Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ലോകത്തിലെ ഏറ്റവും അപകടകാരി; മലയാളികളുടെ ‘തീവിഴുങ്ങി’ പക്ഷി; അറിയാം കാസോവെരിയെ! | worlds-most-dangerous-bird-cassowary

ന്യൂ ഗിനി, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളില്‍ കാണപ്പെടുന്ന കാസോവെരി എണ്ണത്തില്‍ 4000 മാത്രമാണ് ഇന്നുള്ളത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 30, 2024, 10:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി, ഏകാകിയായ പക്ഷി, മുട്ടയിട്ട് ആണ്‍പക്ഷിയെ ഏല്‍പ്പിച്ച് കറങ്ങി നടക്കുന്ന പക്ഷി, ഒരു പരിധിക്കപ്പുറം അടുത്തെത്തിയാല്‍ മനുഷ്യനായാലും മൃഗമായാലും ഓടിച്ചിട്ട് ആക്രമിക്കുന്ന പക്ഷി. കുപ്രസിദ്ധികള്‍ നിരവധിയാണ് കാസോവെരി പക്ഷികൾക്ക്. എങ്കിലും എന്തുവിലകൊടുത്തും ഈ പക്ഷിയെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഉള്‍വനങ്ങളില്‍ വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ പക്ഷികള്‍ ഓസ്‌ട്രേലിയയിലെ മഴക്കാടുകളില്‍ മാത്രം കാണപ്പെടുന്ന വൃക്ഷങ്ങളുടെ പഴങ്ങളുടെ വിത്ത് വാഹകരില്‍ പ്രധാനികളാണ് എന്നതുതന്നെ കാരണം. ന്യൂ ഗിനി, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളില്‍ കാണപ്പെടുന്ന കാസോവെരി എണ്ണത്തില്‍ 4000 മാത്രമാണ് ഇന്നുള്ളത്.

ഓസ്ട്രേലിയന്‍ മഴക്കാടുകളില്‍ അത്യപൂര്‍വ്വമായി കാണപ്പെടുന്ന റൈപ്പറോസ എന്ന മരത്തിന്റെ വ്യാപനത്തിന് സഹായിക്കുന്നത് കാസോവെരികളാണ് എന്നാണ് കരുതപ്പെടുന്നത്. ആവാസവ്യവസ്ഥയുടെ നിലനില്‍പില്‍ സുപ്രധാന പങ്കുവഹിക്കുകയും വംശനാശത്തിലേക്ക് അടുക്കുകയും ചെയ്യുന്ന കാസോവെരികളെ വളര്‍ത്തുന്നതിന് പ്രത്യേകം ലൈസന്‍സ് വരെ ആവശ്യമാണ്. അലങ്കാരത്തിനായി മാത്രമാണ് ഈ പക്ഷികളെ ആളുകള്‍ വീട്ടില്‍ വളര്‍ത്താറ്. ഇതിന്റെ മുട്ടയോ ഇറച്ചിയോ ആഹാരത്തിനായി ഉപയോഗിക്കാറില്ല. ആറടിയോളം നീളവും 60 കിലോ വരെ ഭാരവും വെയ്ക്കാറുണ്ട് ഈ പക്ഷികള്‍ക്ക്.

സതേണ്‍ കാസോവെരി, ഡ്വാര്‍ഫ് കാസോവെരി, നോര്‍തേണ്‍ കാസോവെരി എന്നിങ്ങനെ പ്രധാനമായും മൂന്നുതരം കാസേവെരി പക്ഷികളാണുള്ളത്. കൂട്ടത്തില്‍ ഭീമന്മാര്‍ സതേണ്‍ കാസോവെരിയാണ്. സതേണ്‍ കാസോവെരിക്ക് അഞ്ചടിയിലധികം വരെ ഉയരമുണ്ടാകും. ന്യൂ ഗിനിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തന്നെയാണ് കുള്ളന്മാരായ കാസോവെരി (ഡ്വാര്‍ഫ് കാസോവെരി) പക്ഷികളെയും കാണാന്‍ കഴിയുന്നത്. കാണാന്‍ എമുപക്ഷികള്‍ക്ക് സമാനമാണ് കാസോവെരി പക്ഷികളും. കാസുവാരിയസ് ജനുസ്സില്‍ പെടുന്ന ഇവയെ മഴക്കാടുകളിലാണ് അധികവും കാണാന്‍ കഴിയുക. കട്ടിയേറിയ തൂവലുകളാണ് മഴക്കാടുകളില്‍ ഇവയ്ക്ക് സംരക്ഷണമേകുന്നത്.

ഒട്ടകപ്പക്ഷികളെയും എമുവിനെയും പോലെ പറക്കാന്‍ കഴിവില്ലാത്ത പക്ഷികളാണ് കാസോവെരികളും. അതേസമയം, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടാന്‍ കഴിയും. കരുത്തേറിയ കാലുകളാണ് വേഗത്തിലോടാന്‍ ഇവയ്ക്ക് സഹായകമാകുന്നത്. കാലുകളില്‍ കഠാര പോലെ മൂര്‍ച്ചയേറിയ നഖങ്ങളുമുണ്ട്. ഇരുകാലുകളിലുമായി മൂന്നുവീതം വിരലുകളും അവയില്‍ നീണ്ടുകൂര്‍ത്ത നഖങ്ങളുമുണ്ട്. മറ്റ് രണ്ടുവിരലുകളെയും അപേക്ഷിച്ച് നടുവിലത്തെ വിരലിന് നീളം കൂടുതലുണ്ട്. ഇവ ഉപയോഗിച്ച് എതിരാളിയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ടാക്കാനും ഇവയ്ക്കാവും. കരുത്തുറ്റ കാലുകളായതിനാല്‍ ഏഴടിയോളം ഉയരത്തില്‍ ചാടുവാനും കാസോവെരി പക്ഷികള്‍ക്ക് സാധിക്കും. ആഴമേറിയ ജലാശയങ്ങളില്‍ നീന്തുവാനുള്ള കഴിവും ഈ പക്ഷി വിഭാഗക്കാര്‍ക്കുണ്ട്.

തലയ്ക്ക് മുകളിലായി ഹെല്‍മറ്റ് പോലെയുള്ള കവചം ഇവയുടെ പ്രത്യേകതയാണ്. രണ്ടാ മൂന്നോ വയസ്സ് പ്രായമുള്ളപ്പോഴാണ് തലയില്‍ ഹെല്‍മറ്റ് പോലെയുള്ള ഈ കവചം കാസോവെരികളില്‍ രൂപപ്പെടുക. ആണ്‍പക്ഷികളെക്കാള്‍ വലിപ്പക്കൂടുതല്‍ പെണ്‍പക്ഷികള്‍ക്കാണ്. ആണ്‍പക്ഷികളെ അപേക്ഷിച്ച് തിളക്കവും കടുത്തനിറവുമുള്ള തൂവലുകളാണ് പെണ്‍പക്ഷികള്‍ക്കുള്ളത്. സതേണ്‍ കാസോവെരികളും കുള്ളന്‍ കാസോവെരികളും ‘ബൂം’ എന്ന പേരിലറിയപ്പെടുന്ന ലോ ഫ്രീക്വന്‍സി ശബ്ദങ്ങളിലൂടെയാണ് മഴക്കാടുകളില്‍ പരസ്പരം ആശയവിനിമയം നടത്തുക. ഡച്ച് കച്ചവടക്കാരാണ് 1597ൽ ആദ്യമായി കാസോവെരി പക്ഷിയെ ന്യൂ ഗിനിയയില്‍ എത്തിച്ചതെന്ന് കരുതപ്പെടുന്നു.

ReadAlso:

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

1700 ലധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു പക്ഷി | Bird that knows over 1700 words enters Guinness World Records

കണക്കിൽ ബിരുദമുള്ള കാക്കകളോ; ഇതെന്ത് അത്ഭുതം! ജ്യാമിതീയ രൂപങ്ങള്‍ തിരിച്ചറിയും! | Studies say crows have an awareness of geometric shapes similar to humans

പ്രകോപനമുണ്ടായാല്‍ കാസേവെരിയെ പോലെ അപകടകാരിയായ പക്ഷി മറ്റൊന്നുണ്ടാവില്ല. പഴങ്ങളും മറ്റു ചെറുമൃഗങ്ങളുമാണ് കാസോവെരി പക്ഷികളുടെ പ്രധാന ഭക്ഷണം. പഴങ്ങള്‍ മുഴുവനായി വിഴുങ്ങുന്ന സ്വാഭവമുള്ള കാസോവെരികള്‍ക്ക് അതിന്റെ കുരു നശിക്കാതെ ആഴ്ചകളോളം ആമാശയത്തില്‍ സൂക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ഉള്‍വനങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ഈ പക്ഷികള്‍ പോകുന്ന വഴികളിലെല്ലാം പഴവിത്തുകള്‍ വിസര്‍ജിക്കുകയും ചെയ്യുന്നു. സതേണ്‍, ഡ്വാര്‍ഫ്, നോര്‍തേണ്‍ കാസോവെരി എന്നീ വിഭാഗങ്ങളില്‍ വംശനാശഭീഷണി നേരിടുന്നത് നോര്‍തേണ്‍ കാസോവെരികളാണ്. ഏകാന്തവാസികളാണ് പലപ്പോഴും കാസോവെരി പക്ഷികള്‍.കാടിനുള്ളില്‍ രണ്ട് ആണ്‍ കാസോവെരികള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ ഒരാള്‍ പ്രദേശം വിടുന്നത് വരെ ഇരുപക്ഷികളും മുഴക്കമുള്ള ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് കാസോവെരി പക്ഷികളുടെ പ്രജനന കാലയളവ്. കരയില്‍ തന്നെ കൂടൊരുക്കിയാണ് മുട്ടയിടുന്നത്. ഇലകളും മറ്റും കൊണ്ടാണ് കൂടൊരുക്കുക. പെണ്‍പക്ഷി മൂന്ന് മുതല്‍ അഞ്ചുവരെ മുട്ടകളിടും. മുട്ടകള്‍ക്ക് പച്ച നിറമാണ്. കോഴിമുട്ടയെ അപേക്ഷിച്ച് പത്തുമടങ്ങ് ഭാരമുണ്ടാകും ഈ മുട്ടകള്‍ക്കുണ്ട്. 500 മുതല്‍ 600 ഗ്രാം വരെയാണ് മുട്ടകള്‍ക്ക് ഭാരം. മുട്ടയിട്ട ശേഷം ആണ്‍പക്ഷിയെ മുട്ടയേല്‍പ്പിച്ച് പെണ്‍പക്ഷികള്‍ യാത്രയാകും.

മുട്ട ഉപേക്ഷിച്ച് പോകുന്ന പെണ്‍പക്ഷികള്‍ മറ്റ് ആണ്‍പക്ഷികളുമായി ഇണചേരാനുള്ള സാധ്യതയുമുണ്ട്. ആണ്‍പക്ഷികളും വ്യത്യസ്തരല്ല, മറ്റ് ഇണകളെ തേടി ഇവയും പോകാറുണ്ട്. 60 ദിവസത്തോളമാണ് അടയിരിക്കല്‍ കാലയളവ്. ഇക്കാലമത്രയും ആണ്‍പക്ഷിയാകും മുട്ടകള്‍ സംരക്ഷിക്കുക. മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളുടെ ദേഹത്ത് വരകള്‍ കാണാം. എന്നാല്‍ ആദ്യ വര്‍ഷം തന്നെ ഇത് മായുകയും ദേഹം തവിട്ടു നിറത്തിലാവുകയും ചെയ്യും. മഴക്കാടുകളാണ് പ്രധാന ആവാസവ്യവസ്ഥയെങ്കിലും ആഹാരം തേടി മറ്റ് പ്രദേശങ്ങളിലേക്കും യാത്ര ചെയ്യാറുണ്ട് ഈ പക്ഷികള്‍. അടിക്കടി വെള്ളം കുടിക്കുന്ന ശീലമുള്ളതിനാല്‍ അതിനനുയോജ്യമായ പ്രദേശത്തായിരിക്കും ഇവ തങ്ങുക.ആവാസവ്യവസ്ഥയുടെ നാശമാണ് കാസോവെരി പക്ഷികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതുകൂടാതെ വാഹനമിടിച്ചും നായകളും മറ്റും ആക്രമിച്ചും കാസോവെരികള്‍ വലിയ തോതില്‍ കൊല്ലപ്പെടുന്നുണ്ട്. കാടുകളില്‍ കാസോവെരികള്‍ ഒരുക്കുന്ന കൂടും മുട്ടയും പന്നികള്‍ നശിപ്പിക്കുന്നതായും കണ്ടുവരാറുണ്ട്. ഓസ്ട്രേലിയയില്‍ ഒരു 16 വയസ്സുകാരന് നേരെ മാത്രമാണ് കാസോവെരി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ന്യൂ ഗിനിയയിലാവട്ടെ ആക്രമണങ്ങള്‍ സര്‍വസാധാരണവും. വനപ്രദേശങ്ങളില്‍ ഇവയുടെ ആയുസ്സ് ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. പക്ഷി സങ്കേതങ്ങളിലോ മൃഗശാലകളിലോ സംരക്ഷിക്കപ്പെടുന്ന കാസോവെരി പക്ഷികള്‍ക്ക് 60 വര്‍ഷം വരെ ആയുസ്സുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

STORY HIGHLLIGHTS:  worlds-most-dangerous-bird-cassowary

Tags: അന്വേഷണം. ComAnweshnam.comdangerous-birdcassowarybirds worldഅന്വേഷണംbirdsഅന്വേഷണം.കോം

Latest News

മാതൃദിനത്തില്‍ പാചകവിധിയിലൂടെ കൈവന്ന ജീവിത പാഠങ്ങളുമായി ഗോദ്റെജ് ഇന്‍ഡസ്ട്രീസ്

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം കാണാതായി ?: അതീവ സുരക്ഷ മേഖലയില്‍ സംഭവിക്കുന്നത് എന്ത് ?; കാണാതായത് ലോക്കറില്‍ ഇരുന്ന സ്വര്‍ണ്ണം; അന്വേഷണം ആരംഭിച്ച് പോലീസ്; ശ്രീ പദ്മനാഭന്‍ ലക്ഷംകോടി സ്വത്തിനുടമ

പ്രധാനമന്ത്രിയുടെ വസതിയിലെ യോ​ഗം അവസാനിച്ചു; എന്തിനും സജ്ജമെന്ന് ഇന്ത്യ

മാലിദ്വീപിലെ മരുന്നുക്ഷാമത്തിന് പരിഹാരവുമായി എച്ച് എല്‍ എല്‍; സ്റ്റേറ്റ് ട്രേഡിംഗ് ഓര്‍ഗനൈസേഷനുമായി കരാര്‍

പിറവത്ത് ആധുനിക അജൈവ മാലിന്യ സംസ്കരണ പ്ലാന്റിന് തറക്കല്ലിട്ടു | Piravom 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.