Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ദക്ഷിണേന്ത്യയിലെ ആളുകള്‍ ആഫ്രിക്കക്കാരെപ്പോലെ… രാജ്യത്തിന്റെ നാലു ഭാഗത്തുള്ളവര്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ സാം പിത്രോയ്ക്ക് ഐഒസി സ്ഥാനം തിരികെ നല്‍കി കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് ഗിമിക്ക് കഴിഞ്ഞതോടെ തിരിച്ചെടുത്തെന്ന് ബിജെപിയും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2024, 12:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കിഴക്കുള്ള ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറ് ആളുകള്‍ അറബികളെപ്പോലെയും, വടക്കുള്ള ആളുകള്‍ വെളുത്തവരായി കാണപ്പെടുന്നു, ഒപ്പം ദക്ഷിണേന്ത്യയിലെ ആളുകള്‍ ആഫ്രിക്കക്കാരെപ്പോലെയാണ് കാണുന്നത്. ഈ വാക്കുകള്‍ പറഞ്ഞത് സാം പിത്രോയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം, സംഭവം നടന്നത് തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായിരുന്ന മേയ് ആദ്യ ആഴ്ചയായിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ ഓവര്‍സീസ് ചെയര്‍മാന്‍ ( I.O.C) ആയിരുന്ന സാം പിത്രോ വിദേശ മാധ്യമത്തിലൂടെ നടത്തിയ വര്‍ഗീയ പരാമര്‍ശം വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തില്‍ നടത്തിയ പ്രസ്താവന വലിയ കോളിളക്കം സൃഷ്ടിക്കുകയും, ബിജെപിയും എന്‍ഡിഎ ഘടകകക്ഷികള്‍ ഇതിനെ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. ഓവര്‍സീസ് ചെയര്‍മാന്റെ പരാമര്‍ശത്തോടെ വെട്ടിലായ കോണ്‍ഗ്രസ് സാം പിത്രോയോട് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയിലെ ഡി.എം.കെയും, കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പടെ സാം പിത്രോയുടെ പരമാര്‍ശത്തില്‍ അതൃപ്തി അറിയിച്ചിരുന്നു.

I am from South India. I look Indian! My team has enthusiastic members from north east India. They look Indian! My colleagues from west India look Indian!
But, for the racist who is the mentor of @RahulGandhi we all look African, Chinese, Arab and the White! Thanks for… pic.twitter.com/UzXi4ndwhk

— Nirmala Sitharaman (@nsitharaman) May 8, 2024

ദാ വീണ്ടും തിരിച്ചെടുത്ത് കോണ്‍ഗ്രസ്, സാം പിത്രോ രാജിവെച്ച് വെറും രണ്ടു മാസത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ ഓവര്‍സീസ് ചെയര്‍മാന്‍ സ്ഥാനം വീണ്ടും പുനസ്ഥാപിച്ചു നല്‍കിയിരിക്കുകയാണ് ഹൈക്കമാന്റ്. ഇതു സംബന്ധിച്ച ഉത്തരവും എഐസിസി പുറത്തിറക്കി കഴിഞ്ഞു. പി.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഘ എടുത്ത സുപ്രധാനമായ തീരുമാനത്തെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പിന്താങ്ങുകയായിരുന്നു. പുനസംഘടന വിഷയം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഈ തീരുമാനം എടുത്തതെങ്കിലും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന ലേബല്‍ സാം പിത്രോയ്ക്ക് തുണയാവുകയായിരുന്നു. മുതിര്‍ന്ന സാങ്കേതിക വിദഗ്ദ്ധനും ഗാന്ധി കുടുംബത്തിന്റെ അടുത്ത അനുയായിയുമായ പിത്രോ ഒന്നിലധികം വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ്, എന്നിട്ടും അദ്ദേഹത്തിന്റെ വൈദഗ്ധ്യവും സ്വാധീനവും കോണ്‍ഗ്രസിന്റെ തന്ത്രത്തിന് ഒഴിച്ചുകൂടാനാവാത്തതായി തോന്നുന്നു. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ എന്നും വിവാദ പ്രസ്താവന നടത്തി കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ സാം പിത്രോയുടെ പ്രസ്താവനകള്‍ വഴിയൊരുക്കാറുണ്ട്. 2019 തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തിയ പിത്രോയുടെ വാക്കുകള്‍ കോണ്‍ഗ്രസിന് നല്ല ക്ഷീണം ഉണ്ടാക്കിയിരുന്നു.

മെയ് ആദ്യം ദ സ്റ്റേറ്റ്‌സ്മാനുമായുള്ള അഭിമുഖത്തിലാണ് ഇന്ത്യക്കാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനതകള്‍ സാം പിത്രോ നടത്തിയിരിക്കുന്നത്. ഇന്ത്യയെപ്പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തെ ഞങ്ങള്‍ ഒരുമിച്ച് നിര്‍ത്തുന്നു. സാരമില്ല. ഞങ്ങള്‍ എല്ലാവരും സഹോദരീസഹോദരന്മാരാണെന്നും വിവാദ പ്രസ്താവനയ്‌ക്കൊപ്പം പിട്രോ പറഞ്ഞിരുന്നു. കിഴക്കന്‍ ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറ് ആളുകള്‍ അറബികളെപ്പോലെയും, വടക്കുള്ള ആളുകള്‍ വെളുത്തവരായി കാണപ്പെടുന്നു, ഒപ്പം ദക്ഷിണേന്ത്യയിലെ ആളുകള്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്നാണ് പിത്രോയുടെ നിരീക്ഷണം.

Congress will take back Sam Pitroda just after elections: PM Modi (24 May 2024) pic.twitter.com/596YN3RiQn

— Mr Sinha (@MrSinha_) June 26, 2024

പിത്രോദയുടെ വീക്ഷണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മനോഭാവത്തിന്റെ പ്രതിഫലനമായി ചിത്രീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഈ അഭിപ്രായങ്ങള്‍ ഏറ്റെടുത്തു. ഒരു റാലിയില്‍ പ്രധാനമന്ത്രി മോദി പിത്രോദയെ രാഹുല്‍ ഗാന്ധിയുടെ ‘ദാര്‍ശനിക വഴികാട്ടി’ എന്ന് പരാമര്‍ശിക്കുകയും ഗോത്രവര്‍ഗ നേതാവ് ദ്രൗപതി മുര്‍മുവിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന ആരോപണത്തെ വിമര്‍ശിക്കുകയും ചെയ്തു. ഒരു ആദിവാസിയുടെ മകളായ ദ്രൗപതി മുര്‍മുവിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് എന്തിനാണ് ഇത്ര കഠിനമായി ശ്രമിക്കുന്നതെന്ന് ഇന്ന് ഞാന്‍ കണ്ടെത്തി, പ്രധാനമന്ത്രി മോദി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അമ്മാവന്‍ അമേരിക്കയിലാണ് താമസിക്കുന്നതെന്നും ഈ അമ്മാവന്‍ തന്റെ രഹസ്യം തുറന്നുകാട്ടിയെന്നും, രാഹുലിന്റെ ദാര്‍ശനിക വഴികാട്ടിയാണെന്നും ഇന്ന് ഞാന്‍ മനസ്സിലാക്കി. കറുത്ത തൊലിയുള്ളവര്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചര്‍മ്മത്തിന്റെ നിറത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ രാജ്യത്തെ നിരവധി ആളുകളെ അധിക്ഷേപിക്കുന്നു എന്നാണ് ഇതിനര്‍ത്ഥമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ReadAlso:

കരുവന്നൂർ കേസ്: ‘നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് വ്യാമോഹം’; സിപിഐഎം | CPIM to fight Karuvannur case legally and politically

CMRL- എക്സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയിൽ തടസ ഹർജി | CMRL-Exalogic monthly payment case: Interdiction petition in

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; രാജി പിൻവലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും | Minister Ramalinga Reddy’s resignation issue resolved

കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകൾ മോഷ്ടിച്ചു; 12 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത 2 പേർ കുടുങ്ങി!

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

സാം പിത്രോഡ വിവാദങ്ങളില്‍ പുതിയ ആളല്ല
പിത്രോഡയുടെ മുന്‍ പ്രസ്താവനകളും കാര്യമായ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ദരിദ്ര കുടുംബങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കാന്‍ ഇടത്തരക്കാര്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചതിന് അദ്ദേഹം തിരിച്ചടി നേരിട്ടു, അവരെ ‘സ്വാര്‍ത്ഥരാകരുത്’ എന്ന് പ്രേരിപ്പിച്ചു. ഈ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ കോളിളക്കം സൃഷ്ടിച്ചു, കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇടത്തരക്കാര്‍ക്ക് അധിക നികുതിഭാരം ഉണ്ടാകില്ലെന്ന് വ്യക്തമാക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ നിര്‍ബന്ധിച്ചു.

ബാലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളും നിശിത വിമര്‍ശനത്തിന് ഇടയാക്കി. പാക്കിസ്ഥാനിലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തെ അദ്ദേഹം എതിര്‍ത്തു, ”മുംബൈയിലും ആക്രമണം നടന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് പ്രതികരിക്കാമായിരുന്നു, ഞങ്ങളുടെ വിമാനങ്ങള്‍ അയക്കാമായിരുന്നു. എന്നാല്‍ അത് ശരിയായ സമീപനമല്ല. ചിലര്‍ ഇവിടെ വന്ന് ആക്രമിച്ചതുകൊണ്ട് ആ രാജ്യത്തെ ഓരോ പൗരനും കുറ്റക്കാരാണെന്ന് കരുതുന്നത് നിഷ്‌കളങ്കമാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള പിത്രോഡയുടെ പരാമര്‍ശം വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. കലാപത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ രാജീവ് ഗാന്ധിയില്‍ നിന്നാണെന്ന് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) അവകാശപ്പെട്ടപ്പോള്‍, പിത്രോഡ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു, ”അബ് ക്യാ ഹെ 84 കാ? ആപ്‌നേ ക്യാ കിയാ 5 സാല്‍ മേ, ഉസ്‌കി ബാത് കരിയേ. ’84 മെയ് ഹുവാ മുതല്‍ ഹുവാ വരെ. ആപ്‌നേ ക്യാ കിയാ?” പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തിയെങ്കിലും, നിര്‍ണായകമായ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഈ പ്രസ്താവന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിച്ഛായയെ സാരമായി ബാധിച്ചു. 2023 ജൂണില്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നടന്ന ഒരു പരിപാടിയില്‍, മതപരമായ വിഷയങ്ങളില്‍, പ്രത്യേകിച്ച് രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ദേശീയ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പിട്രോഡ ചോദ്യം ചെയ്തു. പണപ്പെരുപ്പം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ മതപരമായ സംവാദങ്ങളാല്‍ നിഴലിക്കപ്പെടുന്നതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. ‘രാജ്യം മുഴുവന്‍ രാമക്ഷേത്രത്തിലും രാമജന്മഭൂമിയിലും തൂങ്ങിക്കിടക്കുമ്പോള്‍, അത് എന്നെ അലോസരപ്പെടുത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം മതം വളരെ വ്യക്തിപരമായ ഒന്നാണ്, വിദ്യാഭ്യാസം, തൊഴില്‍, വളര്‍ച്ച, സമ്പദ്വ്യവസ്ഥ, പണപ്പെരുപ്പം, ആരോഗ്യം, പരിസ്ഥിതി, മലിനീകരണം എന്നിവയാണ് ദേശീയ വിഷയങ്ങള്‍. എന്നാല്‍ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല, ”പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം പറഞ്ഞു.

The tormentor of middle class is back… Congress hoodwinks India, brings back Sam Pitroda soon after elections. हुआ तो हुआ। pic.twitter.com/kiK3lFq1QN

— Amit Malviya (@amitmalviya) June 26, 2024

അതേസമയം സാം പിത്രോഡയെ പുറത്താക്കിയത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗിമ്മിക്കെന്ന് ബിജെപി. പ്രധാനമന്ത്രി മോദി പ്രതീക്ഷിച്ചതുപോലെ, സാം പിത്രോഡയെ കോണ്‍ഗ്രസ് പുറത്താക്കിയത് ഒരു തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അതിന്റെ നേതാക്കളുടെയും കാപട്യങ്ങള്‍ തുറന്നുകാട്ടിയാണ് അദ്ദേഹത്തെ ഇപ്പോള്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചെയര്‍മാനായി തിരിച്ചെടുത്തിരിക്കുന്നതെന്ന് ി.ജെ.പി. മധ്യവര്‍ഗത്തെ പീഡിപ്പിക്കുന്നവന്‍ തിരിച്ചെത്തിയിരിക്കുന്നു. കോണ്‍ഗ്രസ് ഇന്ത്യയെ കബളിപ്പിക്കുകയും തിരഞ്ഞെടുപ്പിന് ശേഷം സാം പിത്രോഡയെ തിരികെ കൊണ്ടുവരുകയും ചെയ്യുന്നു. ഹുവാ തോ ഹുവാ,” ബിജെപി ഐടി സെല്‍ അമിത് മാളവ്യ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

Tags: Sam PitrodaPRIME MINISTER NARENDRA MODIAICCK.C VENUGOPALMALLIKAARJUNA KHARGE

Latest News

തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ | Seventeen-year-old killed in clash in Thiruvananthapuram; two in custody

xr:d:DAFAHeubHtg:14,j:25679566065,t:22050815

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു | Four-year-old dies of Shigella infection in Kozhikode

ഇന്ത്യ സഖ്യ യോഗം: ‘CPIM-BJP ഡീൽ ആരോപണത്തിൽ തെളിവ് നൽകണം’; വിശദീകരണം തേടി എംഎ ബേബി | CPIM demands evidence in CPIM-BJP deal allegations

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതി അക്ബർ പിടിയിൽ | Kaloor girl attack case: Main accused Akbar arrested

‘സത്യമല്ലാത്ത ആരോപണം: പാർട്ടി ആരെയും അവഗണിച്ചിട്ടില്ല’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദൻ | MV Govindan denies Vinodini Balakrishnan’s allegations

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies