Fact Check

ആളുകളുടെ ‘വയറിലും, മുതുകിലും’ ഒരാള്‍ സ്പര്‍ശിക്കുകയും തലോടുകയും ചെയ്യുന്ന വീഡിയോ; ‘മൗലാനാ സാഹബ്’ അല്ലെങ്കില്‍ ‘മുല്ല’ എന്ന് വിശേഷിപ്പിച്ച് സോഷ്യല്‍ മീഡിയ, വൈറല്‍ വീഡിയോയിലെ സത്യാവസ്ഥ എന്ത് ?

What is the truth of the viral video of the Muslim baba who treats people with his hands on the outside and back

ചില അസുഖങ്ങള്‍ക്ക് തന്റെ മുന്നില്‍ വന്ന് ചികിത്സ തേടുന്ന നിരവധി ആളുകളുടെ വയറിലും മുതുകിലും ഒരാള്‍ സ്പര്‍ശിക്കുകയും തലോടുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വ്യാജ മെഡിക്കല്‍ പ്രാക്ടീഷണറാണ് ആളുകളെ പരിശോധിക്കുന്നതെന്ന അവകാശവാദത്തോടെ വീഡിയോ പങ്കുവെയ്ക്കുന്നത്. വൈറല്‍ പോസ്റ്റുകളില്‍, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആ മനുഷ്യനെ ‘മൗലാനാ സാഹബ്’ അല്ലെങ്കില്‍ ‘മുല്ല’ എന്നാണ് വിശേഷിപ്പിച്ചത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ 30 ലക്ഷത്തിലധികം വ്യൂവ്‌സ് നേടുകയും 3,200-ലധികം തവണ ഷെയര്‍ ചെയ്യപ്പെട്ടു. ഈ വീഡിയോയിലെ സത്യാവസ്ഥ എന്താണ്;

സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയപരമായ തെറ്റിദ്ധാരണ പോസ്റ്റുകള്‍ ഉണ്ടാക്കുകയും പങ്കിടുകയും ചെയ്യുന്ന വെരിഫൈഡ് എക്സ് ഉപയോക്താവ് റൗഷന്‍ സിന്‍ഹ ഈ ക്ലിപ്പ് അത്തരത്തില്‍ പങ്കിട്ടു, ഇത്തരം വ്യാജ ഡോക്ടര്‍മാരെ സന്ദര്‍ശിക്കുന്നതിന്റെ ‘വിഡ്ഢിത്തത്തിന്’ ‘രോഗികളെ’ കുറ്റപ്പെടുത്തണമെന്നും സിന്‍ഹ കുറ്റപ്പെടുത്തി. ഈ വീഡിയോയ്ക്ക താഴെ നിരവധി കമന്റുകളാണ് ഉണ്ടായത്. ഇത്തരം വ്യാജന്മാരുടെ ചികിത്സ നടപടിക്രമങ്ങളില്‍ സൂക്ഷിക്കണമെന്ന പരിഹാസത്തോടെ പലരും കമന്റുകള്‍ ഇട്ടു.

വൈറലായ വീഡിയോയില്‍ ‘പീസ് ടിവി’ എന്ന് എഴുതിയ വാട്ടര്‍മാര്‍ക്ക് ഞങ്ങള്‍ ശ്രദ്ധിച്ചു. ഇതില്‍ നിന്ന് ഒരു ക്യൂ എടുത്ത്, ഞങ്ങള്‍ ഒരു പ്രസക്തമായ കീവേഡ് തിരയല്‍ നടത്തി, അത് ഞങ്ങളെ ഈ ഫേസ്ബുക്ക് വീഡിയോയിലേക്ക് നയിച്ചു, ‘ പീസ് ടിവി ബിഡി ‘ എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ അപ്ലോഡ് ചെയ്തു . ബംഗ്ലാദേശിലെ ബാരിസലില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പ്രൊഫൈലിന് 14 ലക്ഷം ഫോളോവേഴ്സ് ഉണ്ട്, കൂടാതെ സ്വയം ഒരു ‘മീഡിയ/വാര്‍ത്ത കമ്പനി’ എന്നാണ് അവര്‍ അതിനെ വിശേഷിപ്പിക്കുന്നത്. 2024 ജനുവരി 30-നാണ് വീഡിയോ പങ്കിട്ടതെന്ന് കാണാം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായ ക്ലിപ്പിനെക്കാള്‍ വളരെ ദൈര്‍ഘ്യമേറിയ ഈ വീഡിയോയിലൂടെ ഞങ്ങള്‍ കടന്നുപോയി. വൈറല്‍ ഭാഗം 0:03 മിനിറ്റ് മുതല്‍ ആരംഭിക്കുന്നു, ഏകദേശം 5:19 മിനിറ്റ് വരെ തുടരുന്നു. വീഡിയോയുടെ അവസാന രണ്ട് ഫ്രെയിമുകള്‍ യഥാക്രമം ഒരു മുന്നറിയിപ്പ് സന്ദേശവും ഒരു ടൈറ്റില്‍ കാര്‍ഡും കാണിക്കുന്നു. ബംഗാളി ഭാഷയിലുള്ള സന്ദേശം ഇങ്ങനെ പറയുന്നു: ‘അത്തരം ‘ബാബകളില്‍’ നിന്ന് സ്വയം സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ടൈറ്റില്‍ കാര്‍ഡ് പറയുന്നു: ‘സംവിധാനം ചെയ്തത് പീസ് മള്‍ട്ടിമീഡിയ’. ബോധവല്‍ക്കരണ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ഒരു സ്‌ക്രിപ്റ്റ് വീഡിയോ ആണെന്നാണ് ഇതെന്ന് മനസിലായി. ഫെയ്സ്ബുക്ക് പേജില്‍ അതേ വീഡിയോ ഷെയര്‍ ചെയ്ത ഒരു യൂട്യൂബ് ചാനലിലേക്കുള്ള ലിങ്കും ഉണ്ട് . ‘ഷോര്‍ട്ട് ഫിലിം(കള്‍)’, ‘ഇസ്ലാമിക് ഡ്രാമ(കള്‍)’ എന്നിവ ഉള്‍ക്കൊള്ളുന്ന ബംഗ്ലാദേശില്‍ നിന്നുള്ള ഒരു സംഘടനയായിട്ടാണ് ചാനല്‍ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത്.

ഈ ചാനല്‍ അപ്ലോഡ് ചെയ്ത മറ്റ് വീഡിയോകള്‍ അവിശ്വസ്തത മുതല്‍ ലിംഗപരമായ അനീതികള്‍ വരെയുള്ള സമാന സാമൂഹികവും ഗാര്‍ഹികവുമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതും വ്യാജന്മാരെ പിടിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്. മാത്രമല്ല, വൈറലായ വീഡിയോയില്‍ വ്യാജ ഡോക്ടറായി ചിത്രീകരിക്കപ്പെട്ട നടന്‍ വ്യത്യസ്ത വസ്ത്രങ്ങള്‍ ധരിച്ച് ചാനലിലെ മറ്റു പരിപാടികളില്‍ കാണാവുന്നതാണ്. ഈ വീഡിയോകള്‍ എല്ലാം നാടകീയമാണെന്നും യഥാര്‍ത്ഥ സംഭവങ്ങള്‍ ചിത്രീകരിക്കുന്നില്ലെന്നും ഇത് തെളിയിക്കുന്നു. വ്യാജഡോക്ടറുടെ വൈറലായ വീഡിയോ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഒരു ചാനല്‍ നിര്‍മ്മിച്ചതാണെന്നും വ്യക്തമായി.

Latest News