Travel

പ്രതിസന്ധികളെ തരണം ചെയ്ത് ഉയർന്നുനിൽക്കുന്ന വേളാങ്കണ്ണി മാതാവിന്റെ പള്ളി..! ഇവിടെയെത്തിയാൽ കാണാവുന്ന മറ്റു കാഴ്ചകൾ ഇതൊക്കെ|Velankanni Church beauty

തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന ക്രിസ്തീയ ദേവാലയമായ വേളാങ്കണ്ണിയിലേക്ക് ഓരോ വർഷവും എത്തുന്നവർ നിരവധിയാണ് തീരപ്രദേശത്ത് മാതാവ് തന്നെ പ്രത്യക്ഷപ്പെട്ട് പണികഴിപ്പിച്ച പള്ളി എന്നതാണ് ഈ ഒരു ദേവാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.. വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന വേളാങ്കണ്ണി മാതാവിനെ കാണാൻ നിരവധി ആളുകളാണ് ഓരോ വർഷവും ഇവിടേക്ക് വരുന്നത് തമിഴ്നാട് ജില്ലയിലുള്ള ഈ ചെറുപട്ടണം പ്രതികൂല സാഹചര്യങ്ങളിൽ പോലും എപ്പോഴും തലയുയർത്തി നിൽക്കുന്ന ഒരു ദേവാലയമാണ്

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളിൽ ഇവിടേക്ക് എത്തുന്നതായിരിക്കും കൂടുതൽ നല്ലത് കാരണം കുറഞ്ഞ താപനിലയും സുഖകരമായ കാലാവസ്ഥയുമാണ് ഈ സമയങ്ങളിൽ സഞ്ചാരികളെ വരവേൽക്കുന്നത് വേളാങ്കണ്ണി മാതാവിനെ സന്ദർശിക്കാൻ പറ്റിയ സമയവും ഇതുതന്നെയാണ് ക്രിസ്മസ് കാലത്താണ് ഇവിടെയൊക്കെ കൂടുതലായി ആളുകൾ ഒഴുകിയെത്തുന്നത് ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലം വേനൽക്കാലമാണ് ഇത് ഒട്ടുംതന്നെ നല്ല കാലാവസ്ഥ എല്ലാം അതുകൊണ്ടുതന്നെ ഇവിടെ വലിയ ഉത്സവങ്ങൾ ഒന്നും ഈ സമയത്ത് ഉണ്ടാവാറില്ല

ഈ സ്ഥലത്ത് പലവട്ടം മാതാവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത് ഒരു സ്ഥലത്ത് താമസിച്ചിരുന്ന പാല് വിൽക്കുന്ന ഒരു ആൺകുട്ടിക്കാണ് ആദ്യം മാതാവ് പ്രത്യക്ഷം നൽകിയത് എന്നാണ് ഇവിടുത്തെ ഐതിഹ്യത്തിൽ പറയുന്നത് ഒരു യാത്രയ്ക്കിടയിലെ ആൺകുട്ടി ഒരു തടാകത്തിന് ആൽമരത്താണലിൽ വിശ്രമിക്കാൻ ഇരിക്കുകയായിരുന്നു എന്നും സുന്ദരിയായ ഒരു സ്ത്രീ ഒരു കുഞ്ഞിനെയും വഹിച്ചുകൊണ്ട് ഇവിടേക്ക് പ്രത്യക്ഷപ്പെട്ടു എന്നുമാണ് പറയപ്പെടുന്നത് കുഞ്ഞിനു കുടിക്കാൻ അല്പം പാല് ആൺകുട്ടിയുടെ ആവശ്യപ്പെടുകയും ആൺകുട്ടി പാല് നൽകുകയും ചെയ്തു തുടർന്ന് മറ്റൊരു വീട്ടിൽ പാൽ വിതരണത്തിനായി കുട്ടിയെ എത്തിയപ്പോൾ പാലിൽ കുറവ് വന്നപ്പോൾ അവരോട് ക്ഷമ ചോദിക്കുകയും എന്നാൽ പാത്രത്തിന്റെ അടപ്പ് തുറന്നപ്പോൾ പാത്രം നിറയെ പാൽ കാണപ്പെടുകയും ചെയ്തു എന്നാണ് പറയുന്നത്

ഇതുപോലെ പലരും ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട് ഇവിടെ വന്ന് വിശ്വാസത്തിന്റെ പുറത്ത് എത്തുന്നവർ നിരവധിയാണ് വേളാങ്കണ്ണിയിലേക്ക് എത്തുവാൻ പലവിധത്തിലുള്ള മാർഗങ്ങളാണ് ഉള്ളത് അടുത്തകാലത്തായി വേളാങ്കണ്ണിയിലേക്ക് എത്തുവാൻ ട്രെയിൻ ഗതാഗതവും തുടങ്ങിയിട്ടുണ്ട് എറണാകുളം ജംഗ്ഷനിൽ നിന്നും ഉച്ചയ്ക്ക് 12 35 ന് പുറപ്പെട്ടു കോട്ടയം കൊല്ലം ചെങ്കോട്ട വഴി പിറ്റേന്ന് പുലർച്ചെ വേളാങ്കണ്ണിയിൽ എത്തിച്ചേരുന്ന വിധമാണ് ട്രെയിനുള്ളത്

കടലിന്റെ പ്രതികൂല സാഹചര്യങ്ങളെയൊക്കെ അതിജീവിച്ച് ഇവിടെ ഉയർന്ന നിൽക്കുന്ന വേളാങ്കണ്ണി പള്ളി വലിയ ഒരു കാഴ്ച അനുഭവം തന്നെയാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുന്നത് ഉച്ചയ്ക്കുശേഷം പള്ളി സന്ദർശിക്കുന്നതാണ് കൂടുതൽ മനോഹരം പള്ളി വളരെ മനോഹരമായി രീതിയിൽ തന്നെയാണ് ഉച്ചയ്ക്കുശേഷം കാണാൻ സാധിക്കുന്നത് പള്ളിയുടെ കുറച്ചു പുറകിലായി കാണപ്പെടുന്ന കടൽത്തീരവും ഒരു മനോഹാരിത തന്നെയാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് നൽകുന്നത് വേളാങ്കണ്ണിയിൽ എത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട മറ്റു ചില സ്ഥലങ്ങൾ കൂടിയുണ്ട് ഒന്ന് വേളാങ്കണ്ണി പള്ളിയും രണ്ട് വേളാങ്കണ്ണി ബീച്ചും ആണ് മറ്റൊന്ന് വേളാങ്കണ്ണി പള്ളിയുടെ മ്യൂസിയമാണ് പള്ളിയോട് ചേർന്നുള്ള കെട്ടിടമാണ് മ്യൂസിയം പലർക്കും ഇവിടെ നിന്നും ലഭിച്ച അനുഗ്രഹങ്ങളുടെ നന്ദിസൂചകമായി ഭക്തർ അമ്മയ്ക്ക് സമർപ്പിച്ച വഴിപാടുകളാണ് ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത് മറ്റൊന്ന് നാഗപട്ടണം ആണ് ബംഗാൾ ഉൾക്കടലിലൂടെ 188 കിലോമീറ്റർ നീളമുള്ള ഒരു ബീച്ചാണ് ഇവിടെ കാണാൻ സാധിക്കുന്നത് വേളാങ്കണ്ണിയിൽ എത്തുന്നവർ സന്ദർശിക്കുന്ന മറ്റൊരു സ്ഥലം എന്ന ഒരു ശിങ്കാരവേലന സമർപ്പിച്ചിരിക്കുന്ന മുരുകൻ ക്ഷേത്രമാണ് ഈ ക്ഷേത്രത്തിന്റെ തൂണുകൾ അതിമനോഹരമായ കൊത്തുപടികൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത് കരകൗശല വസ്തുക്കളും പട്ടം ഒക്കെ വേളാങ്കണ്ണി ബീച്ചിൽ കാണാൻ സാധിക്കും വേളാങ്കണ്ണി മാതാവിനെ കാണാൻ എത്തുന്നവർ ഇതൊക്കെ വാങ്ങുകയും ചെയ്യാറുണ്ട്