Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ആർസിഇപി: ചൈന ഇനിയും കുതിക്കും

K K Sreenivasan by K K Sreenivasan
Nov 17, 2020, 06:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2020 നവംബർ 15. ആഗോള സാമ്പത്തിക മണ്ഡലത്തിൽ സുപ്രധാന ദിനം. ഏഷ്യ – പസ്ഫിക്ക് മേഖലയിലെ വാണിജ്യ-വ്യാപാര മണ്ഡലത്തിൽ ചൈനീസ് ആധിപത്യത്തിന് സമാരംഭം കുറിക്കപ്പെട്ടുവെന്നതാണ് ഈ ദിനത്തെ സുപ്രധാനമാക്കിയത്. റീജിണൽ സമഗ്ര ഇക്ണോമിക്ക് പങ്കാളിത്ത ഉടമ്പടി(ആർസിഇപി) ഒപ്പുവയ്ക്കപ്പെട്ടുവെന്നതാണ്2020 നവംബർ 15 ൻ്റെ സവിശേഷത അടയാളപ്പെടുത്തുന്നത്.

വിയ്റ്റനാം തലസ്ഥാനം ഹനോയയിലായിരുന്നു ഉടമ്പടി ഒപ്പുവയ്ക്കൽ ചടങ്ങ്. 37- മത് ആസിയാൻ ഉച്ചകോടിയുടെ പര്യവസാനത്തിലാണ് ഉടമ്പടി യാഥാർത്ഥ്യമായത്. ഏഷ്യ – പസിഫിക്ക് മേഖലയിലെ 15 രാഷ്ട്രങ്ങളാണ് ആസിഇപി ഉടമ്പടിയിലെ പങ്കാളികൾ.

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ന്യൂസിലൻ്റ്, 10 അംഗ ആസിയാൻ രാഷ്ട്രങ്ങളായ മലേഷ്യ, സിങ്കപ്പൂർ, ഇന്തോനേഷ്യ, തായ് ലൻറ്, ഫിലിപൈൻസ്, വിയറ്റ്നാം, ലാവോസ്, കമ്പോഡിയ ,ബ്രുണെ, മ്യാന്മാർ എന്നീ രാഷ്ട്രങ്ങളാണ് ആർസിഇപി അംഗങ്ങൾ.


ചൈനയാണ് താരം

ചൈനയാണ് അംഗ രാഷ്ട്രങ്ങളിൽ വമ്പനെന്നത് സുവിദിതം. മേഖലയിലെ ചൈനീസ് അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുന്നതിലെ രാസത്വരകമായി ആർസിഇപി ഉടമ്പടി. ആഗോള വിപണി കയ്യടക്കിയുള്ള ചൈനീസ് തേരോട്ടത്തിന് കൂടുതൽ ഊർജ്ജം പകരുകയാണിത്.

ചൈനീസ് ഉല്പന്ന – സേവന – നിക്ഷേപങ്ങളുടെ അതിവിപുല വിപണിയാണ് ആർസിഇപി ഉടമ്പടിസൃഷ്ടിക്കുക. ആഗോള വിപണിയിൽ ചൈനീസ് അപ്രമാദിത്വം ദൃഢീകരിക്കുന്നതിന്റെ പുതുപുത്തൻ സുവർണ അവസരമാണ് ഉടമ്പടി ചൈനക്ക് സമ്മാനിച്ചിരിക്കുന്നത്.ആഗോള സമ്പദ് വ്യവസ്ഥയുടെ 30 ശതമാനം. ആഗോള ജനസംഖ്യയുടെ 30 ശതമാനം. ഇതാണ് വാണിജ്യ – വ്യാപാര ദിശയിൽ ഉടമ്പടിയുടെ അടിത്തറയും വ്യാപ്തിയും.

also readഏഷ്യ-പസഫിക് മേഖല പ്രത്യാക്രമണ സജ്ജമാകുമ്പോള്‍

ReadAlso:

‘തല’ക്കരവും ‘മുല’ക്കരവും പിരിച്ച ആസ്തിക്ക് മുകളില്‍ കിടന്നുറങ്ങുന്നത് ആണോ യോഗ്യത ?: ഇവര്‍ ആരാണ് ?; റാണി ഗൗരിലക്ഷ്മി ഭായിയെ ചോദ്യം ചെയ്ത് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ഏഷ്യ- പസ്ഫിക്ക് മേഖലയിലെ പ്രധാന ശക്തികളാണ് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ. ഈ ശക്തികൾ കൈകോർത്തുള്ള ഉടമ്പടിയെന്നത് ഇതാദ്യം. ഈ ത്രി ശക്തികളുൾപ്പെടുന്ന15 അംഗ ഉദാര വ്യാപാര ഉടമ്പടി ആഗോള സാമ്പത്തിക വേദിയിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കും. വാണിജ്യ-വ്യാപാര മേഖലയിലെ പരസ്പരം കൊടുക്കൽ – വാങ്ങലുകളിന്മേലുള്ള താരിഫടക്കമുള്ളവയിൽ വൻ ഇളവുകളൾ പ്രാപല്യത്തിൽ വരും.

അമേരിക്കൻ ആശങ്ക

ഉടമ്പടിയിലൂടെ മേഖലയിലെ 14 രാഷ്ട്രങ്ങളുടെ പ്രത്യേകിച്ചും സുസ്ഥിര സാമ്പത്തിക ശേഷിയുള്ള വിപണികളിലെ ചൈനീസ് അധീശത്വം ഉറപ്പിക്കപ്പെടുന്നതിൽ അമേരിക്കൻ വാണിജ്യ മണ്ഡലം കടുത്ത ആശങ്കയിലാണ്. ഏഷ്യ- പസ്ഫിക്ക് വിപണിയിൽ നിന്ന് തങ്ങൾ പുറന്തള്ളപ്പെട്ടേക്കുമെന്ന സാദ്ധ്യതയാണ് അമേരിക്കൻ വാണിജ്യ മണ്ഡലത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

ആർസിഇപി ഉടമ്പടിയിൽ നിന്ന് വിപണി – സാമ്പത്തിക താല്പര്യങ്ങൾ മാത്രമല്ല തന്ത്രപ്രധാന താല്പര്യങ്ങളും ചൈന സംസ്ഥാപിച്ചെടുക്കും. ഈ ബോധ്യമാകട്ടെ അമേരിക്കൻ ആശങ്കയെ ആളികത്തിക്കുന്നുണ്ടുതാനും. എന്നിട്ടും ഉടമ്പടിയിൽ അമേരിക്കൻ അംഗത്വമെന്നതിൽ വാഷിങ്ടൺ ഇനിയും ചിന്തിക്കുന്നില്ല. അമേരിക്കൻ വ്യാവസായിക സമൂഹത്തിന് ഇക്കാര്യത്തിൽ പക്ഷേ ആശങ്കയില്ലാതില്ല.

ആഗോള തലത്തിൽ സുപ്രധാനമായ വാണിജ്യ – വ്യാപാര ചട്ടക്കൂടെന്ന് അടയാളപ്പെടുത്തുകയാണ് ആർസിഇപിയും ട്രാൻസ് പസ്ഫിക്ക് പാർട്ണർഷിപ്പ് (ടിപിപി). ഈ ഇരു സ്വതന്ത്ര വാണിജ്യ – വ്യാപാര വേദികളിൽ വാഷിങ്ടണിൻ്റെ സാന്നിദ്ധ്യമില്ലാതെപോയത് അമേരിക്കൻ വാണിജ്യ-വ്യാവസായിക സമൂഹത്തെ അലോസരപ്പെടുത്തുന്നു.

ട്രംപ് ഭരണകൂടം ചൈനയുടെ നൈതികതയില്ലാത്ത വ്യാപാര രീതികൾക്കെതിരെവ്യാപാര യുദ്ധത്തിലേർപ്പെട്ടു. അതുമൂലമുണ്ടായ അമേരിക്കൻ വ്യാപാര നഷ്ടം പക്ഷേ മറ്റു ഏഷ്യൻ വിപണികളിൽ നിന്ന് നികത്തിയെടുക്കുന്നതിനായ് പരിമിതമായ അവസരമാണ് അമേരിക്കൻ കയറ്റുമതിക്കാർക്ക് ലഭിച്ചത്. ഈയൊരു കുറവ് കാണാതെ പോകരുതെന്നാണ് അമേരിക്കൻ വാണിജ്യ-വ്യാവസായിക മണ്ഡലം എക്സിക്യുട്ടിവ് വൈസ് പ്രസിഡൻ്റ് മൈറോൻ ബ്രില്യൻ്റ് പറയുന്നത്.

ടിപിപിയിൽ അമേരിക്കൻ സാന്നിദ്ധ്യമെന്നത് ഒബാമ ഭരണകൂടത്തിൻ്റെ തീരുമാനമായിരുന്നു. അമേരിക്കൻ സാമ്പത്തിക താല്പര്യ വ്യാപനത്തിന് ഏഷ്യൻവിപണി അനിവാര്യമെന്നതിൽ ഒബാമ ഭരണകൂടത്തിന് നന്നേ ബോധ്യമുണ്ടായിരുന്നു.

2017ൽ ട്രംപ് ഭരണകൂടം പക്ഷേ ടിപിപിയിൽ അമേരിക്ക തുടരേണ്ടതില്ലെന്ന തീരുമാനിച്ചു. അതേസമയം സമ്പന്നമായ ഏഷ്യൻ വിപണിയെ കൂടെ നിർത്തുന്നതിൻ്റെ ദിശയിൽ പുതിയ ഉടമ്പടികൾ ആവശ്യമെന്ന ബോധ്യം ട്രംപ് ഭരണകൂടത്തിൽ നിന്നുണ്ടായതുമില്ല.

ഒപ്പുവയ്ക്കപ്പെട്ടിട്ടുള്ള ആർസിഇപി ഉടമ്പടിക്ക് ന്യൂനതകളുണ്ട്. ഡിജിറ്റൽ വ്യാപാരം, നികുതിയേതര തടസ്സങ്ങൾ, ബൗദ്ധിക സ്വത്താവകാശ സംരക്ഷണം എന്നിവ സംബന്ധിച്ച അവ്യക്തതകൾ ആർസിഇപി ഉടമ്പടിയുടെ ന്യൂനതകളാണ്. അതിനാൽ അമേരിക്ക അതിൽ പങ്കാളിയാകണമെന്ന നിർദ്ദേശിക്കുന്നില്ല. അതേസമയം ആർസിഇപി ഉടമ്പടിയുടെ പശ്ചാത്തലത്തിൽ മേഖലയിലെ അമേരിക്കൻ വാണിജ്യ – വ്യാപാര സാന്നിദ്ധ്യമുറപ്പിയ്ക്കുന്നതിൻ്റെ ദിശയിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കപ്പെടേണ്ടതുണ്ട്. ഇല്ലെന്നുണ്ടെങ്കിൽ ലോക വളർച്ചയുടെ പ്രധാന എഞ്ചിനുകളിലൊന്നായ ഏഷ്യൻ വിപണി അമേരിക്കയില്ലാതെ തന്നെ പ്രവർത്തിക്കുമെന്നത് പുറത്തിരുന്ന് കാണേണ്ടിവരുമെന്ന അഭിപ്രായമാണ് ബ്രില്യൻ്റ് പങ്കുവയ്ക്കുന്നത്.

ഈ പതിറ്റാണ്ടുകളിൽ ഏഷ്യ-പസ്ഫിക്ക് വിപണിയിൽ അമേരിക്കൻ കയറ്റുമതി ഏറിയിട്ടുണ്ട്. എങ്കിലും വിപണിയിൽ അമേരിക്കൻ സ്ഥാപനങ്ങളുടെ പങ്ക് ചുരുങ്ങിയെന്നും ബ്രില്യൻ്റ് വ്യക്തമാക്കുന്നു. ഏഷ്യ -പസ്ഫിക്ക് വിപണിയുടെ പ്രാധാന്യം ബ്രില്യൻ്റ് കൃത്യമായി തിരിച്ചറിയുന്നുണ്ട്. മധ്യവർഗത്തിൻ്റെ പെരുക്കത്തിൽ ഏഷ്യ – പസഫിക്ക് വിപണി അഞ്ചു ശതമാനം വളർച്ചാ നിരക്ക് അടയാളപ്പെടുത്തുമെന്ന പ്രവചനത്തിലാണ് ബ്രില്യൻ്റ്.

ആർസിഇപിയിൽ നിന്നു വിട്ടു നിൽക്കുന്നത് അമേരിക്കക്ക് ആത്യന്തികമായി ദോഷമായി മാറുമെന്ന ആശങ്കയിൽ പൊതിഞ്ഞെടുത്തിട്ടുള്ളതാണ്അമേരിക്കൻ വാണിജ്യ-വ്യാവസായിക മണ്ഡലം എക്സിക്യുട്ടിവ് വൈസ് പ്രസിഡൻ്റ് മൈറോൻ ബ്രില്യൻ്റിൻ്റെ അഭിപ്രായങ്ങളെന്ന് വ്യക്തം.

മൈറോൻ ബ്രില്യൻ്റ്

ദക്ഷിണ ചൈന കടൽ തർക്കം

ദക്ഷിണ ചൈന കടലിലെ ചൈനീസ് ആധിപത്യത്തിനെതിരെ ദക്ഷിണ – പൂർവ്വേഷ്യൻ രാഷ്ട്ര സംഘടനാ (ആസിയാൻ) അംഗ രാഷ്ട്രങ്ങൾ ഒറ്റക്കെട്ടാണ്. ശക്തമായ അമേരിക്കൻ പിന്തുണയിലാണ് ഇവർ ചൈനയുമായി കൊമ്പുകോർക്കുന്നത്. പക്ഷേ തർക്കം വേറെ. സാമ്പത്തിക താല്പര്യം വേറെ.

also readരണ്ടാം ആസിയാന്‍ -ഇന്ത്യ ഉച്ചകോടി ; കോവിഡ് കാലത്തെ സൈബര്‍ സുരക്ഷയും ,സഹകരണവും പ്രധാന വിഷയം

കേവലമൊരു തർക്കത്തിൻ്റെ പേരിൽ പക്ഷേ വിശാലമായ സാമ്പത്തിക താല്പര്യങ്ങൾ ബലികഴിക്കുന്നത് ബുദ്ധിശൂന്യതയായിരിക്കുമെന്ന സമ്പദ് ശാസ്ത്രാധിഷ്ഠിത തന്ത്രങ്ങൾക്കാണ് ചൈനയുമായി നിരന്തരം ദക്ഷിണ ചൈനാക്കടൽ ഉടമസ്ഥതാ തർക്കത്തിലേർപ്പെട്ടിരിക്കുന്ന ആസിയാൻ രാഷ്ട്രങ്ങൾ മുൻതൂക്കം നൽകുന്നത്. തർക്കമല്ല വിശാല സാമ്പത്തിക താല്പര്യങ്ങളാണ് മുഖ്യം. കലഹിച്ചു നിൽക്കുമ്പോഴും ആർസിഇപി സാക്ഷാത്കരിക്കപ്പെട്ടതിനു പിന്നിൽ പ്രതിപ്രവർത്തിച്ച സാമ്പത്തിക ശാസ്ത്രം.

ഇന്ത്യൻ നിലപാട്

മേഖലയിലെ ചൈനീസ് ആധിപത്യ ശ്രമങ്ങളെ ചെറുക്കുമെന്ന് നാഴികക്ക് നാല്പതുവട്ടം വീമ്പു പറയുന്നതിൽ ഇന്ത്യക്ക് ഏറെ മിടുക്ക്. എന്നാൽ ആർസിഇപി ഉടമ്പടി സൃഷ്ടിക്കാനിടയുള്ള വിപണി അസന്തുലിതാവസ്ഥയെപ്രതി ഇന്ത്യ ആഴത്തിൽ ചിന്തിയ്ക്കാതെ പോയതിൻ്റെ വലിയ പിഴ കൂടി അടയാളപ്പെടുത്തുന്ന ദിനമായി 2020 നവംബർ 15.

ഇന്ത്യ ആർസിഇപിയിൽ പങ്കാളിയാകാതെപോയതിന് പിന്നിൽ പ്രതിപ്രവർത്തിച്ച സാമ്പത്തിക ശാസ്ത്രമെന്തെന്ന് ഇനിയും വ്യക്തമാകുന്നില്ല. ഇന്ത്യ – യു എസ് വിദേശ – പ്രതിരോധ മന്ത്രിതല ടു പ്ലസ് ടു ചർച്ചകളിലെ ചേരുവകളിലൊന്നാണ് ഇന്ത്യ – പസ്ഫിക്ക് രാഷ്ട്ര സഹകരണം. ഈ മേഖലയിലെ ചൈനീസ് ആധിപത്യത്തിന് തടയിടുവാനുള്ള സാധ്യതകളും ടു പ്ലസ് ടു ചർച്ചകളിൽ ഇന്ത്യയും യുഎസും ലക്ഷ്യംവയ്ക്കുന്നുണ്ട്.

also read ടു പ്ലസ് ടു ചർച്ചകൾക്ക് തുടക്കം

ഇന്ത്യ – ചൈന ലഡാക്ക് അതിർത്തിതർക്ക പശ്ചാത്തലത്തിൽ ചൈനയുൾപ്പെടുന്ന ആർസിഇപി തങ്ങൾക്ക് വേണ്ടായെന്നതാണോ ഇന്ത്യൻ നിലപാട്? അങ്ങനെയെങ്കിലത് രാജ്യത്തിൻ്റെ ദീർഘകാല സാമ്പത്തിക താല്പര്യ സാധൂകരണത്തിന് തടസ്സമാകാതിരിക്കില്ലെന്നുവേണം പറയാൻ. കാണാചരടുകളുള്ള വ്യവസ്ഥകളിൽ ആർഇസിപി അധിഷ്ഠിതമെങ്കിൽ ഇന്ത്യ പൊടുന്നനെപങ്കാളിയാകണമെന്നതിൽ ശരിക്കേടുണ്ടാകാം.

അപ്പോൾപോലും വ്യവസ്ഥകളെ തങ്ങളുടെ താല്പര്യങ്ങളിലേക്ക് മാറ്റിയെടുക്കുന്ന നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുവാൻ ഇന്ത്യയ്ക്കാകണം. ആഗോള വ്യാപാര സംഘടനയുടെ ദോഹ റൗണ്ട് ചർച്ചകളിലുൾപ്പെടെ ഈ സാധ്യതകൾ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടുള്ളതാണുതാനും.

ടു പ്ലസ് ടു ചർച്ച

കരാറിലെ കക്ഷികൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിച്ചെടുക്കുന്നതിനായ് പരമാവധി പരിശ്രമിക്കുമെന്നത് സ്വഭാവികം.കരാറുകൾ രൂപംകൊള്ളുന്നത് വിട്ടുവീഴ്ചകളിൽ നിന്നാണ്. നിലവിലെ തർക്കങ്ങളിൽ പോലും വീട്ടുവീഴ്ചകൾ! ദക്ഷിണ ചൈന കടൽ തർക്കത്തിലേർപ്പെടുന്നവർ തമ്മിലാണ് ആർസിഇപിയെന്നത് പ്രത്യേകം ശ്രദ്ധേയം.

കേവലം ചൈനീസ് അതിർത്തി തർക്കത്തിൽ കൂട്ടികെട്ടി ഏഷ്യ – പസ്ഫിക്ക് 15 അംഗ രാഷ്ട്ര അതിസമ്പന്ന വിപണിയിൽ ഇന്ത്യൻ സാന്നിദ്ധ്യം വേണ്ടെന്നുവയ്ക്കണോ? അതല്ലെങ്കിൽ പരിമിതിപ്പെടുത്തണോ? ഈ ദിശയിൽ ആഴത്തിലുള്ള സാമ്പത്തിക ശാസ്ത്രാധിഷ്ഠിത ആലോചനകളും പുനരാലോചനകളും ആവശ്യപ്പെടുന്നുണ്ട്. ഇതിന് ന്യുഡൽഹി തയ്യാറാകണം.

ന്യൂഡൽഹി തയ്യാറായില്ലെങ്കിലത് ആത്യന്തികമായി ഏഷ്യ – പസ്ഫിക്ക് മേഖലയിൽ ഇനിയും ചൈനീസ് അപ്രമാദത്തിന് വളം വച്ചുകൊടുക്കുന്നതിന് തുല്യമാകും. സമ്പന്നമായ ഏഷ്യ-പസ്ഫിക്ക് വിപണി നഷ്ടപ്പെടുത്തുകയെന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് അനുഗുണമാകില്ലെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്.

Latest News

‘പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, എല്ലാം പരിഹരിച്ചു മുന്നോട്ട് പോകും’; കെ. ജയകുമാർ | Travancore Devaswom Board new President K. Jayakumar

പിഎം ശ്രീ;സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് മന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ സൌരാഷ്ട്ര മികച്ച സ്‌കോറിലേക്ക്

തിരുവനന്തപുരം കോർപറേഷനിൽ LDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മത്സരിക്കാൻ ഡെപ്യൂട്ടി മേയറുടെ മകളും

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies