റേഡിയേഷന്റെ വിഷ വിത്തുകൾ വിതക്കപ്പെട്ടു. അനേകം ജനങ്ങൾ വികിരണ വാഹകരായി. അത്രനാളും കഷ്ടപ്പെട്ട് സമ്പാദിച്ചതില്‍ ഒന്നുപോലും അണുപ്രസരണം മൂലം തൊടാനാവാതെ ആയിരങ്ങൾ നിസ്സഹായരായി വെറും കൈയ്യോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. 

ചെർണോബിൽ ദുരന്തം നടന്നിട്ട് 35 വർഷങ്ങള്‍ക്കിപ്പുറം, വികിരണങ്ങള്‍ കൊന്നൊടുക്കിയത് ലക്ഷക്കണക്കിന് പേരെയാണത്രെ. അനേകം ആളുകള്‍ ഇപ്പോഴും ക്യാൻസറിന്‍റെ പിടിയിലകപ്പെട്ട് കഴിയുന്നു. മരിച്ചവരിൽ കൂടുതലും കുട്ടികളോ ഗർഭസ്ഥ ശിശുക്കളോ ആണ്. ഇപ്പോഴും വികൃതമായ ശരീരാവയവങ്ങളുമായി അനവധി കുട്ടികളും മൃഗങ്ങളും ജനിക്കുന്നത് പതിവാണ്. ഈ മേഖലയിൽ ക്യാൻസർ നിരക്ക് 2400 ശതമാനം വർധിച്ചതായും പഠനങ്ങൾ പറയുന്നു. ഇന്ന് ചെര്‍ണോബിലും പരിസരവും ഒരു ശവപ്പറമ്പിന് സമാനമാണ്. അന്ന് നഗരവാസികൾ പലായനം ചെയ്തപ്പോള്‍ ബാക്കി വച്ചതൊക്കെയും ഇന്നും ഈ ദുരന്തത്തിന്‍റെ ഓര്‍മപ്പെടുത്തലായി അവിടെയുണ്ട്. എങ്ങനെ നോക്കിയാലും ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ചെർണോബിൽ ആണവനിലയ സ്ഫോടനം എന്നു തന്നെ പറയാം.

3

അതേസമയം, റഷ്യയുടെ ആക്രമണത്തിൽ ആദ്യദിനം 137 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവിൽ റഷ്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. അതിനിടെ യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്ന് റഷ്യൻ സൈന്യം അറിയിച്ചു. യുക്രൈന്‍റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമടക്കം 203 കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. റഷ്യക്ക് തിരിച്ചടി നൽകിയെന്നും 50 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈനും അവകാശപ്പെട്ടു. ആണവനിലയം പിടിച്ചടക്കിയതോടെ യുക്രൈൻ തലസ്ഥാനമായ കീവിയിലേക്ക് കൂടുതൽ റഷ്യൻ സൈന്യത്തെ തയ്യാറാക്കിയിട്ടുണ്ട്. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. എന്നാൽ സ്വാതന്ത്യം ഇല്ലാതാക്കി ജീവിതം നശിപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും പിന്തിരിഞ്ഞോടില്ലെന്നും യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി. ഏകദേശം ഒരു ലക്ഷം യുക്രേനിയൻ പൗരൻമാർ പലായനം ചെയ്തതതായാണ് യുഎൻ അഭയാർഥി ഏജൻസിയുടെ റിപ്പോർട്ട്. യുക്രൈൻ അധിനിവേശത്തിനെതിരെ ലോകവ്യാപക പ്രതിഷേധവും ശക്തമാണ്. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നാറ്റോ ഇന്ന് യോഗം ചേരുന്നുണ്ട്. 

Latest News

കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി

ഒരാവേശത്തിന് തുടങ്ങിയതല്ല സി.ജെ.പി ?: കേന്ദ്രസര്‍ക്കാരിനെതിരേ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു; ഇനി കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കളുടെ സംയുക്ത നീക്കം

തിരുവനന്തപുരം പ്രസ് ക്ലബ്: വജ്രജൂബിലി സ്വാഗത സംഘം രൂപീകരിച്ചു

ശബരിമല വ്യാജ മില്‍മ നെയ്യ് വില്‍പ്പന: ദേവസ്വം കമ്മിഷറോട് റിപ്പോര്‍ട്ട് തേടി മന്ത്രി

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies