India

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു; കശ്മീരിൽ ലീഡ് നില മാറിമറിയുന്നു

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ച നിലയിലാണ്. എന്നാല്‍ ജമ്മുകശ്മീരില്‍ ലീഡ് നിലകള്‍ മാറിമറിയുകയാണ്.

ഏറ്റവും ഒടുവിലെ ഫലസൂചനകള്‍ പ്രകാരം ഹരിയാനയില്‍ കോണ്‍ഗ്രസ് 65 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 90 അംഗ നിയമസഭയില്‍ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഇപ്പോഴത്തെ ലീഡ് നില അനുസരിച്ച് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം പിന്നിട്ടുകഴിഞ്ഞു. 19 സീറ്റുകളില്‍ മാത്രമാണ് ബിജെപിയുടെ മുന്നേറ്റം. ഐന്‍എല്‍ഡി ഒരു സീറ്റിലും ജെജെപി രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. എഎപിക്ക് നിലവില്‍ ഒരു മണ്ഡലങ്ങളിലും മുന്നേറനായിട്ടില്ല.

ജമ്മുകശ്മീരിലാണ് തുടക്കം മുതലെ ലീഡ് നിലകള്‍ മാറിമറിഞ്ഞത്. ഒരു ഘട്ടത്തില്‍ ഇന്‍ഡ്യ സഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചിരുന്നത്. ഇന്‍ഡ്യ മുന്നണിയുടെ മുന്നേറ്റത്തോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയതെങ്കിലും ബിജെപി തൊട്ടുപിന്നാലെ എത്തി. ഏറ്റവും ഒടുവിലെ കണക്കുകളില്‍ 45 സീറ്റുകളില്‍ ഇന്‍ഡ്യ സഖ്യം മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും 29 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. അഞ്ച് സീറ്റുകളിലാണ് പിഡിപിയുടെ മുന്നേറ്റം. മറ്റുള്ളവര്‍ പതിനൊന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇൌ കണക്ക് ഏത് സമയത്തും മാറിമറിയുന്ന സ്ഥിതിയാണ്. 90 അംഗനിയമസഭയില്‍ 46 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

ഹരിയാനയിൽ കോൺഗ്രസും ജമ്മു-കശ്മീരിൽ തൂക്കുസഭയുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിട്ടുള്ളത്. ഹരിയാനയിൽ ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 61 ശതമാനവും ജമ്മു-കശ്മീരിൽ സെപ്റ്റംബർ 18, 28, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.